രാജ്യത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗ ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോത് ലോക്ക്ഡൗണിനു ശേഷം കുറഞ്ഞതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. ലോക്ക്ഡൗണിനു മുൻപ് രോഗം ഇരട്ടിയാകുന്നതിന്റെ തോത് 3.4 ദിവസങ്ങളായിരുന്നെങ്കിൽ ഇപ്പോഴത് 7.5 ദിസങ്ങളായി.
കഴിഞ്ഞ ഏഴു ദിവസങ്ങളെ അടിസ്ഥാനമാക്കിയാൽ രാജ്യത്തെ രോഗവ്യാപനത്തിന്റെ ഇരട്ടിക്കൽ തോതിൽ 7.5 ശതമാനത്തിന്റെ പുരോഗതിയുണ്ടാകുകയും ചെയ്തു- ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരിലും വര്‍ധനയുണ്ട്. ഇതുവരെ 2546 പേരാണ് രോഗമുക്തി നേടിയത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 14.75 ശതമാനം വരുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനവും ഏകോപനവും ഇന്ത്യയിൽ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ ആറ് സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതികൾ.
ഹോട്ട് സ്പോട്ട് ജില്ലകളിൽ സമിതി സന്ദർശനം നടത്തും. അവശ്യസാധനങ്ങളുടെ ക്ഷാമം ഉൾപ്പടെ ജനങ്ങളുടെ പ്രശ്നങ്ങളും സമിതി പരിശോധിക്കും. 18 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടെന്നും അഗർവാൾ പറഞ്ഞു.
കഴിഞ്ഞ ഏഴു ദിവസങ്ങളെ അടിസ്ഥാനമാക്കിയാൽ രാജ്യത്തെ രോഗവ്യാപനത്തിന്റെ ഇരട്ടിക്കൽ തോതിൽ 7.5 ശതമാനത്തിന്റെ പുരോഗതിയുണ്ടാകുകയും ചെയ്തു- ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരിലും വര്‍ധനയുണ്ട്. ഇതുവരെ 2546 പേരാണ് രോഗമുക്തി നേടിയത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 14.75 ശതമാനം വരുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനവും ഏകോപനവും ഇന്ത്യയിൽ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ ആറ് സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതികൾ.
ഹോട്ട് സ്പോട്ട് ജില്ലകളിൽ സമിതി സന്ദർശനം നടത്തും. അവശ്യസാധനങ്ങളുടെ ക്ഷാമം ഉൾപ്പടെ ജനങ്ങളുടെ പ്രശ്നങ്ങളും സമിതി പരിശോധിക്കും. 18 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടെന്നും അഗർവാൾ പറഞ്ഞു.