കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കൊറോണ കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ വഴി.
സംസ്ഥാനത്ത് എട്ടു ജില്ലകളിലായി ആരംഭിച്ച 35 കൊറോണ കെയർ സെന്ററുകളിലായി നിരീക്ഷണത്തിൽ കഴിയുന്ന 27,514 പേർക്കാണ് കാറ്ററിംഗ് യൂണിറ്റുകൾ മുഖേന മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം അതത് കുടുംബശ്രീ ജില്ലാമിഷന്റെ നേൽനോട്ടത്തിലാണ് കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനം.
കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും സമൂഹ വ്യാപനം തടയുന്നതിനുമായുളള സർക്കാരിന്റെ പുതിയ സംവിധാനമാണ് എട്ടു ജില്ലകളിലായി ആരംഭിച്ചിട്ടുള്ള കൊറോണ കെയർ കേന്ദ്രങ്ങൾ. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് ഇതുവരെ കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്.
കാസർഗോഡ് അഞ്ചു കേന്ദ്രങ്ങളിലായി 7640 പേരും വയനാട്ടിൽ പത്തു കേന്ദ്രങ്ങളിലായി 5336 പേരും മലപ്പുറത്ത് ആറു കേന്ദ്രങ്ങളിലായി 2433 പേരും കോഴിക്കോട്ടു രണ്ടു കേന്ദ്രങ്ങളിലായി 2334 പേരും തിരുവനന്തപുരത്തു രണ്ടു കേന്ദ്രങ്ങളിലായി 2520 പേരും പാലക്കാട്ട് ഏഴു കേന്ദ്രങ്ങളിലായി 1591 പേരും കണ്ണൂരിൽ രണ്ടു കേന്ദ്രങ്ങളിലായി 240 പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. തൃശൂരിൽ ഒരു കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെ 5416 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
സംസ്ഥാനത്ത് എട്ടു ജില്ലകളിലായി ആരംഭിച്ച 35 കൊറോണ കെയർ സെന്ററുകളിലായി നിരീക്ഷണത്തിൽ കഴിയുന്ന 27,514 പേർക്കാണ് കാറ്ററിംഗ് യൂണിറ്റുകൾ മുഖേന മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം അതത് കുടുംബശ്രീ ജില്ലാമിഷന്റെ നേൽനോട്ടത്തിലാണ് കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനം.
കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും സമൂഹ വ്യാപനം തടയുന്നതിനുമായുളള സർക്കാരിന്റെ പുതിയ സംവിധാനമാണ് എട്ടു ജില്ലകളിലായി ആരംഭിച്ചിട്ടുള്ള കൊറോണ കെയർ കേന്ദ്രങ്ങൾ. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് ഇതുവരെ കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്.
കാസർഗോഡ് അഞ്ചു കേന്ദ്രങ്ങളിലായി 7640 പേരും വയനാട്ടിൽ പത്തു കേന്ദ്രങ്ങളിലായി 5336 പേരും മലപ്പുറത്ത് ആറു കേന്ദ്രങ്ങളിലായി 2433 പേരും കോഴിക്കോട്ടു രണ്ടു കേന്ദ്രങ്ങളിലായി 2334 പേരും തിരുവനന്തപുരത്തു രണ്ടു കേന്ദ്രങ്ങളിലായി 2520 പേരും പാലക്കാട്ട് ഏഴു കേന്ദ്രങ്ങളിലായി 1591 പേരും കണ്ണൂരിൽ രണ്ടു കേന്ദ്രങ്ങളിലായി 240 പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. തൃശൂരിൽ ഒരു കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെ 5416 പേർ നിരീക്ഷണത്തിൽ കഴിയുന്നു.