പാക്കിസ്ഥാനിൽ കോവിഡ്-19 പടരുന്നതു തടയാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. മസ്ജിദുകളിലും മോസ്കുകളിലും പ്രാർഥനയ്ക്ക് ആളുകൾ കൂടുന്നതിനുള്ള വിലക്ക് യാഥാസ്ഥിതിക മതനേതാക്കൾ പാലിക്കാത്തതാണു പ്രധാന കാരണം. രാജ്യത്തു രോഗബാധ 7,500 കടന്നു. മരണസംഖ്യ ഇന്നലെ രാവിലെ 143 ആയി.
പ്രസിഡന്റ് ആരിഫ് ആൽവി വിവിധ മുസ്ലിം വിഭാഗങ്ങളുടെ നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. ജമാ അത്ത്- ഇ- ഇസ്ലാമി, ജമിയത്ത് ഉലൈമ- ഇ- ഇസ്ലാം ഫസൽ, മർകസി ജമിയത്ത് അഹലെ ഹാദിത്ത് തുടങ്ങിയവയുടെ നേതാക്കളുമായി ടെലിഫോണിൽ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിവിധ മതനേതാക്കളോടു ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.
പ്രസിഡന്റ് ആരിഫ് ആൽവി വിവിധ മുസ്ലിം വിഭാഗങ്ങളുടെ നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. ജമാ അത്ത്- ഇ- ഇസ്ലാമി, ജമിയത്ത് ഉലൈമ- ഇ- ഇസ്ലാം ഫസൽ, മർകസി ജമിയത്ത് അഹലെ ഹാദിത്ത് തുടങ്ങിയവയുടെ നേതാക്കളുമായി ടെലിഫോണിൽ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിവിധ മതനേതാക്കളോടു ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.