സംസ്ഥാനത്തു പൊതുഗതാഗത സംവിധാനം ഉടൻ പുനരാരംഭിക്കില്ല. കേന്ദ്രസർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണിത്.
ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി ഓറഞ്ച്-ബി സോണിൽ ഉൾപ്പെട്ട ജില്ലകളിൽ ചൊവ്വാഴ്ച മുതലും ഓറഞ്ച്-എ സോണിൽ ഉൾപ്പെട്ട ജില്ലകളിൽ ശനിയാഴ്ച മുതലും ഹ്രസ്വദൂര ബസ് സർവീസ് തുടങ്ങാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, ഇതു കേന്ദ്ര തീരുമാനത്തിനു വിരുദ്ധമാണ്. അതിനാൽ കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ ഇന്നലെ ഭേദഗതി വരുത്തി. ഇതുപ്രകാരം ഒരു വിധത്തിലുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കുന്നതല്ല.
കൂടുതൽ ഇളവ്
കാർഷികോപകരണങ്ങൾ വാടകയ്ക്കു നൽകുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ കാർഷിക മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ ഇളവ് അനുവദിച്ചു.
ഓറഞ്ച്-എ സോണിൽ 24നു ശേഷവും ഓറഞ്ച്-ബി സോണിൽ 20നു ശേഷവുമാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ചു കാർഷിക മേഖലയിലെ യന്ത്രങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, സ്പെയർ പാർട്സ്, റിപ്പയർ തുടങ്ങിയവ നിർവഹിക്കുന്ന സ്ഥാപനങ്ങൾക്കു പ്രവർത്തനാനുമതിയുണ്ട്. വിത്ത്, വളം, കീടനാശിനികൾ, കന്പോസ്റ്റ് തുടങ്ങിയവയുടെ ഉത്പാദനം, വിതരണം, വില്പന എന്നിവയ്ക്കും തടസമില്ല.
കൊയ്ത്ത് യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകാം. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള കാർഷികോത്പന്ന നിർമാണ, വിതരണ മേഖലയ്ക്കും ഇളവുണ്ട്.
പഴം-പച്ചക്കറി ലോഡുകളുമായി പോകുന്ന വാഹനങ്ങൾക്ക് വിലക്കില്ല. കാർഷിക സഹകരണ സംഘങ്ങൾ, കൃഷിവകുപ്പിന്റെ മൊത്ത ചന്തകൾ എന്നിവയ്ക്കും നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
മറ്റ് ഇളവുകൾ
(ഓറഞ്ച്-എ, ഓറഞ്ച്-ബി സോണുകൾ)
• മത്സ്യോത്പാദനം, മത്സ്യവിപണനം.
• ബാങ്കുകൾ, എടിഎമ്മുകൾ, ഹൗസിംഗ് ഫിനാൻസ് കന്പനികളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, കുറിക്കന്പനികൾ, കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ, ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അഥോറിറ്റി, ഇൻഷ്വറൻസ് കന്പനികൾ.
• ഇ-കോമേഴ്സ് കന്പനികൾ, ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ എന്നിവയ്ക്ക് അനുമതികളോടെ പ്രവർത്തിക്കാം.
• സ്വകാര്യ സെക്യൂരിറ്റി സർവീസ്, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി.
• ടൂറിസ്റ്റുകളെ താമസിപ്പിച്ചിട്ടുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, മെഡിക്കൽ ആൻഡ് എമർജൻസി സ്റ്റാഫ്.
• ഇലക്ട്രീഷന്മാർ, ഐടി വർക്കർ, പ്ലംബർ, മോട്ടോർ മെക്കാനിക്, ആശാരി, ഹോം നഴ്സ്, വീട്ടുജോലിക്കാർ.
• നിർമാണ സാമഗ്രികളുടെ വില്പനയും കൊണ്ടുപോകലും.
• ആയുർവേദ മരുന്നു നിർമാണ സ്ഥാപനങ്ങൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, ഐടി ഹാർഡ്വെയർ നിർമാണം, റബർ സംഭരണവും സംസ്കരണം എന്നീ മേഖലകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
ഒറ്റ, ഇരട്ട അക്ക നന്പർ അനുമതി
സ്വകാര്യ വാഹനങ്ങൾക്ക് അവസാന ഒറ്റ, ഇരട്ട അക്ക നന്പറുകളുടെ അടിസ്ഥാനത്തിലാണ് അനുമതി. ഒറ്റ അക്ക നന്പർ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കമുള്ള വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറക്കാം.
ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി ഓറഞ്ച്-ബി സോണിൽ ഉൾപ്പെട്ട ജില്ലകളിൽ ചൊവ്വാഴ്ച മുതലും ഓറഞ്ച്-എ സോണിൽ ഉൾപ്പെട്ട ജില്ലകളിൽ ശനിയാഴ്ച മുതലും ഹ്രസ്വദൂര ബസ് സർവീസ് തുടങ്ങാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, ഇതു കേന്ദ്ര തീരുമാനത്തിനു വിരുദ്ധമാണ്. അതിനാൽ കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളുടെ ഉത്തരവിൽ ഇന്നലെ ഭേദഗതി വരുത്തി. ഇതുപ്രകാരം ഒരു വിധത്തിലുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കുന്നതല്ല.
കൂടുതൽ ഇളവ്
കാർഷികോപകരണങ്ങൾ വാടകയ്ക്കു നൽകുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ കാർഷിക മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ ഇളവ് അനുവദിച്ചു.
ഓറഞ്ച്-എ സോണിൽ 24നു ശേഷവും ഓറഞ്ച്-ബി സോണിൽ 20നു ശേഷവുമാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ചു കാർഷിക മേഖലയിലെ യന്ത്രങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, സ്പെയർ പാർട്സ്, റിപ്പയർ തുടങ്ങിയവ നിർവഹിക്കുന്ന സ്ഥാപനങ്ങൾക്കു പ്രവർത്തനാനുമതിയുണ്ട്. വിത്ത്, വളം, കീടനാശിനികൾ, കന്പോസ്റ്റ് തുടങ്ങിയവയുടെ ഉത്പാദനം, വിതരണം, വില്പന എന്നിവയ്ക്കും തടസമില്ല.
കൊയ്ത്ത് യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകാം. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള കാർഷികോത്പന്ന നിർമാണ, വിതരണ മേഖലയ്ക്കും ഇളവുണ്ട്.
പഴം-പച്ചക്കറി ലോഡുകളുമായി പോകുന്ന വാഹനങ്ങൾക്ക് വിലക്കില്ല. കാർഷിക സഹകരണ സംഘങ്ങൾ, കൃഷിവകുപ്പിന്റെ മൊത്ത ചന്തകൾ എന്നിവയ്ക്കും നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
മറ്റ് ഇളവുകൾ
(ഓറഞ്ച്-എ, ഓറഞ്ച്-ബി സോണുകൾ)
• മത്സ്യോത്പാദനം, മത്സ്യവിപണനം.
• ബാങ്കുകൾ, എടിഎമ്മുകൾ, ഹൗസിംഗ് ഫിനാൻസ് കന്പനികളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, കുറിക്കന്പനികൾ, കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ, ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അഥോറിറ്റി, ഇൻഷ്വറൻസ് കന്പനികൾ.
• ഇ-കോമേഴ്സ് കന്പനികൾ, ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ എന്നിവയ്ക്ക് അനുമതികളോടെ പ്രവർത്തിക്കാം.
• സ്വകാര്യ സെക്യൂരിറ്റി സർവീസ്, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി.
• ടൂറിസ്റ്റുകളെ താമസിപ്പിച്ചിട്ടുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, മെഡിക്കൽ ആൻഡ് എമർജൻസി സ്റ്റാഫ്.
• ഇലക്ട്രീഷന്മാർ, ഐടി വർക്കർ, പ്ലംബർ, മോട്ടോർ മെക്കാനിക്, ആശാരി, ഹോം നഴ്സ്, വീട്ടുജോലിക്കാർ.
• നിർമാണ സാമഗ്രികളുടെ വില്പനയും കൊണ്ടുപോകലും.
• ആയുർവേദ മരുന്നു നിർമാണ സ്ഥാപനങ്ങൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, ഐടി ഹാർഡ്വെയർ നിർമാണം, റബർ സംഭരണവും സംസ്കരണം എന്നീ മേഖലകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
ഒറ്റ, ഇരട്ട അക്ക നന്പർ അനുമതി
സ്വകാര്യ വാഹനങ്ങൾക്ക് അവസാന ഒറ്റ, ഇരട്ട അക്ക നന്പറുകളുടെ അടിസ്ഥാനത്തിലാണ് അനുമതി. ഒറ്റ അക്ക നന്പർ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കമുള്ള വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറക്കാം.