ഉത്തരാഖണ്ഡിൽ ഗംഗാനദിക്കു സമീപമുള്ള ഗുഹയിൽ അഭയം തേടിയ ആറു വിദേശികളെ രക്ഷപ്പെടുത്തി. ഇവരെ ധരംശാലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റി. ഹോട്ടലിൽ താമസിച്ചിരുന്ന രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള വിദേശികൾ പണം തീർന്നതുകൊണ്ടാണു ഗുഹയിലേക്കു താമസം മാറ്റിയത്.
യുക്രെയ്ൻ, തുർക്കി, അമേരിക്ക, ഫ്രാൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമായ മാർച്ച് 24നാണ് ഇവർ ഗുഹയിലേക്കു താമസം മാറ്റിയത്.
ഗുഹയിൽ വിദേശികൾ കഴിയുന്നതായി നാട്ടുകാരിൽ ചിലരാണു പോലീസിനു സൂചന നല്‍കിയത്. തുടർന്നു പോലീസെത്തി ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റി. ആർക്കും കോവിഡ് ലക്ഷണങ്ങളില്ല.
യുക്രെയ്ൻ, തുർക്കി, അമേരിക്ക, ഫ്രാൻസ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമായ മാർച്ച് 24നാണ് ഇവർ ഗുഹയിലേക്കു താമസം മാറ്റിയത്.
ഗുഹയിൽ വിദേശികൾ കഴിയുന്നതായി നാട്ടുകാരിൽ ചിലരാണു പോലീസിനു സൂചന നല്‍കിയത്. തുടർന്നു പോലീസെത്തി ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റി. ആർക്കും കോവിഡ് ലക്ഷണങ്ങളില്ല.