+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണയ്ക്കെതിരേ പ്ലാസ്മ ചികിത്സയ്ക്കൊരുങ്ങി ബ്രിട്ടൻ

കൊറോണവൈറസ് ബാധിതരിൽ പ്ലാസ്മ ചികിത്സ പരീക്ഷിക്കാൻ ബ്രിട്ടൻ പച്ചക്കൊടി കാട്ടി. രോഗവിമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ രോഗികളിൽ ഉപയോഗിക്കുന്പോൾ ശരീരത്തിന്
കൊറോണയ്ക്കെതിരേ പ്ലാസ്മ ചികിത്സയ്ക്കൊരുങ്ങി ബ്രിട്ടൻ
കൊറോണവൈറസ് ബാധിതരിൽ പ്ലാസ്മ ചികിത്സ പരീക്ഷിക്കാൻ ബ്രിട്ടൻ പച്ചക്കൊടി കാട്ടി. രോഗവിമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ രോഗികളിൽ ഉപയോഗിക്കുന്പോൾ ശരീരത്തിന് സ്വാഭാവിക പ്രതിരോധ ശേഷി ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ പരീക്ഷണം. ചൈനയും ദക്ഷിണ കൊറിയയും ഈ പരീക്ഷണത്തിൽ ഒരു പരിധി വരെ വിജയം കണ്ടിരുന്നു. ഇതെത്തുടർന്ന് കേരളവും നേരത്തെ തന്നെ ഈ ചികിത്സയ്ക്ക് അനുമതി നേടിയിരുന്നു. യുഎസും ഇപ്പോൾ ഈ വഴിക്ക് പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കോവിഡ് 19 രോഗികൾക്കുള്ള പ്ലാസ്മ തെറാപ്പി പരീക്ഷണങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ബ്രിട്ടനിലെ വിദഗ്ധ ഡോക്ടർമാർ സർക്കാരിനോട് അഭ്യർത്ഥിച്ചതിന്‍റെ പിന്നാലെയാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന്‍റെ വെളിപ്പെടുത്തൽ.

സുഖപ്പെട്ട രോഗികളുടെ വൈറസിനെ വിജയകരമായി നേരിടാൻ പഠിച്ച ആന്‍റിബോഡികൾ അടങ്ങിയ രക്ത പ്ലാസ്മ 1800 മുതൽ പരീക്ഷണാത്മകമായി ഉപയോഗിച്ചുവരുന്നുണ്ട്. പ്രത്യേകിച്ച് 1918 ലെ സ്പാനിഷ് ഇൻഫ്ളുവൻസ സമയത്തും സാർസ്, മെഴ്സ്, എബോള എന്നിവയ്ക്കും ചികിത്സിക്കാൻ കോവാലസെന്‍റ് പ്ലാസ്മ തെറാപ്പി ഉപയോഗിച്ചിരുന്നു.