കേരളത്തിന്റെ വിജയകരമായ കോവിഡ് പോരാട്ടം സംബന്ധിച്ചു പരാമർശിക്കാതിരുന്നതിനെക്കുറിച്ചു മാധ്യമപ്രവർത്തകരിൽനിന്നു ചോദ്യമുയർന്നതിന് പിന്നാലെയാണ് ഇന്നലെആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി കാസർഗോഡിനെ മാത്രമായി പ്രശംസിച്ചത്. കാസർഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 168 പേരിൽ 113 പേരും രോഗവിമുക്തരായി.
കൃത്യമായി ക്ലിനിക്കൽ പരിചരണത്തിലൂടെയും പ്രതിരോധ പ്രവർത്തനത്തിൽ കാസർഗോഡ് മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ജില്ലയിലെ ഏതാണ്ട് ഭൂരിഭാഗം പേരും വിദേശത്തുള്ളവരാണ്. കാസർഗോഡ് ജില്ല ഭൂമിശാസ്ത്രപരമായി വലിയ നഗരങ്ങളിൽ നിന്ന് അകന്നാണ് കിടക്കുന്നത്. വിവിധ വിമാനത്താവളങ്ങളിലൂടെ മറ്റു സ്ഥലങ്ങളിലേക്ക് കടന്നു പോയവരുടെ യാത്രാ വിവരങ്ങൾ ഉൾപ്പടെ തെരഞ്ഞു കണ്ടു പിടിക്കുക എളുപ്പമായിരുന്നില്ലെന്നും അഗർവാൾ ചൂണ്ടിക്കാട്ടി.
കാസർഗോട് ജില്ലയിൽ കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി അഭിനന്ദിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഈ ഓഫീസർക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞു എന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
അതിന് പുറമേ നിർദേശങ്ങൾ പൂർണമായും അനുസരിച്ച് ആളുകൾ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നുണ്ടോ എന്നുറപ്പു വരുത്താൻ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി. സാമൂഹിക അകലം ഉൾപ്പടെയുള്ള ബോധവത്കരണത്തിനായി ബ്രേക്ക് ദി ചെയിൻ കാന്പയിൻ നടത്തി. ജില്ലാ തലത്തിൽ തന്നെ പ്രത്യേക സേനയെ രൂപീകരിച്ച് അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. ജില്ലയിൽ ഒന്നടങ്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പ്രധാന കോവിഡ് വ്യാപന മേഖലകൾ ചുവപ്പടയാളമിട്ട് രേഖപ്പെടുത്തുകയും ഇത്തരം മേഖലകളിൽ കഴിഞ്ഞിരുന്ന ആളുകൾക്ക് അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു.
കാസർഗോഡ് ജില്ലയിൽ മാത്രം രോഗികളുമായി സന്പർക്കം പുലർത്തിയ 17,300 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആശാ വർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തി. കാസർകോട് രോഗം ഭേദമായി ആളുകൾ വീടുകളിലേക്ക് മടങ്ങുന്ന കാഴ്ച വലിയ ഉൗർജമാണ് നൽകുന്നതെന്നും കോവിഡിനെതിരേ ഒത്തൊരുമിച്ചു നിന്നു പോരാടാമെന്നും ലാവ് അഗർവാൾ ആഹ്വാനം ചെയ്തു.
കൃത്യമായി ക്ലിനിക്കൽ പരിചരണത്തിലൂടെയും പ്രതിരോധ പ്രവർത്തനത്തിൽ കാസർഗോഡ് മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ജില്ലയിലെ ഏതാണ്ട് ഭൂരിഭാഗം പേരും വിദേശത്തുള്ളവരാണ്. കാസർഗോഡ് ജില്ല ഭൂമിശാസ്ത്രപരമായി വലിയ നഗരങ്ങളിൽ നിന്ന് അകന്നാണ് കിടക്കുന്നത്. വിവിധ വിമാനത്താവളങ്ങളിലൂടെ മറ്റു സ്ഥലങ്ങളിലേക്ക് കടന്നു പോയവരുടെ യാത്രാ വിവരങ്ങൾ ഉൾപ്പടെ തെരഞ്ഞു കണ്ടു പിടിക്കുക എളുപ്പമായിരുന്നില്ലെന്നും അഗർവാൾ ചൂണ്ടിക്കാട്ടി.
കാസർഗോട് ജില്ലയിൽ കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി അഭിനന്ദിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഈ ഓഫീസർക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞു എന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
അതിന് പുറമേ നിർദേശങ്ങൾ പൂർണമായും അനുസരിച്ച് ആളുകൾ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നുണ്ടോ എന്നുറപ്പു വരുത്താൻ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി. സാമൂഹിക അകലം ഉൾപ്പടെയുള്ള ബോധവത്കരണത്തിനായി ബ്രേക്ക് ദി ചെയിൻ കാന്പയിൻ നടത്തി. ജില്ലാ തലത്തിൽ തന്നെ പ്രത്യേക സേനയെ രൂപീകരിച്ച് അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിച്ചു. ജില്ലയിൽ ഒന്നടങ്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പ്രധാന കോവിഡ് വ്യാപന മേഖലകൾ ചുവപ്പടയാളമിട്ട് രേഖപ്പെടുത്തുകയും ഇത്തരം മേഖലകളിൽ കഴിഞ്ഞിരുന്ന ആളുകൾക്ക് അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു.
കാസർഗോഡ് ജില്ലയിൽ മാത്രം രോഗികളുമായി സന്പർക്കം പുലർത്തിയ 17,300 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ആശാ വർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തി. കാസർകോട് രോഗം ഭേദമായി ആളുകൾ വീടുകളിലേക്ക് മടങ്ങുന്ന കാഴ്ച വലിയ ഉൗർജമാണ് നൽകുന്നതെന്നും കോവിഡിനെതിരേ ഒത്തൊരുമിച്ചു നിന്നു പോരാടാമെന്നും ലാവ് അഗർവാൾ ആഹ്വാനം ചെയ്തു.