ലോക്ക്ഡൗണിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ഡെൻമാർക്കിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സ്ഥാപനങ്ങളായി ബാർബർ ഷോപ്പുകൾ മാറി. ഒരു മാസമായി മുടി വെട്ടിക്കാൻ കഴിയാതിരുന്നവർ കൂട്ടത്തോടെ ബാർബർ ഷോപ്പുകളിലേക്ക് ഇടിച്ചു കയറുകയാണ്.
ജോലി സമയം നീട്ടിയിട്ടും അടുത്ത മൂന്നാഴ്ചത്തേക്കു ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞെന്നു പല ഹെയർ ഡ്രെസർമാരും പറയുന്നു. ഓണ്‍ലൈൻ ബുക്കിങ് സംവിധാനമുള്ള ചിലരുടെയെങ്കിലും സിസ്റ്റം തിരക്ക് കാരണം തകരാറിലുമായി. ടാറ്റൂ പാർലർ, ബ്യൂട്ടി പാർലർ, ഡെന്റിസ്റ്റ്, ഒപ്റ്റീഷ്യൻസ് എന്നിവയ്ക്കും പ്രവർത്തിക്കാൻ അനുമതിയായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഒരു മാസമായി അടഞ്ഞുകിടക്കുന്ന ജർമനിയിലെ ഹെയർഡ്രെസിംഗ് സലൂണുകൾ ഇപ്പോഴും നിശ്ചലമാണ്. അതുകൊണ്ടുതന്നെ ജർമൻ ജനതയ്ക്കൊപ്പം നേതാക്കളും സ്വയം ഹെയർകട്ടിംഗ് ആരംഭിച്ചു. ജർമൻ ചാൻസലർ അംഗലാ മെർക്കലും ധനമന്ത്രി ഒലാഫ് ഷോൾസും ഗ്രീൻ പാർട്ടി അധ്യക്ഷൻ റോബർട്ട് ഹാബെക്ക് തുടങ്ങിയവർ സ്വയം തലമുടി വെട്ടുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ജോലി സമയം നീട്ടിയിട്ടും അടുത്ത മൂന്നാഴ്ചത്തേക്കു ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞെന്നു പല ഹെയർ ഡ്രെസർമാരും പറയുന്നു. ഓണ്‍ലൈൻ ബുക്കിങ് സംവിധാനമുള്ള ചിലരുടെയെങ്കിലും സിസ്റ്റം തിരക്ക് കാരണം തകരാറിലുമായി. ടാറ്റൂ പാർലർ, ബ്യൂട്ടി പാർലർ, ഡെന്റിസ്റ്റ്, ഒപ്റ്റീഷ്യൻസ് എന്നിവയ്ക്കും പ്രവർത്തിക്കാൻ അനുമതിയായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഒരു മാസമായി അടഞ്ഞുകിടക്കുന്ന ജർമനിയിലെ ഹെയർഡ്രെസിംഗ് സലൂണുകൾ ഇപ്പോഴും നിശ്ചലമാണ്. അതുകൊണ്ടുതന്നെ ജർമൻ ജനതയ്ക്കൊപ്പം നേതാക്കളും സ്വയം ഹെയർകട്ടിംഗ് ആരംഭിച്ചു. ജർമൻ ചാൻസലർ അംഗലാ മെർക്കലും ധനമന്ത്രി ഒലാഫ് ഷോൾസും ഗ്രീൻ പാർട്ടി അധ്യക്ഷൻ റോബർട്ട് ഹാബെക്ക് തുടങ്ങിയവർ സ്വയം തലമുടി വെട്ടുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.