ഒരു മാസത്തോളമായി നിലനിന്ന ലോക്ക് ഡൗണിനു പ്രഖ്യാപിച്ച ഇളവുകൾ സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇന്നു മുതൽ. ഗ്രീൻ സോണിൽ പെട്ട കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച്-ബി സോണിൽ പെട്ട തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണ് ഇന്നുമുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. ഈ ജില്ലകളിലെയും ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. സംസ്ഥാനത്ത് 88 ഹോട്ട്സ്പോട്ടുകളാണുള്ളത്.
ഇളവുകൾ 20നു ശേഷമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവുകൾ സംബന്ധിച്ച ഉത്തരവിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഓറഞ്ച്-ബി സോണിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.
=വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ തുടങ്ങിയവ പ്രവർത്തിക്കില്ല. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാത്തരം പരിപാടികളും നിരോധിച്ചിട്ടുണ്ട്.
* ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ അനുവദിക്കില്ല.
*ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈൻ വിദ്യാഭ്യാസ സന്പ്രദായം, തൊഴിലുറപ്പ് പദ്ധതികൾ എന്നീ മേഖലകളുടെ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്.
* ഇന്ധനനീക്കം, ഊർജവിതരണം എന്നിവ ഉൾപ്പെടെയുള്ള പൊതുസേവനകാര്യങ്ങൾ, ചരക്കുനീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഗ്രീൻ , ഓറഞ്ച്-ബി സോണുകളിൽ അനുമതി നൽകിയിട്ടുണ്ട്.
* ഇളവുകളുണ്ടെങ്കിലും ജനങ്ങൾ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നാണ് നിർദേശം.
* ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് നന്പറുകളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നന്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യാത്രാനുമതിയുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളിൽ അവസാനിക്കുന്ന നന്പറുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. എന്നാൽ, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ ക്രമം ബാധകമല്ല.
* ഞായറാഴ്ച പ്രവർത്തിക്കുന്ന അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കു മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. മണ്‍സൂണിനു മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാർക്കും പ്രവർത്തനാനുമതിയുണ്ട്.
ഓറഞ്ച്-എ സോണിൽ
ഓറഞ്ച്-എ സോണിലെ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ മേൽപ്പറഞ്ഞ ഇളവുകൾ 24 മുതൽ പ്രാബല്യത്തിൽ വരും.
റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിലവിലുള്ള ലോക്ക് ഡൗണ്‍ അതേപടി തുടരും.
സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയിട്ടുളള കാര്യങ്ങൾക്കായി മാത്രമേ ഒരു ജില്ലയിൽനിന്ന് അടുത്തുള്ള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങൾക്കായി ജില്ല കടന്ന് യാത്ര ചെയ്യാൻ അനുമതി നൽകില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പൊതുഗതാഗതം അനുവദിക്കില്ല
ലോക്ക് ഡൗണ്‍ കാലയളവിൽ സംസ്ഥാനത്ത് ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ ഭേദഗതി വരുത്തി. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായി പ്രവർത്തനത്തിനു ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
എന്നാൽ, നേരത്തേയുള്ള ഉത്തരവനുസരിച്ച് ഗർഭിണികൾ, ചികിത്സക്കെത്തുന്നവർ, ബന്ധുക്കളുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും. മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതി നൽകും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയൽ ജില്ലാ യാത്ര അനുവദിക്കും.
താമസിക്കുന്ന ജില്ലയിൽ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം.
ഇളവുകൾ 20നു ശേഷമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവുകൾ സംബന്ധിച്ച ഉത്തരവിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഓറഞ്ച്-ബി സോണിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.
=വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ തുടങ്ങിയവ പ്രവർത്തിക്കില്ല. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാത്തരം പരിപാടികളും നിരോധിച്ചിട്ടുണ്ട്.
* ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ അനുവദിക്കില്ല.
*ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈൻ വിദ്യാഭ്യാസ സന്പ്രദായം, തൊഴിലുറപ്പ് പദ്ധതികൾ എന്നീ മേഖലകളുടെ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്.
* ഇന്ധനനീക്കം, ഊർജവിതരണം എന്നിവ ഉൾപ്പെടെയുള്ള പൊതുസേവനകാര്യങ്ങൾ, ചരക്കുനീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഗ്രീൻ , ഓറഞ്ച്-ബി സോണുകളിൽ അനുമതി നൽകിയിട്ടുണ്ട്.
* ഇളവുകളുണ്ടെങ്കിലും ജനങ്ങൾ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നാണ് നിർദേശം.
* ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് നന്പറുകളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നന്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യാത്രാനുമതിയുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളിൽ അവസാനിക്കുന്ന നന്പറുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. എന്നാൽ, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ ക്രമം ബാധകമല്ല.
* ഞായറാഴ്ച പ്രവർത്തിക്കുന്ന അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കു മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. മണ്‍സൂണിനു മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാർക്കും പ്രവർത്തനാനുമതിയുണ്ട്.
ഓറഞ്ച്-എ സോണിൽ
ഓറഞ്ച്-എ സോണിലെ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ മേൽപ്പറഞ്ഞ ഇളവുകൾ 24 മുതൽ പ്രാബല്യത്തിൽ വരും.
റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിലവിലുള്ള ലോക്ക് ഡൗണ്‍ അതേപടി തുടരും.
സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയിട്ടുളള കാര്യങ്ങൾക്കായി മാത്രമേ ഒരു ജില്ലയിൽനിന്ന് അടുത്തുള്ള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങൾക്കായി ജില്ല കടന്ന് യാത്ര ചെയ്യാൻ അനുമതി നൽകില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
പൊതുഗതാഗതം അനുവദിക്കില്ല
ലോക്ക് ഡൗണ്‍ കാലയളവിൽ സംസ്ഥാനത്ത് ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ ഭേദഗതി വരുത്തി. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായി പ്രവർത്തനത്തിനു ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്ക് കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
എന്നാൽ, നേരത്തേയുള്ള ഉത്തരവനുസരിച്ച് ഗർഭിണികൾ, ചികിത്സക്കെത്തുന്നവർ, ബന്ധുക്കളുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും. മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതി നൽകും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയൽ ജില്ലാ യാത്ര അനുവദിക്കും.
താമസിക്കുന്ന ജില്ലയിൽ നിന്ന് ജോലി ചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും ഇത്തരത്തിലുള്ള യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം.