തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) രോഗികൾക്ക് ശസ്ത്രക്രിയകൾക്ക് മുൻപ് കോവിഡ് പരിശോധന നടത്തും. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആർസിസിയിൽ എല്ലാ കാൻസർ ശസ്ത്രക്രിയകളും പുനരാരംഭച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആർസിസിയിലെ രോഗികളുടെ സ്രവ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളജിലാവും നടത്തുക.
ആർസിസിയിലെ ലാബിന് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടില്ല. ഉടനെ ഐസിഎംആറിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ആർസിസിയിൽ തന്നെ കോവിഡ് പരിശോധന നടത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർസിസിയിൽ എല്ലാ കാൻസർ ശസ്ത്രക്രിയകളും പുനരാരംഭച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആർസിസിയിലെ രോഗികളുടെ സ്രവ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളജിലാവും നടത്തുക.
ആർസിസിയിലെ ലാബിന് കേന്ദ്ര അംഗീകാരം ലഭിച്ചിട്ടില്ല. ഉടനെ ഐസിഎംആറിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ആർസിസിയിൽ തന്നെ കോവിഡ് പരിശോധന നടത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.