ലോക്ക് ഡൗണ് അവസാനിച്ചാലും ട്രെയിൻ, വിമാന ഗതാഗതം പുനരാരംഭിക്കുന്നതു വൈകുമെന്നു സൂചന. മേയ് 15ഓടെ വിമാന സർവീസുകൾ ആരംഭിച്ചാൽ മതിയെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭാ സമിതിയിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതു പ്രധാനമന്ത്രിക്കു വിട്ടു. ട്രെയിൻ, വിമാന സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കോവിഡ് വ്യാപനം തുടരുന്നതിനാൽ പൊതുഗതാഗതത്തിന് അനുമതി നൽകുന്നത് ഇതുവരെ എടുത്ത നടപടികൾക്ക് ഫലം കാണാതെ പോകുമെന്നാണ് മന്ത്രിസഭാ സമിതിയിൽ അഭിപ്രായമുയർന്നത്. മിക്ക സംസ്ഥാനങ്ങളിലെയും കോവിഡ് വ്യാപനനിരക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം പൊതുഗതാഗതം സാധ്യമാണോ എന്ന കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിക്കു വിടാൻ തീരുമാനിച്ചത്.
മേയ് മൂന്നിനുശേഷം ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിനായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ വിമാനക്കന്പനികളോടു തീരുമാനമുണ്ടാകുന്നതു വരെ കാത്തുനിൽക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചു. എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതിനു പിന്നാലെയാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. സർക്കാർ തീരുമാനം വരുന്നതു വരെ ബുക്കിംഗ് നടത്തരുതെന്ന് വിമാനക്കന്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.
ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതു പ്രധാനമന്ത്രിക്കു വിട്ടു. ട്രെയിൻ, വിമാന സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കോവിഡ് വ്യാപനം തുടരുന്നതിനാൽ പൊതുഗതാഗതത്തിന് അനുമതി നൽകുന്നത് ഇതുവരെ എടുത്ത നടപടികൾക്ക് ഫലം കാണാതെ പോകുമെന്നാണ് മന്ത്രിസഭാ സമിതിയിൽ അഭിപ്രായമുയർന്നത്. മിക്ക സംസ്ഥാനങ്ങളിലെയും കോവിഡ് വ്യാപനനിരക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം പൊതുഗതാഗതം സാധ്യമാണോ എന്ന കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിക്കു വിടാൻ തീരുമാനിച്ചത്.
മേയ് മൂന്നിനുശേഷം ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നതിനായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ വിമാനക്കന്പനികളോടു തീരുമാനമുണ്ടാകുന്നതു വരെ കാത്തുനിൽക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചു. എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതിനു പിന്നാലെയാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. സർക്കാർ തീരുമാനം വരുന്നതു വരെ ബുക്കിംഗ് നടത്തരുതെന്ന് വിമാനക്കന്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു.