+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണർകാട് ഉൾപ്പെടെ മൂന്നു ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 87 ആശങ്കാകേന്ദ്രങ്ങൾ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുതായി മൂന്നു ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ, ശാസ്താംകോട്ട, കോട്ടയം ജ
മണർകാട് ഉൾപ്പെടെ മൂന്നു ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 87 ആശങ്കാകേന്ദ്രങ്ങൾ
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുതായി മൂന്നു ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണർകാട് എന്നിവയാണു പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 87 ആയി.

സംസ്ഥാനത്ത് ഞായറാഴ്ച 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിൽ നിന്നുമുള്ള ആറു പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തുനിന്നും (സ്പെയിൻ) രണ്ടു പേർ തമിഴ്നാട്ടിൽനിന്നും വന്നതാണ്. മൂന്നു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നതാണ്. നാലു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. അതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.

സംസ്ഥാനത്ത് നാലു പേരാണ് ഞായറാഴ്ച രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽനിന്ന് ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.