തമിഴ്നാട്ടിലെ സ്വകാര്യ സാറ്റ്ലൈറ്റ് ടെലിവിഷൻ ചാനലിലെ 27 പേർക്കു കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ചാനലിലെ എഡിറ്റോറിയൽ വിഭാഗത്തിലെ ഒരു ജീവനക്കാരന് കഴിഞ്ഞദിവസം വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതിനെത്തുടർന്ന് 95 ജീവനക്കാരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കി. ഇവരിൽ എഡിറ്റോറിയലിലെയും മറ്റുവിഭാഗത്തിലെയുമായി 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. ജീവനക്കാരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്കു വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.
കോവിഡ്-19 വിരുദ്ധ പോരാട്ടത്തിൽ സർക്കാരിനു ചാനൽ മാനേജിംഗ് ഡയറക്ടർ പൂർണപിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചാനൽ താത്കാലികമായി അടച്ചു. ഞായറാഴ്ച രണ്ടു മാധ്യമപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ മാധ്യമപ്രവർത്തകർക്കായി തമിഴ്നാട് സർക്കാർ പ്രത്യേക ക്യാന്പ് സംഘടിപ്പിച്ചിരുന്നു.
മുംബൈയിൽ നിരവധി മാധ്യമപ്രവർത്തകർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനെത്തുടർന്ന് 95 ജീവനക്കാരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കി. ഇവരിൽ എഡിറ്റോറിയലിലെയും മറ്റുവിഭാഗത്തിലെയുമായി 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. ജീവനക്കാരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്കു വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.
കോവിഡ്-19 വിരുദ്ധ പോരാട്ടത്തിൽ സർക്കാരിനു ചാനൽ മാനേജിംഗ് ഡയറക്ടർ പൂർണപിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചാനൽ താത്കാലികമായി അടച്ചു. ഞായറാഴ്ച രണ്ടു മാധ്യമപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ മാധ്യമപ്രവർത്തകർക്കായി തമിഴ്നാട് സർക്കാർ പ്രത്യേക ക്യാന്പ് സംഘടിപ്പിച്ചിരുന്നു.
മുംബൈയിൽ നിരവധി മാധ്യമപ്രവർത്തകർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.