കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. റംസാൻ മാസത്തിൽ ജനങ്ങളുടെ സൗകര്യങ്ങൾ പരിഗണിച്ചാണ് നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചത്. മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതവും നാളെ പുനരാരംഭിക്കും.
ഷോപ്പിംഗ് മാളുകൾ, മൊത്തവ്യാപാര കടകൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. മാളുകൾ ഉച്ചയ്ക്കു 12 മുതൽ രാത്രി 10 വരെ. ശേഷിയുടെ 30 ശതമാനം ആളുകളേ പാടുള്ളൂ. മൂന്നു മണിക്കൂറിൽ കൂടുതൽ ഷോപ്പിംഗ് പാടില്ല. 60 വയസിനു മുകളിലുള്ളവരെയും 3-12 വയസുവരെയുള്ള കുട്ടികളെയും പ്രവേശിപ്പിക്കില്ല.
റസ്റ്റോറന്റുകളും കഫേകളും തുറക്കും. 30 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി തുടരും. സലൂണുകളിൽ മുടിക്കും നഖത്തിനുമുള്ള പരിചരണങ്ങൾ മാത്രമേ അനുവദിക്കൂ. വ്യായാമം ചെയ്യാൻ നിശ്ചിത സമയത്തു പുറത്തിറങ്ങാം.
റമസാനിൽ അടുത്ത ബന്ധുക്കളെ മാത്രം സന്ദർശിക്കാം. അഞ്ചിലേറെപ്പേർ ഒത്തുകൂടരുത്. 60 വയസിനുമുകളിൽ പ്രായമുള്ളവരെ ഇത്തരം യാത്രകളിൽനിന്ന് തത്കാലം ഒഴിവാക്കണം. മണി എക്സ്ചേഞ്ചുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും.
പോലീസിന്റെ അനുമതി ഉണ്ടെങ്കിലേ പുറത്തിറങ്ങാനാകൂ എന്ന നിബന്ധന നീക്കി. രാത്രി പത്തിന് ശേഷം നിയന്ത്രണം തുടരും.
ഷോപ്പിംഗ് മാളുകൾ, മൊത്തവ്യാപാര കടകൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. മാളുകൾ ഉച്ചയ്ക്കു 12 മുതൽ രാത്രി 10 വരെ. ശേഷിയുടെ 30 ശതമാനം ആളുകളേ പാടുള്ളൂ. മൂന്നു മണിക്കൂറിൽ കൂടുതൽ ഷോപ്പിംഗ് പാടില്ല. 60 വയസിനു മുകളിലുള്ളവരെയും 3-12 വയസുവരെയുള്ള കുട്ടികളെയും പ്രവേശിപ്പിക്കില്ല.
റസ്റ്റോറന്റുകളും കഫേകളും തുറക്കും. 30 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി തുടരും. സലൂണുകളിൽ മുടിക്കും നഖത്തിനുമുള്ള പരിചരണങ്ങൾ മാത്രമേ അനുവദിക്കൂ. വ്യായാമം ചെയ്യാൻ നിശ്ചിത സമയത്തു പുറത്തിറങ്ങാം.
റമസാനിൽ അടുത്ത ബന്ധുക്കളെ മാത്രം സന്ദർശിക്കാം. അഞ്ചിലേറെപ്പേർ ഒത്തുകൂടരുത്. 60 വയസിനുമുകളിൽ പ്രായമുള്ളവരെ ഇത്തരം യാത്രകളിൽനിന്ന് തത്കാലം ഒഴിവാക്കണം. മണി എക്സ്ചേഞ്ചുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും.
പോലീസിന്റെ അനുമതി ഉണ്ടെങ്കിലേ പുറത്തിറങ്ങാനാകൂ എന്ന നിബന്ധന നീക്കി. രാത്രി പത്തിന് ശേഷം നിയന്ത്രണം തുടരും.