കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീൻ സോണ്‍ മേഖലയിൽനിന്ന് ഒഴിവാക്കി. വ്യാഴാഴ്ച ഈ രണ്ടു ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തതോടെയാണ് ഇരു ജില്ലകളെയും ഓറഞ്ച് സോണിലേക്കു മാറ്റിയത്. കോട്ടയത്ത് രണ്ടുപേർക്കും ഇടുക്കിയിൽ നാലു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നാലു ജില്ലകൾ മാത്രമാണ് ഇപ്പോൾ റെഡ് സോണിലുള്ളത്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളാണിവ. ഓറഞ്ച് സോണിലുള്ള 10 ജില്ലകളിലും ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചുപൂട്ടും. മുനിസിപ്പാലിറ്റിയാണെങ്കിൽ വാർഡുകളെയാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുക. കോർപറേഷനാകുന്പോൾ ഡിവിഷനുകൾ അതിർത്തികളാകും.
ഹോട്ട്സ്പോട്ടുകളുണ്ടായാൽ ഇവ അടച്ചിടും. ഇതിൽ ഏതൊക്കെ ഹോട്ട്സ്പോട്ട് പരിധിയിൽ വരുമെന്നു ജില്ലാ ഭരണകൂടം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നാലു ജില്ലകൾ മാത്രമാണ് ഇപ്പോൾ റെഡ് സോണിലുള്ളത്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളാണിവ. ഓറഞ്ച് സോണിലുള്ള 10 ജില്ലകളിലും ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചുപൂട്ടും. മുനിസിപ്പാലിറ്റിയാണെങ്കിൽ വാർഡുകളെയാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുക. കോർപറേഷനാകുന്പോൾ ഡിവിഷനുകൾ അതിർത്തികളാകും.
ഹോട്ട്സ്പോട്ടുകളുണ്ടായാൽ ഇവ അടച്ചിടും. ഇതിൽ ഏതൊക്കെ ഹോട്ട്സ്പോട്ട് പരിധിയിൽ വരുമെന്നു ജില്ലാ ഭരണകൂടം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.