+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശ്വാസത്തോടെ ജർമനി; യുഎസിനു വിമർശനം

മാർച്ച് 23 മുതൽ പ്രാബല്യത്തിലാക്കിയ നിയന്ത്രണങ്ങൾക്കു ജർമൻ സർക്കാർ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചു. ചാൻസലർ ആംഗല മെർക്കലും രാജ്യത്തെ 16 സംസ്ഥാന മുഖ്യമന്ത്രിമാ
ആശ്വാസത്തോടെ ജർമനി; യുഎസിനു വിമർശനം
മാർച്ച് 23 മുതൽ പ്രാബല്യത്തിലാക്കിയ നിയന്ത്രണങ്ങൾക്കു ജർമൻ സർക്കാർ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചു. ചാൻസലർ ആംഗല മെർക്കലും രാജ്യത്തെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിയാലോചനകളെത്തുടർന്നാണ് തീരുമാനം. നിയന്ത്രണം ഘട്ടംഘട്ടമായി പിൻവലിക്കും. അതേസമയം, സമൂഹിക അകലം പാലിക്കൽ മേയ് മൂന്നു വരെ നീട്ടി. പൊതുഗതാഗതം ഉപയോഗിക്കുന്പോഴും ഷോപ്പിംഗ് നടത്തുന്പോഴും മാസ്കുകൾ ധരിക്കണം.

മാസ്ക് ഒൗചിത്യമനുസരിച്ച് ഉപയോഗിക്കാനാണ് നിർദേശം. മേയ് നാലു മുതൽ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കും. ജർമനിയുടെ അതിർത്തികൾ അടുത്ത 20 ദിവസത്തേക്കുകൂടി അടച്ചിടും. മതപരമായ ചടങ്ങുകളും അടക്കം വലിയ പൊതുജന പങ്കാളിത്തമുള്ള പരിപാടികളൊന്നും അനുവദിക്കില്ല. സാന്പത്തിക മാന്ദ്യം വർഷത്തിന്‍റെ പകുതി വരെ തുടരുമെന്ന വിലയിരുത്തലും പുറത്തു വന്നു. വൈറസിന്‍റെ വ്യാപനം ഇപ്പോഴും നിലച്ചിട്ടില്ലെന്നു ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ലോതർ വൈലർ പറഞ്ഞു.

ലോകാരോഗ്യ സംഘടനയെ കുറ്റപ്പെടുത്താനുള്ള സമയം ഇതല്ലെന്നു യുഎസ് നിലപാടിനെ വിമർശിച്ചുകൊണ്ടു ജർമനി പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് മരവിപ്പിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയെ ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് രൂക്ഷമായി വിമർശിച്ചു. കൊറോണവൈറസ് ബാധയുടെ പേരിൽ മറ്റുള്ളവരെ പഴിചാരുന്നതു നിരർഥകമാണെന്നു മാസ് പറഞ്ഞു.

ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷപാതം കാണിച്ചെന്നും രോഗവ്യാപനം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും ആരോപിച്ചാണ് ട്രംപ് ഫണ്ട് മരവിപ്പിക്കാൻ ഉത്തരവിട്ടത്. നിലവിൽ യുഎസ് ആയിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രധാന വരുമാന സ്രോതസ്. 40 കോടി ഡോളറാണ് പ്രതിവർഷം നൽകിവന്നിരുന്നത്.

ജോസ് കുന്പിളുവേലിൽ