കൊറോണയെ നേരിടാനായി ലോകാരോഗ്യ സംഘടനയ്ക്ക് മൂന്നു കോടി ഡോളർ പ്രത്യേക സഹായം നൽകുമെന്നു ചൈന അറിയിച്ചു. നേരത്തെ നൽകിയ രണ്ടുകോടി ഡോളറിനു പുറമേയാണിത്. ചൈനയോടു പക്ഷപാതം കാട്ടിയെന്നും വൈറസ് വ്യാപനം തടയുന്നതിനു യഥാസമയം നടപടി എടുത്തില്ലെന്നും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള യുഎസ് സഹായം പ്രസിഡന്റ് ട്രംപ് മരവിപ്പിച്ച സാഹചര്യത്തിലാണ് ചൈന കൂടുതൽ സഹായം പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത് അമേരിക്കയാണ്. അമേരിക്ക പ്രതിവർഷം അന്പതുകോടി ഡോളർ നൽകുന്പോൾ ചൈന നൽകുന്നത് വെറും നാലുകോടി ഡോളർ മാത്രമാണെന്നും ട്രംപ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
വൈറസ് പൊതുശത്രുവാണെന്നും ഇതിനെ നേരിടാൻ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പ്രതികരിച്ചു. ലോകാരോഗ്യസംഘടനയ്ക്കും പ്രസിഡന്റ് ടെഡ്രോസിനും ചൈന പൂർണ പിന്തുണ നൽകുമെന്നും ഗെങ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് കൊറോണ വൈറസ് ചൈനയിൽ ആദ്യം കാണപ്പെട്ടത്. പിന്നീടത് വളരെ വേഗം വ്യാപിച്ചു. വുഹാനിൽ ജനുവരി 23നാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിനകം അഞ്ചുലക്ഷം പേരെങ്കിലും വുഹാനിലും പരിസരത്തുനിന്നുമായി ചൈനയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോയി.
ഇവരിൽനിന്നാണ് കൊറോണ രോഗം വ്യാപകമായി പടർന്നു പിടിച്ചതെന്നാണു കരുതപ്പെടുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതുവരെയുള്ള കാലത്ത് വൈറസ് വ്യാപന വാർത്ത ചൈന മറച്ചുവച്ചെന്നാണ് ആരോപണം. എന്നാൽ തങ്ങളുടെ ഭാഗത്ത് പിഴവില്ലെന്നും ലോകാരോഗ്യ സംഘടനയെ അറിയിച്ചെന്നും ചൈന പറഞ്ഞു.
ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത് അമേരിക്കയാണ്. അമേരിക്ക പ്രതിവർഷം അന്പതുകോടി ഡോളർ നൽകുന്പോൾ ചൈന നൽകുന്നത് വെറും നാലുകോടി ഡോളർ മാത്രമാണെന്നും ട്രംപ് ചൂണ്ടിക്കാണിക്കുകയുണ്ടായി.
വൈറസ് പൊതുശത്രുവാണെന്നും ഇതിനെ നേരിടാൻ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പ്രതികരിച്ചു. ലോകാരോഗ്യസംഘടനയ്ക്കും പ്രസിഡന്റ് ടെഡ്രോസിനും ചൈന പൂർണ പിന്തുണ നൽകുമെന്നും ഗെങ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് കൊറോണ വൈറസ് ചൈനയിൽ ആദ്യം കാണപ്പെട്ടത്. പിന്നീടത് വളരെ വേഗം വ്യാപിച്ചു. വുഹാനിൽ ജനുവരി 23നാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിനകം അഞ്ചുലക്ഷം പേരെങ്കിലും വുഹാനിലും പരിസരത്തുനിന്നുമായി ചൈനയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോയി.
ഇവരിൽനിന്നാണ് കൊറോണ രോഗം വ്യാപകമായി പടർന്നു പിടിച്ചതെന്നാണു കരുതപ്പെടുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതുവരെയുള്ള കാലത്ത് വൈറസ് വ്യാപന വാർത്ത ചൈന മറച്ചുവച്ചെന്നാണ് ആരോപണം. എന്നാൽ തങ്ങളുടെ ഭാഗത്ത് പിഴവില്ലെന്നും ലോകാരോഗ്യ സംഘടനയെ അറിയിച്ചെന്നും ചൈന പറഞ്ഞു.