തിങ്കളാഴ്ച നാലു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി. സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ് ഇവരിൽ മൂന്നുപേരെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
തൊടുപുഴ ഇടവെട്ടി കാരിക്കോട് തെക്കുംഭാഗത്ത് അമേരിക്കയിൽനിന്നു പതിനേഴുകാരി, തിരുപ്പൂരിൽനിന്ന് ഏപ്രിൽ 11-ന് വന്ന ദേവികുളം സ്വദേശിയായ മുപ്പത്തെട്ടുകാരൻ, നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയിൽനിന്ന് ഏപ്രിൽ 14-ന് മാതാപിതാക്കളോടൊപ്പം എത്തിയ പതിനാലുകാരി, മൂന്നാർ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന അറുപതുകാരൻ എന്നിവർക്കാണു തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽനിന്നു വന്ന പെണ്‍കുട്ടി മാർച്ച് 22-നാണ് കേരളത്തിൽ എത്തിയത്.
ഇതിൽ തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാർ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനി പെണ്‍കുട്ടിയെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തൊടുപുഴ ഇടവെട്ടി കാരിക്കോട് തെക്കുംഭാഗത്ത് അമേരിക്കയിൽനിന്നു പതിനേഴുകാരി, തിരുപ്പൂരിൽനിന്ന് ഏപ്രിൽ 11-ന് വന്ന ദേവികുളം സ്വദേശിയായ മുപ്പത്തെട്ടുകാരൻ, നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയിൽനിന്ന് ഏപ്രിൽ 14-ന് മാതാപിതാക്കളോടൊപ്പം എത്തിയ പതിനാലുകാരി, മൂന്നാർ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന അറുപതുകാരൻ എന്നിവർക്കാണു തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽനിന്നു വന്ന പെണ്‍കുട്ടി മാർച്ച് 22-നാണ് കേരളത്തിൽ എത്തിയത്.
ഇതിൽ തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാർ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനി പെണ്‍കുട്ടിയെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.