+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്ന് കേരളം മുൾമുനയിൽ, ഇന്ന് അഭിമാനം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഒരിടവേളയ്ക്കുശേഷമുള്ള വാർത്താസമ്മേളനത്തിൽ കോവിഡ് വ്യാപനത്തിനെതിരായ സർക്കാർ നീക്കങ്ങൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി അവസാനം ആദ്യ ക
അന്ന് കേരളം മുൾമുനയിൽ, ഇന്ന് അഭിമാനം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
ഒരിടവേളയ്ക്കുശേഷമുള്ള വാർത്താസമ്മേളനത്തിൽ കോവിഡ് വ്യാപനത്തിനെതിരായ സർക്കാർ നീക്കങ്ങൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി അവസാനം ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തശേഷം സംസ്ഥാനം മുൾമുനയിലായിരുന്നെന്നും ഇപ്പോൾ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനും സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 30-ന് സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് യഥാർഥത്തിൽ അതിന് ശേഷം സംസ്ഥാനം മുൾമുനയിലായിരുന്നു. വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിൽ കേരളം ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്നുപേരേയും ചികിത്സിച്ച് ഭേദപ്പെടുത്തി. കൂടുതൽ ആളുകളിലേക്ക് പകരാതെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 19ന് സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോർട്ട് ചയ്തു. കനത്ത സുരക്ഷയിലും അഞ്ചുപേർക്ക് രോഗബാധയുണ്ടായത് രണ്ടാംഘട്ട വൈറസ് വ്യാപനത്തിൽ ഭീഷണിയുയർത്തി. സ്വാഭാവികമായും കൂടുതൽ സുരക്ഷ ഒരുക്കേണ്ടിവന്നു. രോഗബാധിതരുടെ സന്പർക്കം, സഹയാത്രികർ എല്ലാ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി. ശാസ്ത്രീയമായി റൂട്ട് മാപ്പ് തയ്യാറാക്കി. സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി.

രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളം അടച്ചിടൽ പ്രഖ്യാപിച്ചു. 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പഴുതടച്ചുള്ള ഇടപെടലുകളാണ് നാം നടത്തിയത്. ഇന്ത്യയിലെ രോഗികളുടെ എണ്ണത്തിൽ ഒന്നാമതായിരുന്നു നാം ആദ്യ ഘട്ടത്തിൽ. മാർച്ച് 26-ന് നിരീക്ഷണത്തിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു. കൈവിട്ടുപോകും എന്നു കരുതിയ അവസ്ഥ. ഒരു രോഗി ഒറ്റയടിക്ക് രോഗം പകർന്ന് നൽകിയത് 25 പേർക്കാണ്. ഒരുപക്ഷേ ഭയാനകമായ അവസ്ഥയിലേക്ക് പോകുമായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനം പൊങ്ങച്ചം അവതരിപ്പിക്കാൻ ഉപയോഗിച്ചിട്ടില്ല. വാർത്താസമ്മേളനത്തിൽ അതത് ദിവസങ്ങളിലെ പ്രധാനസംഭവങ്ങളാണ് എടുത്തു പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.