+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് മൂന്ന് ദിവസം കർശന നിയന്ത്രണം

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ മൂന്ന് ദിവസം കർശന നിയന്ത്രണം. മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ കോ
കോട്ടയത്ത് മൂന്ന് ദിവസം കർശന നിയന്ത്രണം
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ മൂന്ന് ദിവസം കർശന നിയന്ത്രണം. മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ കോവിഡ് സമൂഹവ്യാപനമില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ മാസ്കും നിർബന്ധമാക്കി. ജില്ലയിലെ തീവ്രബാധിത മേഖലയിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളു. തീവ്രബാധിത മേഖലയിൽ ഭക്ഷണവും വെള്ളവും എത്തിച്ച് നൽകും. രോഗപ്രതിരോധനത്തിനായി ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം.

ഞായറാഴ്ച അഞ്ചുപേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയത്ത് ഹോട്ട്സ്പോർട്ടുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാര്‍ഡുകളും ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു.