+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിർത്തിയിൽ കനത്ത ജാഗ്രത

ഇടുക്കി ജില്ല കൊറോണ മുക്തമായെങ്കിലും അതിർത്തി മേഖലയായ തമിഴ്നാട്ടിൽ കൊറോണ വ്യാപിക്കുന്നത് ഇടുക്കി ജില്ലയ്ക്കും തലവേദനയായി.
അതിർത്തിയിൽ കനത്ത ജാഗ്രത
ഇടുക്കി ജില്ല കൊറോണ മുക്തമായെങ്കിലും അതിർത്തി മേഖലയായ തമിഴ്നാട്ടിൽ കൊറോണ വ്യാപിക്കുന്നത് ഇടുക്കി ജില്ലയ്ക്കും തലവേദനയായി. തമിഴ്‌വംശജരും തമിഴ്നാടുമായി നിരന്തരം ബന്ധം പുലർത്തുന്നവരുമായ മൂന്നാർ മേഖലയിലാണ് ഇത് കടുത്ത ഭീഷണി ഉയർത്തിയിരിക്കുന്നത്.

ഇതുമനസിലാക്കി മൂന്നാറിൽ കഴിഞ്ഞ ആഴ്ചയിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. മൂന്നാറിൽ ആളുകൾ കൂട്ടം കൂടുന്നതു നിയന്ത്രിക്കാനാകാതെവന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിരോധനാജ്ഞയുടെ കാലാവധി ഇന്നവസാനിക്കും. പ്രത്യേക സാഹചര്യത്തിൽ ഇവിടുത്തെ നിരോധനാജ്ഞ നീട്ടിയേക്കും.

കോവിഡ് വ്യാപനം വർധിച്ചതോടെ തമിഴ്നാടിന്‍റെ അതിർത്തിഗ്രാമങ്ങളായ ഉടുന്പൻചോല, പീരുമേട് താലൂക്കുകളിലെ ശാന്തൻപാറ പഞ്ചായത്തിലെ മൂന്നു വാർഡുകളിലും ഉടുന്പൻചോല പഞ്ചായത്തിലെ രണ്ടുവാർഡുകളിലും നെടുങ്കണ്ടം പഞ്ചായത്തിലെ മൂന്നു വാർഡുകളിലും കരുണാപുരം പഞ്ചായത്തിലെ നാലു വാർഡുകളിലും വണ്ടൻമേട് പഞ്ചായത്തിലെ രണ്ടു വാർഡുകളിലും കുമളി പഞ്ചായത്തിലെ അഞ്ചുവാർഡുകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ ഒരു വാർഡിലും 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്നുള്ളവർ അനധികൃതമായി കേരളത്തിലേക്കു കടക്കുന്നത് ഫലപ്രദമായി തടയുന്നതിനാണ് പഞ്ചായത്തു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കുള്ള ഉൗടുവഴികളിലെല്ലാം പോലീസിന്‍റെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ പച്ചക്കറി വ്യാപാരികൾ തമിഴ്നാട്ടിലെ തേനി, കന്പം, ഗൂഡല്ലൂർ, ഉദുമൽപേട്ട്, പൊള്ളാച്ചി തുടങ്ങിയ മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. തമിഴ്നാട്ടിലെ ഈ ജില്ലകളിലെല്ലാം കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള വ്യാപാരികൾ തമിഴ്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയുമാണ്.

തമിഴ്നാട്ടിൽനിന്നും പ്രധാനമായി പച്ചക്കറികളാണ് കേരത്തിലേക്ക് എത്തുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽനിന്നുള്ള വ്യാപാരികളുടെ ഓർഡർ എടുത്ത് തമിഴ്നാട്ടിലെ വ്യാപാരികൾത്തന്നെ സാധനങ്ങൾ ലോറിയിൽ കയറ്റി കേരളത്തിലെത്തിച്ച് വിൽപന നടത്തുകയാണ്. തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കുന്നതിനുമുന്പ് കേരളത്തിൽനിന്നുള്ള വ്യാപാരികൾ കേരളത്തിലെ റവന്യു ഉദ്യോഗസ്ഥരുടെ പാസ് സംഘടിപ്പിച്ചായിരുന്നു തമിഴ്നാട്ടിൽ പോയി സാധനങ്ങൾ വാങ്ങിയിരുന്നത്. കേരളത്തിൽനിന്നും ആളുകൾക്ക് തമിഴ്നാട്ടിലേക്കു പോകാനാകാത്ത സാഹചര്യമായതോടെയാണ് ഇപ്പോൾ സാധനങ്ങൾ ഇവിടെ എത്തിക്കാൻ തുടങ്ങിയിരിക്കുന്നത്.

കേരളത്തിൽ സാധനം എത്താതിരുന്നാൽ തമിഴ്നാട്ടിലെ കർഷകർക്കും വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഭീമമായ നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ അവർത്തന്നെ സാധനങ്ങൾ കേരളത്തിലെത്തിക്കുന്നത്. ഇങ്ങിനെ ഭക്ഷ്യസാധനങ്ങൾ കേരളത്തിലെത്താതെവന്നാൽ മലയാളവും പട്ടിണിയിലാകും. മറ്റു പലവ്യഞ്ജന സാധനങ്ങളുടെ കാര്യത്തിൽ ദൗർലഭ്യം ഉണ്ടാകുന്നില്ല. കേരളത്തിലെ മൊത്തവ്യാപാരികൾ ഫാക്ടറികൾക്ക് ഓർഡർനൽകി സാധനങ്ങൾ എത്തിക്കുകയാണ് ചെയ്തുവരുന്നത്. അത് ഇപ്പോഴും തുടരുന്നുണ്ട്.