ആന്റിബോഡി ടെസ്റ്റുകൾ നടത്തിയാൽ കൊറോണ വൈറസിനെതിരായ പ്രതിരോധശേഷി ഉറപ്പാക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ജർമനിയും യുകെയും അടക്കമുള്ള രാജ്യങ്ങൾ ആന്റിബോഡി ടെസ്റ്റ് നടത്തി പ്രതിരോധം ഉറപ്പാകുന്നവർക്ക് ലോക്ക്ഡൗണ് ഇളവ് നൽകിയ രീതി സജീവമായി പരിഗണിച്ചു വരുന്പോഴാണ് പുതിയ വെളിപ്പെടുത്തൽ.
വൈറസിനെ പ്രതിരോധിക്കാൻ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ളതാണ് ആന്റിബോഡി ടെസ്റ്റ്. രോഗ നിർണയത്തിനുള്ള റാപ്പിഡ് ടെസ്റ്റിന് ഈ രീതി വ്യാപകമായി ഉപയോഗിച്ചു വരുന്നു. രോഗാണു ശരീരത്തിലുണ്ടെങ്കിലാണ് ആന്റിബോഡിയുടെ സാന്നിധ്യവും കാണുക എന്ന യുക്തിയുടെ അടിസ്ഥാനത്തിലാണിത്.
സാധാരണഗതിയിൽ വൈറസ് രോഗങ്ങൾക്കെതിരേ ശരീരം ഒരിക്കൽ പ്രതിരോധ ശേഷി ആർജിച്ചു കഴിഞ്ഞാൽ വർഷങ്ങളോളം അതു തുടരും എന്നതാണ് അനുഭവം. എന്നാൽ, കൊറോണവൈറസിന്റെ കാര്യത്തിൽ അങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും വരാൻ സാധ്യത വളരെ കുറവാണെങ്കിലും, ഇവർക്ക് കാരിയർമാരായി മറ്റുള്ളവരിലേക്ക് രോഗം പടർത്താനുള്ള ശേഷി നിലനിൽക്കുമെന്നും മുന്നറിയിപ്പ്.
ഒക്ടോബർ ഫെസ്റ്റ് 2020 റദ്ദാക്കി
ജർമനിയുടെ മുഖമുദ്രയായി ലോകമെന്പാടും പ്രകീർത്തിയ്ക്കുന്ന മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റ് എന്ന ബിയർമേള കൊറോണ വൈറസ് മൂലം ഇത്തവണ ഉണ്ടാവില്ല. കോവിഡ്-19 ന്റെ വ്യാപനം മൂലം ലോകത്തിലെ ഏറ്റവും വലിയ ബിയർ ഉത്സവം നടത്താൻ കഴിയില്ലന്ന് ബവേറിയ മുഖ്യമന്ത്രി പ്രസിഡന്റ് മാർക്കൂസ് സോഡറും മ്യൂണിക്ക് ലോർഡ് മേയർ ഡീറ്റർ റെയിറ്ററും സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
വൈറസ് വ്യാപനം മൂലം അപകടസാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഒക്ടോബർ ഫെസ്റ്റ് 2020 റദ്ദാക്കേണ്ടി വന്നത്.
1810 ൽ ആരംഭിച്ച മേള സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലുവരെ നടക്കേണ്ടതായിരുന്നു. എന്നിരുന്നാലും, എല്ലാ വർഷവും മ്യൂണിക്കിൽ നടക്കുന്ന പരിപാടിയിൽ മൊത്തം 60 ലക്ഷം സന്ദർശകർ പങ്കെടുക്കുന്നു. വൈറസിനെ നേരിടാൻ സ്വീകരിച്ചു വന്ന മുൻകരുതലുകൾ നിയന്ത്രണങ്ങളിലെ ഇളവിനെത്തുടർന്ന് മറക്കരുതെന്ന് ചാൻസലർ ആംഗല മെർക്കൽ മുന്നറിയിപ്പ് നൽകി. വേഗത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നത് വലിയ പിഴവുകൾക്ക് ഇടയാക്കുമെന്നും ചാൻസലറുടെ മുന്നറിയിപ്പ്.
ബയർ കന്പനിയുടെ കൈത്താങ്ങ്
കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താൻ ജർമൻ ആരോഗ്യവകുപ്പിന് ബയർ കന്പനി 80 ലക്ഷം മലേറിയ ഗുളിക സംഭാവന ചെയ്തു. ലോകമെന്പാടും മലേറിയയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ പകരക്കാരനായി ലെവർകുസനിലെ ബയർ കന്പനി നിർമിക്കുന്ന റിസോഹിൻ എന്ന ഗുളികയാണ് സംഭാവന ചെയ്തത്.
ആഗോള മാർക്കറ്റിൽ സ്ഥാനം പിടിച്ചിരുന്ന ഈ ഗുളികയുടെ കച്ചവടം മന്ദഗതിയിൽ ആയതിനാൽ 2019 സമ്മർ മുതൽ ഉൽപാദനം നിർത്തിയിരുന്നു. എന്നാൽ, കോവിഡിന്റെ അതിപ്രസരം തുടങ്ങിയതോടെ ഉയർന്ന തോതിൽ നിർമ്മാണം നടത്തിവരികയാണ്.
യൂറോപ്പിന് ആശ്വാസം
ലണ്ടൻ: യുകെ അടക്കം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ കുറയുന്ന പ്രവണത ദൃശ്യമായിത്തുടങ്ങി.
സ്വീഡനിൽ തിങ്കളാഴ്ച പുതിയതായി 400 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 40 മാത്രം. ഇപ്പോഴും സന്പൂർണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ടില്ല അപൂർവം രാജ്യങ്ങളിലൊന്നാണ് സ്വീഡൻ.
ഒരു മാസത്തിനിടെ ആദ്യമായി സ്പെയിനിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം നാനൂറിനു താഴെയെത്തി.തിങ്കളാഴ്ച- 399 പേർ. നാലാഴ്ചയ്ക്കിടെ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. രോഗബാധയുടെ ഫലമായി സ്പാനിഷ് സന്പദ് വ്യവസ്ഥ 13.6 ശതമാനം വരെ ചുരുങ്ങാമെന്ന പ്രവചനവും പുറത്തുവന്നിട്ടുണ്ട്. 6.6 ശതമാനമാണ് ബാങ്ക് ഓഫ് സ്പെയിൻ കണക്കാക്കുന്ന ഏറ്റവും കുറഞ്ഞ ചുരുക്കം.
ഫ്രാൻസിൽ മരണസംഖ്യ ഇരുപതിനായിരം പിന്നിട്ടെങ്കിലും ഇവിടെയും രോഗവ്യാപനം അതിവേഗം കുറഞ്ഞു വരുന്നു എന്നാണ് വ്യക്തമാകുന്നത്. 547 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. രാജ്യത്ത് വൈറസ് വ്യാപനം നിയന്ത്രണവിധേയമായി കഴിഞ്ഞെങ്കിലും മേയ് 11 നു മുൻപ് ജനജീവിതം സാധാരണ നിലയിലാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
നടുക്കുന്ന മരണനിരക്കുമായി ബെൽജിയം
ലോകമെന്പാടുമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കിൽ ബെൽജിയം ഉഴലുകയാണ്.കൊറോണ വൈറസ് ഇതിനകം ബെൽജിയത്തിൽ 6,000 ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനിടെ 11 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് കർശനമായ എക്സിറ്റ് നിയന്ത്രണങ്ങൾ മേയ് മൂന്നു വരെ നീട്ടുമെന്ന് ബെൽജിയം പ്രധാനമന്ത്രി സോഫി വിൽമാസ് പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിന്റെ തോത് കുറയുകയാണെങ്കിലും പ്രതിസന്ധി അവസാനിച്ചിട്ടില്ല- വിൽമാസ് പറഞ്ഞു.
ഗാർഡൻ സെന്ററുകളുള്ള ബൗ മെഗാസ്റ്റോറുകൾക്ക് പലചരക്ക് കടകളുടെ അതേ അവസ്ഥയിൽ വീണ്ടും തുറക്കാൻ കഴിയും. വൃദ്ധരുടെ വീടുകളിലും നഴ്സിംഗ് ഹോമുകളിലും താമസിക്കുന്നവർക്കും അവിവാഹിതർക്കും ചില നിബന്ധനകൾക്ക് വിധേയമായി ഒരാളെ ലഭിക്കും.
ഇറ്റലിയിൽ ഈ ആഴ്ച ക്വാറന്റൈൻ "ഫേസ് ടു’ പദ്ധതികൾ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി ജൂസപ്പെ കോണ്ടെ അറിയിച്ചു. നിയന്ത്രണങ്ങൾ ക്രമേണ അയവുവരുത്താനും സന്പദ്വ്യവസ്ഥ വീണ്ടും തുറക്കാനും കൊറോണ വൈറസ് ലോക്ക്ഡൗണിൽനിന്ന് ഉയർന്നുവരാനും രാജ്യം സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.
മാസ്കുകളുമായി ഓസ്ട്രിയക്കാർ പൊരുത്തപ്പെടുന്നു
കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടാൻ സർക്കാർ ഉത്തരവിട്ട ഒരു മാസത്തിനുശേഷം ഓസ്ട്രിയൻ ജനങ്ങൾ പൊരുത്തപ്പെട്ടു.യൂറോപ്യൻ യൂണിയനിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്ട്രിയ. കൊറോണ വൈറസ് അണുബാധകൾ കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനിരിയ്ക്കുകയാണ് രാജ്യം.
റെസ്റ്റോറന്റുകൾ, ബാറുകൾ, സ്കൂളുകൾ എന്നിവ കുറഞ്ഞത് മേയ് പകുതി വരെ അടച്ചിരിക്കും. പൊതു പരിപാടികൾ ജൂണ് അവസാനം വരെ നിരോധിക്കും. ചൊവ്വാഴ്ച ഷോപ്പുകൾ തുറന്നപ്പോഴും സാമൂഹിക അകലവും മറ്റ് നിയമങ്ങളും നിലവിലുണ്ട്. കടകളിലും പൊതുഗതാഗതത്തിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.
ഗാർഡനിംഗ്, ഹാർഡ്വെയർ സ്റ്റോർ ശൃംഖല ഓരോ ഉപഭോക്താവിനും ഒരു ട്രോളി എടുക്കുന്നത് നിർബന്ധമാക്കി. അതിനാൽ മറ്റുള്ളവരിലേക്ക് കുറഞ്ഞ ദൂരം നിലനിർത്തുന്നത് ഉറപ്പാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.
ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നിർദേശം വിവാദത്തിലേക്ക്
ജർമനിയിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും ലോക്ക്ഡൗണ് ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനു നിർദേശിച്ചിരിക്കുന്ന മാർഗങ്ങളിലൊന്നാണ് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകുക എന്നത്. കൊറോണ വൈറസിനെതിരേ പ്രതിരോധ ശേഷിയുള്ളതായി ടെസ്റ്റ് ചെയ്ത് തെളിയിക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകി നിയന്ത്രണങ്ങൾ നീക്കുന്ന രീതിയാണിത്.
വടക്കൻ ഇറ്റലിയിലെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന രീതിക്കു തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാൽ, ഈ രീതി നടപ്പാക്കിയാൽ നിരവധി ധാർമിക, ശാസ്ത്രീയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഒരു വിഭാഗം വിദഗ്ധർ നൽകുന്നു.
എല്ലാവരും പരസ്പരം തിരിച്ചറിയുന്ന ചെറിയ ഗ്രാമങ്ങളിലും മറ്റും ഈയൊരു രീതി നടപ്പാക്കിയാൽ ജനങ്ങൾക്കിടയിൽ കൃത്യമായ വേർതിരിവിന് ഇതു കാരണമാകുമെന്നാണ് ഒരു ആരോപണം. സമൂഹത്തിന്റെ ഐക്യത്തെ തന്നെ ബാധിക്കുന്ന നടപടിയായി ഇതു മാറുമെന്നും മുന്നറിയിപ്പ്.
വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയിലുള്ള വ്യത്യാസങ്ങളാണ് ശാസ്ത്രീയമായി ഈ രീതി ചോദ്യപ്പെടാൻ കാരണം. ഒരാളെ രോഗം ബാധിച്ചില്ലെങ്കിലും അയാൾ രോഗവാഹകനായി തുടരാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ജോസ് കുന്പിളുവേലിൽ
വൈറസിനെ പ്രതിരോധിക്കാൻ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ളതാണ് ആന്റിബോഡി ടെസ്റ്റ്. രോഗ നിർണയത്തിനുള്ള റാപ്പിഡ് ടെസ്റ്റിന് ഈ രീതി വ്യാപകമായി ഉപയോഗിച്ചു വരുന്നു. രോഗാണു ശരീരത്തിലുണ്ടെങ്കിലാണ് ആന്റിബോഡിയുടെ സാന്നിധ്യവും കാണുക എന്ന യുക്തിയുടെ അടിസ്ഥാനത്തിലാണിത്.
സാധാരണഗതിയിൽ വൈറസ് രോഗങ്ങൾക്കെതിരേ ശരീരം ഒരിക്കൽ പ്രതിരോധ ശേഷി ആർജിച്ചു കഴിഞ്ഞാൽ വർഷങ്ങളോളം അതു തുടരും എന്നതാണ് അനുഭവം. എന്നാൽ, കൊറോണവൈറസിന്റെ കാര്യത്തിൽ അങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഒരിക്കൽ രോഗം ബാധിച്ചവർക്ക് വീണ്ടും വരാൻ സാധ്യത വളരെ കുറവാണെങ്കിലും, ഇവർക്ക് കാരിയർമാരായി മറ്റുള്ളവരിലേക്ക് രോഗം പടർത്താനുള്ള ശേഷി നിലനിൽക്കുമെന്നും മുന്നറിയിപ്പ്.
ഒക്ടോബർ ഫെസ്റ്റ് 2020 റദ്ദാക്കി
ജർമനിയുടെ മുഖമുദ്രയായി ലോകമെന്പാടും പ്രകീർത്തിയ്ക്കുന്ന മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റ് എന്ന ബിയർമേള കൊറോണ വൈറസ് മൂലം ഇത്തവണ ഉണ്ടാവില്ല. കോവിഡ്-19 ന്റെ വ്യാപനം മൂലം ലോകത്തിലെ ഏറ്റവും വലിയ ബിയർ ഉത്സവം നടത്താൻ കഴിയില്ലന്ന് ബവേറിയ മുഖ്യമന്ത്രി പ്രസിഡന്റ് മാർക്കൂസ് സോഡറും മ്യൂണിക്ക് ലോർഡ് മേയർ ഡീറ്റർ റെയിറ്ററും സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
വൈറസ് വ്യാപനം മൂലം അപകടസാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഒക്ടോബർ ഫെസ്റ്റ് 2020 റദ്ദാക്കേണ്ടി വന്നത്.
1810 ൽ ആരംഭിച്ച മേള സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലുവരെ നടക്കേണ്ടതായിരുന്നു. എന്നിരുന്നാലും, എല്ലാ വർഷവും മ്യൂണിക്കിൽ നടക്കുന്ന പരിപാടിയിൽ മൊത്തം 60 ലക്ഷം സന്ദർശകർ പങ്കെടുക്കുന്നു. വൈറസിനെ നേരിടാൻ സ്വീകരിച്ചു വന്ന മുൻകരുതലുകൾ നിയന്ത്രണങ്ങളിലെ ഇളവിനെത്തുടർന്ന് മറക്കരുതെന്ന് ചാൻസലർ ആംഗല മെർക്കൽ മുന്നറിയിപ്പ് നൽകി. വേഗത്തിൽ നിയന്ത്രണങ്ങൾ നീക്കുന്നത് വലിയ പിഴവുകൾക്ക് ഇടയാക്കുമെന്നും ചാൻസലറുടെ മുന്നറിയിപ്പ്.
ബയർ കന്പനിയുടെ കൈത്താങ്ങ്
കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താൻ ജർമൻ ആരോഗ്യവകുപ്പിന് ബയർ കന്പനി 80 ലക്ഷം മലേറിയ ഗുളിക സംഭാവന ചെയ്തു. ലോകമെന്പാടും മലേറിയയെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ പകരക്കാരനായി ലെവർകുസനിലെ ബയർ കന്പനി നിർമിക്കുന്ന റിസോഹിൻ എന്ന ഗുളികയാണ് സംഭാവന ചെയ്തത്.
ആഗോള മാർക്കറ്റിൽ സ്ഥാനം പിടിച്ചിരുന്ന ഈ ഗുളികയുടെ കച്ചവടം മന്ദഗതിയിൽ ആയതിനാൽ 2019 സമ്മർ മുതൽ ഉൽപാദനം നിർത്തിയിരുന്നു. എന്നാൽ, കോവിഡിന്റെ അതിപ്രസരം തുടങ്ങിയതോടെ ഉയർന്ന തോതിൽ നിർമ്മാണം നടത്തിവരികയാണ്.
യൂറോപ്പിന് ആശ്വാസം
ലണ്ടൻ: യുകെ അടക്കം യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ കുറയുന്ന പ്രവണത ദൃശ്യമായിത്തുടങ്ങി.
സ്വീഡനിൽ തിങ്കളാഴ്ച പുതിയതായി 400 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 40 മാത്രം. ഇപ്പോഴും സന്പൂർണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ടില്ല അപൂർവം രാജ്യങ്ങളിലൊന്നാണ് സ്വീഡൻ.
ഒരു മാസത്തിനിടെ ആദ്യമായി സ്പെയിനിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം നാനൂറിനു താഴെയെത്തി.തിങ്കളാഴ്ച- 399 പേർ. നാലാഴ്ചയ്ക്കിടെ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. രോഗബാധയുടെ ഫലമായി സ്പാനിഷ് സന്പദ് വ്യവസ്ഥ 13.6 ശതമാനം വരെ ചുരുങ്ങാമെന്ന പ്രവചനവും പുറത്തുവന്നിട്ടുണ്ട്. 6.6 ശതമാനമാണ് ബാങ്ക് ഓഫ് സ്പെയിൻ കണക്കാക്കുന്ന ഏറ്റവും കുറഞ്ഞ ചുരുക്കം.
ഫ്രാൻസിൽ മരണസംഖ്യ ഇരുപതിനായിരം പിന്നിട്ടെങ്കിലും ഇവിടെയും രോഗവ്യാപനം അതിവേഗം കുറഞ്ഞു വരുന്നു എന്നാണ് വ്യക്തമാകുന്നത്. 547 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. രാജ്യത്ത് വൈറസ് വ്യാപനം നിയന്ത്രണവിധേയമായി കഴിഞ്ഞെങ്കിലും മേയ് 11 നു മുൻപ് ജനജീവിതം സാധാരണ നിലയിലാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
നടുക്കുന്ന മരണനിരക്കുമായി ബെൽജിയം
ലോകമെന്പാടുമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കിൽ ബെൽജിയം ഉഴലുകയാണ്.കൊറോണ വൈറസ് ഇതിനകം ബെൽജിയത്തിൽ 6,000 ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനിടെ 11 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് കർശനമായ എക്സിറ്റ് നിയന്ത്രണങ്ങൾ മേയ് മൂന്നു വരെ നീട്ടുമെന്ന് ബെൽജിയം പ്രധാനമന്ത്രി സോഫി വിൽമാസ് പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിന്റെ തോത് കുറയുകയാണെങ്കിലും പ്രതിസന്ധി അവസാനിച്ചിട്ടില്ല- വിൽമാസ് പറഞ്ഞു.
ഗാർഡൻ സെന്ററുകളുള്ള ബൗ മെഗാസ്റ്റോറുകൾക്ക് പലചരക്ക് കടകളുടെ അതേ അവസ്ഥയിൽ വീണ്ടും തുറക്കാൻ കഴിയും. വൃദ്ധരുടെ വീടുകളിലും നഴ്സിംഗ് ഹോമുകളിലും താമസിക്കുന്നവർക്കും അവിവാഹിതർക്കും ചില നിബന്ധനകൾക്ക് വിധേയമായി ഒരാളെ ലഭിക്കും.
ഇറ്റലിയിൽ ഈ ആഴ്ച ക്വാറന്റൈൻ "ഫേസ് ടു’ പദ്ധതികൾ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി ജൂസപ്പെ കോണ്ടെ അറിയിച്ചു. നിയന്ത്രണങ്ങൾ ക്രമേണ അയവുവരുത്താനും സന്പദ്വ്യവസ്ഥ വീണ്ടും തുറക്കാനും കൊറോണ വൈറസ് ലോക്ക്ഡൗണിൽനിന്ന് ഉയർന്നുവരാനും രാജ്യം സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.
മാസ്കുകളുമായി ഓസ്ട്രിയക്കാർ പൊരുത്തപ്പെടുന്നു
കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടാൻ സർക്കാർ ഉത്തരവിട്ട ഒരു മാസത്തിനുശേഷം ഓസ്ട്രിയൻ ജനങ്ങൾ പൊരുത്തപ്പെട്ടു.യൂറോപ്യൻ യൂണിയനിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്ട്രിയ. കൊറോണ വൈറസ് അണുബാധകൾ കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനിരിയ്ക്കുകയാണ് രാജ്യം.
റെസ്റ്റോറന്റുകൾ, ബാറുകൾ, സ്കൂളുകൾ എന്നിവ കുറഞ്ഞത് മേയ് പകുതി വരെ അടച്ചിരിക്കും. പൊതു പരിപാടികൾ ജൂണ് അവസാനം വരെ നിരോധിക്കും. ചൊവ്വാഴ്ച ഷോപ്പുകൾ തുറന്നപ്പോഴും സാമൂഹിക അകലവും മറ്റ് നിയമങ്ങളും നിലവിലുണ്ട്. കടകളിലും പൊതുഗതാഗതത്തിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.
ഗാർഡനിംഗ്, ഹാർഡ്വെയർ സ്റ്റോർ ശൃംഖല ഓരോ ഉപഭോക്താവിനും ഒരു ട്രോളി എടുക്കുന്നത് നിർബന്ധമാക്കി. അതിനാൽ മറ്റുള്ളവരിലേക്ക് കുറഞ്ഞ ദൂരം നിലനിർത്തുന്നത് ഉറപ്പാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.
ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നിർദേശം വിവാദത്തിലേക്ക്
ജർമനിയിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും ലോക്ക്ഡൗണ് ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനു നിർദേശിച്ചിരിക്കുന്ന മാർഗങ്ങളിലൊന്നാണ് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകുക എന്നത്. കൊറോണ വൈറസിനെതിരേ പ്രതിരോധ ശേഷിയുള്ളതായി ടെസ്റ്റ് ചെയ്ത് തെളിയിക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകി നിയന്ത്രണങ്ങൾ നീക്കുന്ന രീതിയാണിത്.
വടക്കൻ ഇറ്റലിയിലെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന രീതിക്കു തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാൽ, ഈ രീതി നടപ്പാക്കിയാൽ നിരവധി ധാർമിക, ശാസ്ത്രീയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഒരു വിഭാഗം വിദഗ്ധർ നൽകുന്നു.
എല്ലാവരും പരസ്പരം തിരിച്ചറിയുന്ന ചെറിയ ഗ്രാമങ്ങളിലും മറ്റും ഈയൊരു രീതി നടപ്പാക്കിയാൽ ജനങ്ങൾക്കിടയിൽ കൃത്യമായ വേർതിരിവിന് ഇതു കാരണമാകുമെന്നാണ് ഒരു ആരോപണം. സമൂഹത്തിന്റെ ഐക്യത്തെ തന്നെ ബാധിക്കുന്ന നടപടിയായി ഇതു മാറുമെന്നും മുന്നറിയിപ്പ്.
വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയിലുള്ള വ്യത്യാസങ്ങളാണ് ശാസ്ത്രീയമായി ഈ രീതി ചോദ്യപ്പെടാൻ കാരണം. ഒരാളെ രോഗം ബാധിച്ചില്ലെങ്കിലും അയാൾ രോഗവാഹകനായി തുടരാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ജോസ് കുന്പിളുവേലിൽ