കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കരുതെന്ന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ അതാതു സ്ഥലങ്ങളിൽതന്നെ തുടരണം. വ്യത്യസ്ത മേഖലകളിൽ ജോലിക്കു പോകുന്ന തൊഴിലാളികൾ അതാതു സ്ഥലങ്ങളിലെ പ്രാദേശിക കേന്ദ്രങ്ങളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച സംസ്ഥാനങ്ങൾക്കു നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഇന്നുമുതൽ പ്രാദേശിക മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്കും വ്യവസായങ്ങൾക്കും പ്രവർത്തനാനുമതി നൽകുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഭയകേന്ദ്രങ്ങളിലും സർക്കാർ ക്യാന്പുകളിലും കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ജോലിക്കുള്ള അവസരം ഒരുക്കുന്നത്.
കാർഷിക, വ്യവസായ, നിർമാണ മേഖലകളിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്ക് അവർ ഇപ്പോൾ കഴിയുന്ന സംസ്ഥാനങ്ങളിൽ തന്നെയുള്ള ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ മടങ്ങാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പല സംസ്ഥാനങ്ങളുടെയും അതിർത്തി മേഖലകളിൽ ഉൾപ്പടെ കുടുങ്ങിക്കിടക്കുകയാണ്.
കേന്ദ്ര നിർദേശങ്ങൾ:
* ഇപ്പോൾ ദുരിതാശ്വാസ ക്യാന്പുകളിലും ഷെൽട്ടറുകളിലും കഴിയുന്ന കുടിയേറ്റ തൊഴിലാളികൾ തങ്ങൾ ജോലിയെടുക്കുന്ന ബന്ധപ്പെട്ട മേഖല ഏതെന്നു വ്യക്തമാക്കി പ്രാദേശിക കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഇതനുസരിച്ച് അവർക്ക് ആ മേഖലയിൽ പ്രാപ്യമായ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണം.
* ഇപ്പോൾ കഴിയുന്ന സംസ്ഥാനത്തിന് അകത്തുതന്നെയുള്ളതും മുമ്പു ജോലി ചെയ്തിരുന്നതുമായ സ്ഥലങ്ങളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് അവസരമൊരുക്കണം. വിശദമായ പരിശോധനകൾക്കുശേഷം രോഗ ലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടിപ്പിക്കാത്ത തൊഴിലാളികളെ ഇത്തരത്തിൽ ജോലിസ്ഥലങ്ങളിൽ എത്തിക്കണം.
* കുടിയേറ്റ തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
* തൊഴിലാളികൾ സഞ്ചരിക്കുന്ന ബസുകളിൽ സാമൂഹിക അകലം ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണമുള്ള അണുനശീകരണവും വാഹങ്ങളിൽ നടത്തണം.
* കോവിഡ് പ്രതിരോധത്തിനായി സർക്കാർ കഴിഞ്ഞ 15നു പുറത്തിറക്കിയ മാർഗനിർദേശങ്ങൾ തൊഴിലാളികൾ കർശനമായി പാലിക്കണം.
* തൊഴിലിടങ്ങളിലേക്കുള്ള യാത്രയ്ക്കിടെ തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും പ്രാദേശിക ഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
സെബി മാത്യു
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ അതാതു സ്ഥലങ്ങളിൽതന്നെ തുടരണം. വ്യത്യസ്ത മേഖലകളിൽ ജോലിക്കു പോകുന്ന തൊഴിലാളികൾ അതാതു സ്ഥലങ്ങളിലെ പ്രാദേശിക കേന്ദ്രങ്ങളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച സംസ്ഥാനങ്ങൾക്കു നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഇന്നുമുതൽ പ്രാദേശിക മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്കും വ്യവസായങ്ങൾക്കും പ്രവർത്തനാനുമതി നൽകുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഭയകേന്ദ്രങ്ങളിലും സർക്കാർ ക്യാന്പുകളിലും കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ജോലിക്കുള്ള അവസരം ഒരുക്കുന്നത്.
കാർഷിക, വ്യവസായ, നിർമാണ മേഖലകളിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്ക് അവർ ഇപ്പോൾ കഴിയുന്ന സംസ്ഥാനങ്ങളിൽ തന്നെയുള്ള ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ മടങ്ങാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പല സംസ്ഥാനങ്ങളുടെയും അതിർത്തി മേഖലകളിൽ ഉൾപ്പടെ കുടുങ്ങിക്കിടക്കുകയാണ്.
കേന്ദ്ര നിർദേശങ്ങൾ:
* ഇപ്പോൾ ദുരിതാശ്വാസ ക്യാന്പുകളിലും ഷെൽട്ടറുകളിലും കഴിയുന്ന കുടിയേറ്റ തൊഴിലാളികൾ തങ്ങൾ ജോലിയെടുക്കുന്ന ബന്ധപ്പെട്ട മേഖല ഏതെന്നു വ്യക്തമാക്കി പ്രാദേശിക കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഇതനുസരിച്ച് അവർക്ക് ആ മേഖലയിൽ പ്രാപ്യമായ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കണം.
* ഇപ്പോൾ കഴിയുന്ന സംസ്ഥാനത്തിന് അകത്തുതന്നെയുള്ളതും മുമ്പു ജോലി ചെയ്തിരുന്നതുമായ സ്ഥലങ്ങളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് അവസരമൊരുക്കണം. വിശദമായ പരിശോധനകൾക്കുശേഷം രോഗ ലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടിപ്പിക്കാത്ത തൊഴിലാളികളെ ഇത്തരത്തിൽ ജോലിസ്ഥലങ്ങളിൽ എത്തിക്കണം.
* കുടിയേറ്റ തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
* തൊഴിലാളികൾ സഞ്ചരിക്കുന്ന ബസുകളിൽ സാമൂഹിക അകലം ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണമുള്ള അണുനശീകരണവും വാഹങ്ങളിൽ നടത്തണം.
* കോവിഡ് പ്രതിരോധത്തിനായി സർക്കാർ കഴിഞ്ഞ 15നു പുറത്തിറക്കിയ മാർഗനിർദേശങ്ങൾ തൊഴിലാളികൾ കർശനമായി പാലിക്കണം.
* തൊഴിലിടങ്ങളിലേക്കുള്ള യാത്രയ്ക്കിടെ തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും പ്രാദേശിക ഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
സെബി മാത്യു