+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ കോവിഡ് മരണം അരലക്ഷത്തിനരികെ

ലോക്ക്ഡൗൺ പിൻവലിക്കണമെന്ന മുറവിളി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കെ, കോവിഡ്19 മൂലമുള്ള മരണസംഖ്യ അമേരിക്കയിൽ ഇന്നലെ 47,000 കടന്
അമേരിക്കയിൽ കോവിഡ് മരണം അരലക്ഷത്തിനരികെ
ലോക്ക്ഡൗൺ പിൻവലിക്കണമെന്ന മുറവിളി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഉണ്ടായിക്കൊണ്ടിരിക്കെ, കോവിഡ്-19 മൂലമുള്ള മരണസംഖ്യ അമേരിക്കയിൽ ഇന്നലെ 47,000 കടന്നു. അതുപോലെ രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷവും പിന്നിട്ടു. ഇന്നലെ മാത്രം 2200ൽപരം കോവിഡ് മരണങ്ങൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു 25,000ൽ അധികം പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു.

കോവിഡ് 19 ടെസ്റ്റ് കിറ്റുകൾ അമേരിക്കയിൽ ഇപ്പോൾ സുലഭമാണെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ചില സംസ്ഥാനങ്ങളിൽ വേണ്ടത്ര റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭിക്കുന്നില്ലെന്ന് ഗവർണർമാർ പരാതിപ്പെട്ടിട്ടുമുണ്ട്.

ലോക്ക്ഡൗൺ പിൻവലിക്കുന്നതിനു മുന്നോടിയായി പരമാവധി ആളുകളെ കോവിഡ് ടെസ്റ്റിനു വിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്നത്. ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പിൻവലിക്കാനുള്ള തീയതികൾപോലും നിശ്ചയിച്ചുകഴിഞ്ഞു. ന്യൂയോർക്ക് സംസ്ഥാനത്തു റാപ്പിഡ് ടെസ്റ്റ് ദിനംപ്രതി ഇരുപതിനായിരത്തിൽനിന്ന് നാല്പതിനായിരം ആയി ഉയർത്തിയിട്ടുണ്ട്.

ഇതിനിടെ തിങ്കളാഴ്ച പ്രഖ്യാപിച്ച ഇമിഗ്രേഷൻ എക്സിക്യൂട്ടീവ് ഓർഡറിൽ ബുധനാഴ്ച വൈകുന്നേരം പ്രസിഡന്‍റ് ട്രംപ് ഒപ്പുവച്ചു. ഇതുപ്രകാരം നിയമപരമായി അമേരിക്കയിലേക്കു കുടിയേറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥിര താമസക്കാരുടെ (Green Card Holders) വീസ പ്രോസസിംഗ് രണ്ടു മാസത്തേക്കു തടഞ്ഞിട്ടുണ്ട്.

രണ്ടു മാസം കഴിഞ്ഞ് ഇതു പുനഃപരിശോധിക്കും. എന്നാൽ, നിയമപരമായി വിവാഹിതരായ അമേരിക്കൻ പൗരന്മാർക്ക് അവരുടെ പങ്കാളികളെ കൊണ്ടുവരുന്നതിനെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ആരോഗ്യമേഖലയിൽ ഉള്ളവരെയും ഈ ഉത്തരവ് ബാധിക്കില്ല.

കോവഡ് മൂലം 2.2 കോടി ആളുകൾക്കാണ് അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുള്ളത്. പുതിയ ജോലി ലഭിക്കാൻ അവർക്കു പ്രഥമ പരിഗണന ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയതെന്നു ട്രംപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും അവകാശപ്പെടുന്നു.
എന്നാൽ, ഇപ്പോഴത്തെ വിവാദങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള രാഷ്‌ട്രീയ അടവാണെന്നു മറുപക്ഷം ആരോപിക്കുന്നു.

ഷോളി കുന്പിളുവേലി