ലോക്ക്ഡൗണ്‍ നീട്ടിയതോടെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദയനീയാവസ്ഥയിൽ. പല ഭാഗത്തായി തന്പടിച്ചിരിക്കുന്ന തൊഴിലാളികൾ മിക്കവരും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഡൽഹിയിലെ യമുനാ നദിയുടെ തീരത്തു കഴിയുന്ന തൊഴിലാളികൾ സമീപത്തുള്ള ശ്മശാനത്തിൽ ഉപേക്ഷിച്ച പഴങ്ങൾ കഴിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവം വാർത്തയായതോടെ യമുനാ തീരത്തുള്ളവരെ ഷെൽറ്റർ ഹോമുകളിലേക്കു മാറ്റി പാർപ്പിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
ഡൽഹി കാഷ്മീരി ഗേറ്റിനടുത്തുള്ള നിഗംബോധ്ഘട്ടിൽനിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി പുറത്തായത്. അന്തിമ ചടങ്ങുകൾക്കുശേഷം ഉപേക്ഷിച്ച പഴങ്ങളിൽനിന്നു ചീഞ്ഞുപോവാത്തതു നോക്കി തൊഴിലാളികൾ ചിലർ ബാഗുകളിലാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യമുനാ നദിക്കു മുകളിലൂടെയുള്ള പാലത്തിനു കീഴിലും തീരത്തുമായി നൂറു കണക്കിന് ആളുകളാണ് കഴിഞ്ഞു കൂടുന്നത്. അടുത്തുള്ള ഗുരുദ്വാരയിൽനിന്നാണ് ഇവർക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജോലിയും വരുമാനവും ഒന്നുമില്ലാതായതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ സ്വദേശത്തേക്ക് മടങ്ങുന്നതിനായി അതിർത്തികളിൽ തന്പടിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇവരെ സംരക്ഷിക്കുന്നതിനായി പ്രത്യേക ക്യാന്പുകളിലേക്കു മാറ്റിയെന്നും ആവശ്യമായ ഭക്ഷണവും മരുന്നും അടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. സ്വദേശത്തേക്കു മടങ്ങുന്നതിനായി ഇറങ്ങിത്തിരിച്ച ആളുകളാരും ഇപ്പോൾ റോഡിൽ ഇല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
എന്നാൽ, ഇത്തരത്തിൽ റോഡുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവരാണ് ഇത്തരത്തിൽ നദിയുടെ തീരത്തും പാലങ്ങളുടെ കീഴിലുമായി അഭയം തേടിയിരിക്കുന്നത്. ഇതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരും രോഗികളുമുണ്ട്. തങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ നിലനിർത്തുന്നതിനും വിശപ്പടക്കുന്നതിനുമായി ചിലർ പച്ചക്കറി കച്ചവടത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും മിക്കവരുടെയും കൈയിൽ ദൈനംദിന ചെലവിനുപോലും പണമില്ലെന്നും പറയപ്പെടുന്നു.
കുടിയേറ്റ തൊഴിലാളികളായതിനാൽ ഇവർ റേഷനും അർഹരല്ല. ചുരുക്കം ചില സന്നദ്ധ സംഘടനകൾ നൽകുന്ന സഹായവും സർക്കാർ ചില സ്കൂളുകളിലായി ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണവും ഒഴിച്ചാൽ മറ്റൊരു സഹായവും ഇവർക്ക് കിട്ടുന്നില്ല.
ഡൽഹിയിലെ യമുനാ നദിയുടെ തീരത്തു കഴിയുന്ന തൊഴിലാളികൾ സമീപത്തുള്ള ശ്മശാനത്തിൽ ഉപേക്ഷിച്ച പഴങ്ങൾ കഴിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവം വാർത്തയായതോടെ യമുനാ തീരത്തുള്ളവരെ ഷെൽറ്റർ ഹോമുകളിലേക്കു മാറ്റി പാർപ്പിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
ഡൽഹി കാഷ്മീരി ഗേറ്റിനടുത്തുള്ള നിഗംബോധ്ഘട്ടിൽനിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി പുറത്തായത്. അന്തിമ ചടങ്ങുകൾക്കുശേഷം ഉപേക്ഷിച്ച പഴങ്ങളിൽനിന്നു ചീഞ്ഞുപോവാത്തതു നോക്കി തൊഴിലാളികൾ ചിലർ ബാഗുകളിലാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യമുനാ നദിക്കു മുകളിലൂടെയുള്ള പാലത്തിനു കീഴിലും തീരത്തുമായി നൂറു കണക്കിന് ആളുകളാണ് കഴിഞ്ഞു കൂടുന്നത്. അടുത്തുള്ള ഗുരുദ്വാരയിൽനിന്നാണ് ഇവർക്ക് ഒരു നേരത്തെ ഭക്ഷണം കിട്ടുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജോലിയും വരുമാനവും ഒന്നുമില്ലാതായതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ സ്വദേശത്തേക്ക് മടങ്ങുന്നതിനായി അതിർത്തികളിൽ തന്പടിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇവരെ സംരക്ഷിക്കുന്നതിനായി പ്രത്യേക ക്യാന്പുകളിലേക്കു മാറ്റിയെന്നും ആവശ്യമായ ഭക്ഷണവും മരുന്നും അടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. സ്വദേശത്തേക്കു മടങ്ങുന്നതിനായി ഇറങ്ങിത്തിരിച്ച ആളുകളാരും ഇപ്പോൾ റോഡിൽ ഇല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
എന്നാൽ, ഇത്തരത്തിൽ റോഡുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവരാണ് ഇത്തരത്തിൽ നദിയുടെ തീരത്തും പാലങ്ങളുടെ കീഴിലുമായി അഭയം തേടിയിരിക്കുന്നത്. ഇതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധരും രോഗികളുമുണ്ട്. തങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ നിലനിർത്തുന്നതിനും വിശപ്പടക്കുന്നതിനുമായി ചിലർ പച്ചക്കറി കച്ചവടത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും മിക്കവരുടെയും കൈയിൽ ദൈനംദിന ചെലവിനുപോലും പണമില്ലെന്നും പറയപ്പെടുന്നു.
കുടിയേറ്റ തൊഴിലാളികളായതിനാൽ ഇവർ റേഷനും അർഹരല്ല. ചുരുക്കം ചില സന്നദ്ധ സംഘടനകൾ നൽകുന്ന സഹായവും സർക്കാർ ചില സ്കൂളുകളിലായി ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണവും ഒഴിച്ചാൽ മറ്റൊരു സഹായവും ഇവർക്ക് കിട്ടുന്നില്ല.