മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർ നാട്ടിലേക്കു വരാൻ ധാരാളമായി അപേക്ഷിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ പോലീസ് മേധാവികളുമായും വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോക്ഡൗണ്‍ ജനങ്ങൾക്ക് വിവരണാതീതമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ ഒരുപാട് ഇളവുകൾ നൽകാനാവില്ല. ഉദ്യോഗസ്ഥർ ഉറച്ചനിലപാട് എടുക്കണം. എന്നാൽ ജനങ്ങളോടുള്ള സമീപനം സൗഹാർദപരവും സഹാനുഭൂതിയുള്ളതുമാകണം. തീരുമാനമെടുക്കുന്പോൾ പ്രായോഗിക സമീപനം വേണം. അനുവദിക്കാൻ കഴിയാത്ത കേസുകൾ അപേക്ഷകരെ ബോധ്യപ്പെടുത്തണം. അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട്സ്പോട്ട് ആയ മേഖലകളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റില്ല. അതുകൊണ്ട് ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തുന്നു എന്ന് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സർക്കാർ ലഭ്യമാക്കും. ഇപ്പോൾ ക്വാറന്ൈറനിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ലോക്ഡൗണ്‍ ജനങ്ങൾക്ക് വിവരണാതീതമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ ഒരുപാട് ഇളവുകൾ നൽകാനാവില്ല. ഉദ്യോഗസ്ഥർ ഉറച്ചനിലപാട് എടുക്കണം. എന്നാൽ ജനങ്ങളോടുള്ള സമീപനം സൗഹാർദപരവും സഹാനുഭൂതിയുള്ളതുമാകണം. തീരുമാനമെടുക്കുന്പോൾ പ്രായോഗിക സമീപനം വേണം. അനുവദിക്കാൻ കഴിയാത്ത കേസുകൾ അപേക്ഷകരെ ബോധ്യപ്പെടുത്തണം. അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട്സ്പോട്ട് ആയ മേഖലകളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റില്ല. അതുകൊണ്ട് ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തുന്നു എന്ന് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സർക്കാർ ലഭ്യമാക്കും. ഇപ്പോൾ ക്വാറന്ൈറനിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.