കോട്ടയം, ഇടുക്കി ജില്ലകൾ സാധാരണ നിലയിലേക്ക്. കോവിഡ് പോസിറ്റീവ് കേസുകളില്ലാത്ത ഈ രണ്ടു ജില്ലകളെ പ്രത്യേക മേഖലയാക്കി ഏപ്രിൽ 20 മുതൽ സാധാരണ നിലയിലേക്കു തിരിച്ചെത്തിക്കാനാണു സർക്കാർ ശ്രമം.
ഈ ജില്ലകളുടെ സംസ്ഥാന അതിർത്തി പൂർണമായും അടയ്ക്കും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. മറ്റു നിയന്ത്രണങ്ങൾ ഈ ജില്ലകളിലും ബാധകമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളെ മൂന്നാം മേഖലയാക്കി ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ മേഖലകളിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സംസ്ഥാന, ജില്ലാ അതിർത്തികൾ അടഞ്ഞു കിടക്കും.
സിനിമാ ഹാൾ, ആരാധനാലയം അടഞ്ഞു കിടക്കും. കൂടിച്ചേരൽ പാർട്ടികൾ എന്നിവയ്ക്ക് നിരോധനം ഉണ്ടാകും. ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറൻറുകൾ എന്നിവ വൈകിട്ട് ഏഴു മണി വരെ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ ജില്ലകളുടെ സംസ്ഥാന അതിർത്തി പൂർണമായും അടയ്ക്കും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. മറ്റു നിയന്ത്രണങ്ങൾ ഈ ജില്ലകളിലും ബാധകമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളെ മൂന്നാം മേഖലയാക്കി ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ മേഖലകളിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. സംസ്ഥാന, ജില്ലാ അതിർത്തികൾ അടഞ്ഞു കിടക്കും.
സിനിമാ ഹാൾ, ആരാധനാലയം അടഞ്ഞു കിടക്കും. കൂടിച്ചേരൽ പാർട്ടികൾ എന്നിവയ്ക്ക് നിരോധനം ഉണ്ടാകും. ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറൻറുകൾ എന്നിവ വൈകിട്ട് ഏഴു മണി വരെ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.