+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് ഭരണാധികാരികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ അഭ്യർഥന മാനിച്ച് പ്രവാസി സമൂഹത്തിന് ആശ്വാസകരമായ നടപടികൾ സ്വീകരി
ദുബായ് ഭരണാധികാരികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തിന്‍റെ അഭ്യർഥന മാനിച്ച് പ്രവാസി സമൂഹത്തിന് ആശ്വാസകരമായ നടപടികൾ സ്വീകരിച്ച ദുബായ് ഭരണാധികാരികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ പ്രവാസികൾക്കായി ദുബായ് ഹെൽത്ത് അഥോറിറ്റി, ബർസാനിൽ ഉൾപ്പടെ കെട്ടിടങ്ങൾ കണ്ടെത്തി നടപടി ആരംഭിച്ചു. കൂടുതൽ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സർക്കാരിനെ അവർ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അക്ഷയകേന്ദ്രങ്ങൾ തുറക്കുന്നതു പരിശോധിക്കും

സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങൾ തുറക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളുടെ സ്റ്റേറ്റ് ക്യാരേജ് നികുതി ഒടുക്കേണ്ട തീയതി രണ്ടു തവണ നീട്ടിയ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഏപ്രിൽ 30 വരെ വീണ്ടും നീട്ടി നൽകി. ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് എടുത്തവർക്ക് ആറ് മാസം കഴിഞ്ഞെങ്കിൽ ആ കാലയളവ് പുനർ ക്രമീകരിക്കും.

ശിവകാശിയിലെ തീപ്പട്ടി വ്യവസായത്തിന് ആവശ്യമായ അസംസ്കൃതവസ്തുക്കൾ കേരളത്തിൽ നിന്നും ലഭ്യമാക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യം പരിഗണിക്കും. കർണാടകയിൽ ഭൂമി ലീസിനെടുത്ത് ഇഞ്ചികൃഷി നടത്തുന്ന മലയാളികൾക്കുണ്ടായ പ്രശ്നങ്ങൾ കർണാടക സർക്കാർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് സെക്രട്ടറി തലത്തിൽ ചർച്ചനടത്തും.

അണുനാശിനി ടണലുകൾ ഒഴിവാക്കണം

അശാസ്ത്രീയ അണുനാശിനി ടണലുകൾ എല്ലാവരും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യ ർഥിച്ചു. ശ്രീ ചിത്രാ ഡിസ്ഇൻഫെക്ഷൻ ഗേറ്റ് വേ എന്ന പേരിൽ ശാസ്ത്രീയമായ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. അതുമായി അശാസ്ത്രീയ ടണലുകളെ താരതമ്യം ചെയ്യാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.