കോവിഡ് വ്യാപന സമയത്ത് ഇറ്റലിയോടു കാണിച്ച അവഗണനയിൽ മാപ്പുപറഞ്ഞു യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ് ദെർ ലയനാണ് ഇറ്റലിയോട് ക്ഷമാപണം നടത്തിയത്.
ബ്രസൽസിലെ ഏറ്റവും കരുത്തനായ ഭരണാധികാരിൽനിന്നു വരുന്ന പ്രധാന പ്രതികരണമാണിത്. ഇറ്റലിയിൽ കോവിഡ് പ്രതിസന്ധി തുടങ്ങിയ ഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഇറ്റലിയെ സഹായിച്ചിരുന്നില്ല. പല യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇറ്റലിയുമായുള്ള അതിർത്തി അടയ്ക്കുകയുമുണ്ടായി.
മെഡിക്കൽ ഉപകരണങ്ങളും ടെസ്റ്റിംഗ് കിറ്റുകളും വെന്റിലേറ്ററുകളും അയച്ചുനൽകണമെന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്വിസപ്പെ കോണ്ടെയുടെ ആവശ്യത്തോട് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ദിവസങ്ങൾക്കുശേഷമാണ് പ്രതികരിച്ചത്. ഇതിനോട് ഇറ്റലി പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനു പിന്നാലെയാണു പൊടുന്നനെ യൂറോപ്പൊന്നാകെ ഇറ്റലിയോടു ക്ഷമാപണം നടത്തുകയാണെന്നും സത്യത്തിനു വേണ്ടി നിലകൊള്ളുകയാണെന്നുമുള്ള ഉർസുലയുടെ തുറന്നുപറച്ചിൽ.
ബ്രസൽസിലെ ഏറ്റവും കരുത്തനായ ഭരണാധികാരിൽനിന്നു വരുന്ന പ്രധാന പ്രതികരണമാണിത്. ഇറ്റലിയിൽ കോവിഡ് പ്രതിസന്ധി തുടങ്ങിയ ഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഇറ്റലിയെ സഹായിച്ചിരുന്നില്ല. പല യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇറ്റലിയുമായുള്ള അതിർത്തി അടയ്ക്കുകയുമുണ്ടായി.
മെഡിക്കൽ ഉപകരണങ്ങളും ടെസ്റ്റിംഗ് കിറ്റുകളും വെന്റിലേറ്ററുകളും അയച്ചുനൽകണമെന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്വിസപ്പെ കോണ്ടെയുടെ ആവശ്യത്തോട് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ദിവസങ്ങൾക്കുശേഷമാണ് പ്രതികരിച്ചത്. ഇതിനോട് ഇറ്റലി പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനു പിന്നാലെയാണു പൊടുന്നനെ യൂറോപ്പൊന്നാകെ ഇറ്റലിയോടു ക്ഷമാപണം നടത്തുകയാണെന്നും സത്യത്തിനു വേണ്ടി നിലകൊള്ളുകയാണെന്നുമുള്ള ഉർസുലയുടെ തുറന്നുപറച്ചിൽ.