ഞായറാഴ്ച മുതൽ സൗദിയിൽ മക്ക ഒഴികെയുള്ള എല്ലാ നഗരങ്ങളിലും 24 മണിക്കൂർ കർഫ്യു ഒഴിവാക്കി പകരം വൈകുന്നേരം അഞ്ചു മുതൽ രാവിലെ ഒൻപതു വരെയാക്കി പുനർ നിർണയം ചെയ്തു. റംസാനിൽ അത്യാവശ്യമുള്ളവർക്കു രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ പുറത്തിറങ്ങാം.
ചെറുകിട, മൊത്തവിതരണ കച്ചവടക്കാർക്ക് ഈ സമയത്തു കടകൾ തുറക്കാം. മേയ് 13 വരെ ഈ ഇളവുകൾ പ്രാബല്യത്തിലുണ്ടാകും. അടുത്ത ബുധനാഴ്ച മുതൽ മാളുകൾക്കും മറ്റ് വാണിജ്യ കേന്ദ്രങ്ങൾക്കും തുറന്നു പ്രവർത്തിക്കാനും സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച കോവിഡ് ബാധിച്ച മൂന്നു പേരുടെ മരണം മാത്രമാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. ആകെ മരണം ഇതോടെ 139 ആയി. 1,223 പുതിയ രോഗബാധയും ഞായറാഴ്ച സൗദിയുടെ വിവിധ പ്രവിശ്യകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 2,357 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
272 പേർക്കു മക്കയിലും 267 പേർക്ക് റിയാദിലും 217 പേർക്ക് മദീനയിലും 117 പേർക്ക് ജിദ്ദയിലും ദമ്മാം 51, ഉനൈസ 54, ബെയിഷ് 113, ബുറൈദ 20, ജുബൈൽ 19, ഹൊഫൂഫ് 17, തായിഫ് 10 എന്നിങ്ങനെയുമാണ് പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ കണക്ക്.
ചെറുകിട, മൊത്തവിതരണ കച്ചവടക്കാർക്ക് ഈ സമയത്തു കടകൾ തുറക്കാം. മേയ് 13 വരെ ഈ ഇളവുകൾ പ്രാബല്യത്തിലുണ്ടാകും. അടുത്ത ബുധനാഴ്ച മുതൽ മാളുകൾക്കും മറ്റ് വാണിജ്യ കേന്ദ്രങ്ങൾക്കും തുറന്നു പ്രവർത്തിക്കാനും സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച കോവിഡ് ബാധിച്ച മൂന്നു പേരുടെ മരണം മാത്രമാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. ആകെ മരണം ഇതോടെ 139 ആയി. 1,223 പുതിയ രോഗബാധയും ഞായറാഴ്ച സൗദിയുടെ വിവിധ പ്രവിശ്യകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 2,357 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
272 പേർക്കു മക്കയിലും 267 പേർക്ക് റിയാദിലും 217 പേർക്ക് മദീനയിലും 117 പേർക്ക് ജിദ്ദയിലും ദമ്മാം 51, ഉനൈസ 54, ബെയിഷ് 113, ബുറൈദ 20, ജുബൈൽ 19, ഹൊഫൂഫ് 17, തായിഫ് 10 എന്നിങ്ങനെയുമാണ് പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ കണക്ക്.