+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിലെ ലോക്ക് ഡൗൺ പിൻവലിക്കലിനു ജോർജിയ തുടക്കമിട്ടു, ജനം തെരുവിൽ

ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ച അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ആദ്യദിനമായ ഇന്നലെ കടക
യുഎസിലെ ലോക്ക് ഡൗൺ പിൻവലിക്കലിനു ജോർജിയ തുടക്കമിട്ടു, ജനം തെരുവിൽ
ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ച അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ആദ്യദിനമായ ഇന്നലെ കടകന്പോളങ്ങളിൽ വലിയ തിരക്ക്. ഏതാണ്ട് ഒരു മാസത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന ബാർബർ ഷോപ്പ്, സ്പാ, ജിം സംവിധാനങ്ങളൊക്കെ തുറന്നപ്പോൾ ജനപ്രവാഹംതന്നെയുണ്ടായി. തിങ്കളാഴ്ച മുതൽ മൂവി തിയറ്റർ, റസ്റ്ററന്‍റുകൾ എന്നിവയും തുറന്നു പ്രവർത്തിക്കും.

ചെറുകിട ബിസിനസുകാരും ഒരു വിഭാഗം ജനങ്ങളും ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ അനുകൂലിക്കുന്പോൾ മറ്റൊരു പക്ഷം ഇതിനെ എതിർക്കുകയും ചെയ്യുന്നു. ജോർജിയയുടെ തലസ്ഥാനമായ അറ്റ്‌ലാന്‍റയുടെ മേയർ കീഷാലാൻസ്, ലോക്ക്ഡൗൺ പിൻവലിക്കാൻ സമയമായില്ലെന്നും ജനങ്ങൾ വീട്ടിൽത്തന്നെ ഇരിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. അതതു സംസ്ഥാനങ്ങളിലെ ഗവർണർമാർക്കാണ് ലോക്ക് ഡൗൺ പിൻവലിക്കനുള്ള അധികാരം പ്രസിഡന്‍റ് ട്രംപ് നല്കിയിരിക്കുന്നത്. ജോർജിയയിൽ 22,000ൽ അധികം കോവിഡ് രോഗികൾ ഇപ്പോഴും ഉണ്ട്. 900ൽ അധികം മരണങ്ങളും ജോർജിയയിൽ കോവിഡ് മൂലം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും മരണങ്ങൾ നടക്കുന്നു.

ജോർജിയയുടെ ചുവടുപിടിച്ചു മറ്റു ചില സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ പിൻവലിക്കാൻ മുറവിളി ഉയരുന്നുണ്ട്. ഏപ്രിൽ 30ന് കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പിൻവലിച്ചേക്കും. ഇതിന്‍റെ പരിണിതഫലം എന്താകുമെന്ന് ആശങ്കപ്പെടുകയാണ് ആരോഗ്യപ്രവർത്തകരിൽ പലരും.

ഇതിനിടയിൽ അമേരിക്കയിൽ കോവിഡ് മൂലമുള്ള മരണം അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം ഒന്പതു ലക്ഷവും ആകുന്നു. ലോകത്തുനടന്ന കോവിഡ് മരണങ്ങളുടെ നാലിലൊന്നു ഭാഗവും അമേരിക്കയിലാണ്.

പുതിയ രോഗികളുടെ എണ്ണത്തിലും ദിവസേനയുള്ള മരണനിരക്കിലും ഇപ്പോൾ കുറവ് അനുഭവപ്പെടുന്നുണ്ട്.

ഷോളി കുന്പിളുവേലി