നാല് കോവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്ലാസ്മ തെറപ്പി ചികിത്സയ്ക്ക് മികച്ച പ്രതികണമാണ് ലഭിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രണ്ട് പേരുടെ രോഗം ഭേദമായെന്നും ഈ ചികിത്സ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ വച്ചാണ് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറപ്പി ചികിത്സ നടത്തിയതെന്നും ചികിത്സഫലം വളരെ ഫലപ്രദമായിരുന്നുവെന്നും അരവിന്ദ് കേജരിവാള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ആരും കരുതരുതെന്നും ഇത് പ്രതീക്ഷയുടെ കിരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം ഭേദമായ രണ്ട് പേര് ആശുപത്രിയില്‍ നിന്നും ഉടന്‍ മടങ്ങും. ഇവരില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കേജരിവാള്‍ കൂട്ടിച്ചേർത്തു.
അതേസമയം, 2,376 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 50 പേര് മരിച്ചു.
ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ വച്ചാണ് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ തെറപ്പി ചികിത്സ നടത്തിയതെന്നും ചികിത്സഫലം വളരെ ഫലപ്രദമായിരുന്നുവെന്നും അരവിന്ദ് കേജരിവാള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ആരും കരുതരുതെന്നും ഇത് പ്രതീക്ഷയുടെ കിരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം ഭേദമായ രണ്ട് പേര് ആശുപത്രിയില്‍ നിന്നും ഉടന്‍ മടങ്ങും. ഇവരില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കേജരിവാള്‍ കൂട്ടിച്ചേർത്തു.
അതേസമയം, 2,376 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 50 പേര് മരിച്ചു.