+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിലവിലെ കോവിഡ് വെറും തുടക്കം, വലുത് വരാനിരിക്കുന്നു; മെർക്കലിന്‍റെ മുന്നറിയിപ്പ്

നിലവിലെ കോവിഡ് വ്യാപനം വെറും തുടക്കം മാത്രമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ വീഡിയോ ഉച്ചകോടിക്കു മുന്നോടിയായി പാർ
നിലവിലെ കോവിഡ് വെറും തുടക്കം, വലുത് വരാനിരിക്കുന്നു; മെർക്കലിന്‍റെ മുന്നറിയിപ്പ്
നിലവിലെ കോവിഡ് വ്യാപനം വെറും തുടക്കം മാത്രമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ വീഡിയോ ഉച്ചകോടിക്കു മുന്നോടിയായി പാർലമെന്‍റിനെ അഭിസംബോധന ചെയ്യവെയായിരുന്നു മെർക്കലിന്‍റെ പ്രസ്താവന.

ജർമനി ശ്രദ്ധയോടെയും ബുദ്ധിപരമായും കോവിഡിനെ കൈകാര്യം ചെയ്യുന്നതു തുടരും. ഇത് അവസാനമല്ല, വെറും തുടക്കം മാത്രമാണ്. ദീർഘകാലം ഇത് (കോവിഡ്) നമുക്കൊപ്പമുണ്ടാകും- മെർക്കൽ പറഞ്ഞു.

യൂറോപ്യൻ യൂണിയൻ ഒറ്റക്കെട്ടായി കോവിഡിനെ നേരിടേണ്ടതിന്‍റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു. ഇതിനുവേണ്ടി, യൂറോപ്യൻ യൂണിയൻ ബജറ്റിലേക്ക് ഒരു വലിയ തുക നൽകാൻ തയാറാണെന്നും മെർക്കൽ വ്യക്തമാക്കി.

1.5 ലക്ഷം ആളുകൾക്കാണ് ജർമനിയിൽ കോവിഡ് വ്യാപിച്ചിരിക്കുന്നത്. 5318 പേർ മരിച്ചുകഴിഞ്ഞു. എന്നാൽ കോവിഡ് ഭീകണി നേരിടുന്ന മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജർമനിയിൽ മരണനിരക്ക് പിടിച്ചുനിർത്താൻ മെർക്കലിനു കഴിഞ്ഞിട്ടുണ്ട്.