കോവിഡ് ബാധയുടെ കാര്യത്തിൽ ജൂണ്‍, ജൂലൈ മാസങ്ങൾ നിർണായകമാണെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഫലങ്ങൾ ഈ മാസങ്ങളിൽ വ്യക്തമാകും.
കോവിഡിനെതിരായ പോരാട്ടം എത്രകാലം നീണ്ടുനിൽക്കുമെന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് നീതി ആയോഗിന്റെ പ്രതികരണം.
ലോക്ക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ മാസങ്ങളാണ് നിർണായകമെന്നാണ് പൊതുവിലയിരുത്തൽ.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കോവിഡ് വ്യാപനം രാജ്യം തടഞ്ഞുനിർത്തിയോ, നിയന്ത്രണങ്ങൾ കൊണ്ട് നേട്ടമുണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിൽ വ്യക്തത ഉണ്ടാകുമെന്നു നീതി ആയോഗ് അംഗം വി.കെ. പോൾ സൂചിപ്പിച്ചു.
ലോക്ക് ഡൗണിൽ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളും നിരവധി ഇളവുകൾ നൽകുകയാണ്. ഇതോടെ രാജ്യത്ത് കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സാമൂഹിക അകലം പാലിക്കൽ തുടർന്നുകൊണ്ടുപോകേണ്ടത് രോഗവ്യാപനം തടയാൻ അത്യാവശ്യമാണ്.
അതേസമയം ഇന്ത്യയുടെ സാന്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്ക് പോകുകയാണെന്നും മുന്നറിയിപ്പും നീതി ആയോഗ് നൽകുന്നുണ്ട്.
കോവിഡിനെതിരായ പോരാട്ടം എത്രകാലം നീണ്ടുനിൽക്കുമെന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് നീതി ആയോഗിന്റെ പ്രതികരണം.
ലോക്ക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ മാസങ്ങളാണ് നിർണായകമെന്നാണ് പൊതുവിലയിരുത്തൽ.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കോവിഡ് വ്യാപനം രാജ്യം തടഞ്ഞുനിർത്തിയോ, നിയന്ത്രണങ്ങൾ കൊണ്ട് നേട്ടമുണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിൽ വ്യക്തത ഉണ്ടാകുമെന്നു നീതി ആയോഗ് അംഗം വി.കെ. പോൾ സൂചിപ്പിച്ചു.
ലോക്ക് ഡൗണിൽ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളും നിരവധി ഇളവുകൾ നൽകുകയാണ്. ഇതോടെ രാജ്യത്ത് കൂടുതൽ ക്ലസ്റ്ററുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സാമൂഹിക അകലം പാലിക്കൽ തുടർന്നുകൊണ്ടുപോകേണ്ടത് രോഗവ്യാപനം തടയാൻ അത്യാവശ്യമാണ്.
അതേസമയം ഇന്ത്യയുടെ സാന്പത്തിക സ്ഥിതി മോശം അവസ്ഥയിലേക്ക് പോകുകയാണെന്നും മുന്നറിയിപ്പും നീതി ആയോഗ് നൽകുന്നുണ്ട്.