കോവിഡ് ബാധിച്ച് അഞ്ചു പേർകൂടി സൗദി അറേബ്യയിൽ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 114 ആയി. 12,772 രോഗബാധിതരുള്ള സൗദിയിൽ 24 മണിക്കൂറിനുള്ളിൽ മാത്രം 1,141 പേർക്കു വിവിധ പ്രവിശ്യകളിലായി രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച അഞ്ച് പേരും മക്കയിൽനിന്നുള്ള വിദേശ പൗരന്മാരാണ്. ഇവരെല്ലാം തന്നെ അമ്പതിനും എഴുപത്തിയാറിനും മധ്യേ പ്രായമുള്ളവരാണ്.
ഇതുവരെ രാജ്യത്ത് 1,812 പേരുടെ രോഗം പൂർണമായും സുഖമായി. 10,844 കോവിഡ് പോസിറ്റീവ് രോഗികളാണ് വിവിധ ഐസൊലേഷൻ കേന്ദ്രങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 82 പേരുടെ നില ഗുരുതരമാണ് എന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
മക്ക (315), ഹൊഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക് (35), ദഹ്റാൻ (26), ബിഷ (18), തായിഫ് (14), അൽഖർജ് (03), അൽതുവൈൽ (02), സബിയ (02), ഹായിൽ (02), അൽഖുറായത് (01), ശറൂറ (01), അൽഹദ (01), അൽവജ (01), അൽജഫാർ (01), ഉഖ്ലാത് അൽസുഖൂർ (01), മിദ്നബ് (01) എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലെ പുതിയ രോഗികൾ.
ഇതുവരെ രാജ്യത്ത് 1,812 പേരുടെ രോഗം പൂർണമായും സുഖമായി. 10,844 കോവിഡ് പോസിറ്റീവ് രോഗികളാണ് വിവിധ ഐസൊലേഷൻ കേന്ദ്രങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 82 പേരുടെ നില ഗുരുതരമാണ് എന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
മക്ക (315), ഹൊഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക് (35), ദഹ്റാൻ (26), ബിഷ (18), തായിഫ് (14), അൽഖർജ് (03), അൽതുവൈൽ (02), സബിയ (02), ഹായിൽ (02), അൽഖുറായത് (01), ശറൂറ (01), അൽഹദ (01), അൽവജ (01), അൽജഫാർ (01), ഉഖ്ലാത് അൽസുഖൂർ (01), മിദ്നബ് (01) എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലെ പുതിയ രോഗികൾ.