+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാപ്പിഡ് ടെസ്റ്റിനു വിലക്ക്

ചൈനീസ് നിർമിത റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള കോവിഡ് പരിശോധനകൾ രണ്ടു ദിവസത്തേക്ക് നിർത്തി വയ്ക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം. ഫലത്തിന്‍റെ കൃത്യതയി
റാപ്പിഡ് ടെസ്റ്റിനു വിലക്ക്
ചൈനീസ് നിർമിത റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള കോവിഡ് പരിശോധനകൾ രണ്ടു ദിവസത്തേക്ക് നിർത്തി വയ്ക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം. ഫലത്തിന്‍റെ കൃത്യതയിൽ സംശയം ഉയർന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ മെഡിക്കൽ റിസർച്ച് ഇൗ നിർദേശം പുറപ്പെടുവിച്ചത്.

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വിദഗ്ധർ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ രണ്ടുദിവസത്തിനകം സംസ്ഥാനങ്ങളെ തീരുമാനം അറിയിക്കുമെന്നും ഐസിഎംആർ വ്യക്തമാക്കി. റാപ്പിഡ് ആന്‍റിബോഡി പരിശോധനയിൽ വ്യാപകമായ അന്തരമുണ്ടെന്ന് രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണു നടപടി. ഇതു വഴിയുള്ള പരിശോധനയ്ക്ക് 5.4 ശതമാനം മാത്രമേ ആധികാരികത ഉള്ളൂവെന്നാണ് രാജസ്ഥാൻ സർക്കാർ ചൂണ്ടിക്കാട്ടിയത്.

അഞ്ചു ലക്ഷത്തോളം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് സർക്കാർ വാങ്ങി രാജ്യവ്യാപകമായി വിതരണം ചെയ്തിരിക്കുന്നത്. കോവിഡ് അതിവ്യാപന മേഖലകളിൽ അടക്കം അതിവേഗ പരിശോധനകൾ നടത്തുന്നതിനാണ് നേരത്തെ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഐസിഎംആർ തന്നെ ശിപാർശ ചെയ്തത്.

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എല്ലാ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്തിരുന്നു. എന്നാൽ, ഒരു സംസ്ഥാനം ഇതിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം മറ്റു മൂന്നു സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു സ്ഥിരീകരിക്കുകയും ചെയ്തു. ഇതൊരു നല്ല സൂചനയല്ല. അത് പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഐസിഎംആറിന്‍റെ ഡോ. രമണ്‍ ഗംഗംഖേദ്കർ പറഞ്ഞു.

തുടർ നിർദേശം ലഭിക്കുന്നത് വരെ ഒരു സംസ്ഥാനവും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുത്. രണ്ടു ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കും. കിറ്റുകൾ പ്രയോജന രഹിതമാണെന്നു കണ്ടെത്തിയാൽ അവ നൽകിയ കന്പനിയോട് തിരിച്ചെടുക്കാൻ ആവശ്യപ്പെടുമെന്നും ഡോ. ഗംഗാഖേദ്കർ വ്യക്തമാക്കി. ഐസിഎംആർ എപിഡമിയോളജി വിഭാഗം തലവനാണ് അദ്ദേഹം.

രക്തപരിശോധനയിലൂടെ ശരീരത്തിൽ കോവിഡ് വൈറസിനുള്ള ആന്‍റിബോഡികൾ ശരീരത്തിൽ രൂപപ്പെട്ടിട്ടുണ്ടോ എന്നാണ് റാപ്പിഡ് ടെസ്റ്റുകളിലൂടെ നടക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ പോലും ഈ പരിശോധനയിലൂടെ കോവിഡ് സാന്നിധ്യം കണ്ടെത്താമെന്നായിരുന്നു അവകാശവാദം.

എന്നാൽ, ഇപ്പോൾ ഈ പരിശോധന ഫലപ്രദമല്ല എന്നാണ് രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും റാപ്പിഡ് ടെസ്റ്റിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ തൊണ്ടയിൽ നിന്നുൾപ്പടെ സാന്പിളുകൾ എടുക്കുന്ന ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കുമെന്നായിരുന്നു ഐസിഎംആർ പറഞ്ഞിരുന്നത്.

സെബി മാത്യു