ലോക്ക്ഡൗണ്‍ കാലയളവിൽ ഇ-കൊമേഴ്സ് കന്പനികൾ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നതു നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിൽ ഇ-കോമേഴ്സ് സേവനങ്ങൾക്ക് ഏപ്രിൽ 20 മുതൽ ഇളവ് അനുവദിച്ചിരുന്നു. ഇ-കൊമേഴ്സ് കന്പനികളുടെ വാഹനങ്ങൾക്കും ഡെലിവറി ജീവനക്കാർക്കും ഇതിനായി പ്രത്യേക പാസ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യം വ്യക്തമാക്കി ഏപ്രിൽ 15-ന് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ഉത്തരവുമിറക്കി.
ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ തിരുത്തൽ വരുത്തുന്നത്. പുതിയ മാർഗനിർദേശങ്ങളിൽനിന്ന് ഇ-കൊമേഴ്സ് കന്പനികളെ ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തും നൽകിയിട്ടുണ്ട്.
രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിൽ ഇ-കോമേഴ്സ് സേവനങ്ങൾക്ക് ഏപ്രിൽ 20 മുതൽ ഇളവ് അനുവദിച്ചിരുന്നു. ഇ-കൊമേഴ്സ് കന്പനികളുടെ വാഹനങ്ങൾക്കും ഡെലിവറി ജീവനക്കാർക്കും ഇതിനായി പ്രത്യേക പാസ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യം വ്യക്തമാക്കി ഏപ്രിൽ 15-ന് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ഉത്തരവുമിറക്കി.
ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ തിരുത്തൽ വരുത്തുന്നത്. പുതിയ മാർഗനിർദേശങ്ങളിൽനിന്ന് ഇ-കൊമേഴ്സ് കന്പനികളെ ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തും നൽകിയിട്ടുണ്ട്.