+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്രത്തോടു ഹൈക്കോടതി; പ്രവാസികള്‍ക്കായി എന്തുചെയ്തു

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കു
കേന്ദ്രത്തോടു ഹൈക്കോടതി; പ്രവാസികള്‍ക്കായി എന്തുചെയ്തു
കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളും ഇതിനായി ഓരോ എംബസികളിലും സ്വീകരിച്ച നടപടികളും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം. പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ ഇവരെ ക്വാറന്‍റൈന്‍ ചെയ്യുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് ഉത്തരവിൽ പറയുന്നു.

യാത്രാവിലക്ക് നിലവില്‍ വന്നതോടെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഉത്തരവ്. വിദേശത്തു കുടുങ്ങിയ പ്രവാസികളായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി 24 നകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിനോടു നിർദേശിച്ചിരിക്കുന്നത്.

എത്ര കിടക്കകള്‍, ഡോക്ടര്‍മാര്‍, വെന്‍റിലേറ്ററുകള്‍, ശ്വസന സഹായ ഉപകരണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദേശത്തുള്ളവര്‍ക്ക് മരുന്ന്, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഓരോ എംബസികളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും പ്രവാസികള്‍ക്കു സഹായത്തിനായി ഇവരെ ബന്ധപ്പെടാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാരിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

പ്രവാസികളെ ഇപ്പോള്‍ നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിയില്ല. ലോക്ക് ഡൗണിനു ശേഷമേ ഇക്കാര്യം പരിഗണിക്കാനാവൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനു നിരവധി തവണ കത്തുകള്‍ എഴുതിയെന്ന് അഡീഷണൽ എജിയും വാദിച്ചു. ഹര്‍ജികള്‍ ഏപ്രില്‍ 24നു വീണ്ടും പരിഗണിക്കും.

ദുബായിലിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍, പ്രവാസി വ്യവസായി അഫി ഉദിന്നൂര്‍ പക്രുമേഡ് എന്നിവരുള്‍പ്പെടെ നല്‍കിയ ഹർജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.