ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയതിനു പിന്നാലെ കർശന ജാഗ്രത നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രാലയം ഇറക്കിയ പുതുക്കിയ മാർഗനിർദേശങ്ങളിൽ കാർഷിക, നിർമാണ, വ്യവസായ മേഖലകളിലും ഐടി, ഓണ്‍ലൈൻ വ്യാപാരങ്ങൾക്കും ഇളവുകളുണ്ട്.
മാസ്ക് നിർബന്ധം
പൊതുസ്ഥലങ്ങളിൽ മാസ്ക് (മുഖാവരണം) നിർബന്ധമാക്കി. പൊതുസ്ഥലത്തു തുപ്പുന്നതു പിഴയോടുകൂടി ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാക്കി. ലോക്ക് ഡൗണ്‍ കാലത്ത് മദ്യം, ഗുഡ്ക, പുകയില ഉത്പന്നങ്ങളുടെ വിൽപനയ്ക്കു കർശന നിരോധനമുണ്ട്. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഭക്ഷ്യവസ്തുക്കളുടെ വിതരണം, പെട്രോൾ പമ്പുകൾ, അച്ചടി-ദൃശ്യ മാധ്യമങ്ങൾ തുടങ്ങിയവ അവശ്യ സേവനങ്ങളുടെ പട്ടികയിൽ തുടരും.
ഇളവുകൾ
കാർഷിക വിപണനം, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ജലസേചന, റോഡ് നിർമാണം, ഗ്രാമീണ മേഖലയിലെ വ്യാവസായിക-നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതി.
റബർ, തേയില, കാപ്പി തോട്ടം മേഖലകളിൽ അന്‍പതു ശതമാനം തൊഴിലാളികൾക്കു പ്രവർത്തന അനുമതി. ഇവയുടെ ഉത്പാദന, സംസ്കരണ, പാക്കിംഗ് മേഖലയിലും അന്‍പതു ശതമാനം തൊഴിലാളികൾക്കു പ്രവർത്തിക്കാം.
യാത്രാവിലക്ക്
റെയിൽ, റോഡ്, വ്യോമ മാർഗമുള്ള എല്ലാ യാത്രകൾക്കും രാജ്യവ്യാപകമായുള്ള വിലക്ക് തുടരും. ആരാധനാലയങ്ങൾക്കും മതപരമായ എല്ലാ ചടങ്ങുകൾക്കും രണ്ടാം ഘട്ടത്തിലും വിലക്കുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് ഇരുപതിൽ കൂടുതൽ ആളുകൾക്ക് അനുമതിയില്ല. സിനിമാശാലകൾ, സാമൂഹിക- രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.
ഹോട്ട് സ്പോട്ടുകളിൽ
കോവിഡ് ഹോട്ട് സ്പോട്ടുകളിൽ അവശ്യ സർവീസുകൾക്കു മാത്രമേ പ്രവർത്തന അനുമതി ഉണ്ടാകൂ. ചരക്ക് നീക്കത്തിനു രാജ്യവ്യാപക അനുമതിയുണ്ട്. എല്ലാ തരത്തിലുള്ള ടാക്സികൾക്കും ഓട്ടോറിക്ഷയ്ക്കും നിരോധനമുണ്ട്. ലോക്ക് ഡൗണ്‍ നിർദേശങ്ങളിൽ ഏതെങ്കിലുമൊന്നു ലംഘിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 51, 60, 188 വകുപ്പുകൾ പ്രകാരം കേസെടുക്കും. കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങളിൽ മാറ്റങ്ങളോ ഇളവുകളോ വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയില്ല. എന്നാൽ, നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാം.
സർക്കാർ വരുമാന സ്രോതസ് ചൂണ്ടിക്കാട്ടി മദ്യവിൽപനയുടെ കാര്യത്തിൽ ചില സംസ്ഥാനങ്ങൾ നേരത്തെ ഇളവ് വരുത്തിയിരുന്നെങ്കിലും രണ്ടാംഘട്ട ലോക്ക് ഡൗണ്‍ കാലത്തു രാജ്യവ്യാപകമായി മദ്യവിൽപനയ്ക്കു കർശന വിലക്കുണ്ടെന്നു കേന്ദ്രം വ്യക്തമാക്കി. ഏപ്രിൽ 20 മുതൽ വരുത്തുന്ന ഇളവുകൾ കോവിഡ് വ്യാപന മേഖലകൾക്കു ബാധകമാകില്ല. കോവിഡ് വ്യാപനം പരമാവധി തടയാനാണ് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങളെന്നു വിശദീകരിക്കുന്നു.
മേയ് മൂന്നുവരെ
പുതിയ ലോക്ക് ഡൗണ്‍ നിർദേശങ്ങളുടെ കാലാവധി മേയ് മൂന്നു വരെയാണ്. കോവിഡ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറിയിട്ടില്ലാത്ത സ്ഥലങ്ങളിൽ ഏപ്രിൽ 20 മുതൽ പ്രവർത്തനങ്ങൾക്ക് ഇളവുകൾ ലഭിക്കാം. ഏപ്രിൽ 14 വരെയുണ്ടായിരുന്ന ലോക്ക് ഡൗണ്‍ ആണ് മേയ് മൂന്നു വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഇതേത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ പുതുക്കിയ മാർഗനിർദേശം പുറത്തിറക്കിയത്.
സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം
സ്വകാര്യ വാഹനങ്ങളിലെ യാത്രകൾക്കു കർശന നിയന്ത്രണങ്ങളുണ്ട്. മരുന്ന്, അവശ്യ സാധനങ്ങൾ, വെറ്ററിനറി മരുന്നുകൾ എന്നിവ വാങ്ങാൻ പോകുക തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാവൂ.
ഇത്തരം സന്ദർഭങ്ങളിൽ വാഹനം ഓടിക്കുന്ന ആൾക്ക് പുറമേ നാലുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഒരാൾക്ക് മാത്രമേ അനുമതിയുള്ളൂ.
ഇരുചക്ര വാഹനങ്ങളിൽ ഓടിക്കുന്ന ആൾക്ക് മാത്രമേ അനുമതിയുള്ളൂ.
കേരളത്തിലെ ഇളവ് ഇന്നറിയാം
തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ ചില മേഖലകളിൽ സംസ്ഥാനത്ത് നൽകേണ്ട ഇളവുകൾ സംബന്ധിച്ച് ഇന്നുചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏപ്രിൽ 20 മുതൽ ഇളവ് നൽകുന്ന കൂട്ടത്തിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാന്പത്തിക സഹായമേഖല സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടി കൈക്കൊണ്ടിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സെബി മാത്യു
മാസ്ക് നിർബന്ധം
പൊതുസ്ഥലങ്ങളിൽ മാസ്ക് (മുഖാവരണം) നിർബന്ധമാക്കി. പൊതുസ്ഥലത്തു തുപ്പുന്നതു പിഴയോടുകൂടി ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാക്കി. ലോക്ക് ഡൗണ്‍ കാലത്ത് മദ്യം, ഗുഡ്ക, പുകയില ഉത്പന്നങ്ങളുടെ വിൽപനയ്ക്കു കർശന നിരോധനമുണ്ട്. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഭക്ഷ്യവസ്തുക്കളുടെ വിതരണം, പെട്രോൾ പമ്പുകൾ, അച്ചടി-ദൃശ്യ മാധ്യമങ്ങൾ തുടങ്ങിയവ അവശ്യ സേവനങ്ങളുടെ പട്ടികയിൽ തുടരും.
ഇളവുകൾ
കാർഷിക വിപണനം, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ജലസേചന, റോഡ് നിർമാണം, ഗ്രാമീണ മേഖലയിലെ വ്യാവസായിക-നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതി.
റബർ, തേയില, കാപ്പി തോട്ടം മേഖലകളിൽ അന്‍പതു ശതമാനം തൊഴിലാളികൾക്കു പ്രവർത്തന അനുമതി. ഇവയുടെ ഉത്പാദന, സംസ്കരണ, പാക്കിംഗ് മേഖലയിലും അന്‍പതു ശതമാനം തൊഴിലാളികൾക്കു പ്രവർത്തിക്കാം.
യാത്രാവിലക്ക്
റെയിൽ, റോഡ്, വ്യോമ മാർഗമുള്ള എല്ലാ യാത്രകൾക്കും രാജ്യവ്യാപകമായുള്ള വിലക്ക് തുടരും. ആരാധനാലയങ്ങൾക്കും മതപരമായ എല്ലാ ചടങ്ങുകൾക്കും രണ്ടാം ഘട്ടത്തിലും വിലക്കുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് ഇരുപതിൽ കൂടുതൽ ആളുകൾക്ക് അനുമതിയില്ല. സിനിമാശാലകൾ, സാമൂഹിക- രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകൾ എന്നിവയ്ക്കുള്ള വിലക്ക് തുടരും.
ഹോട്ട് സ്പോട്ടുകളിൽ
കോവിഡ് ഹോട്ട് സ്പോട്ടുകളിൽ അവശ്യ സർവീസുകൾക്കു മാത്രമേ പ്രവർത്തന അനുമതി ഉണ്ടാകൂ. ചരക്ക് നീക്കത്തിനു രാജ്യവ്യാപക അനുമതിയുണ്ട്. എല്ലാ തരത്തിലുള്ള ടാക്സികൾക്കും ഓട്ടോറിക്ഷയ്ക്കും നിരോധനമുണ്ട്. ലോക്ക് ഡൗണ്‍ നിർദേശങ്ങളിൽ ഏതെങ്കിലുമൊന്നു ലംഘിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 51, 60, 188 വകുപ്പുകൾ പ്രകാരം കേസെടുക്കും. കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങളിൽ മാറ്റങ്ങളോ ഇളവുകളോ വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയില്ല. എന്നാൽ, നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാം.
സർക്കാർ വരുമാന സ്രോതസ് ചൂണ്ടിക്കാട്ടി മദ്യവിൽപനയുടെ കാര്യത്തിൽ ചില സംസ്ഥാനങ്ങൾ നേരത്തെ ഇളവ് വരുത്തിയിരുന്നെങ്കിലും രണ്ടാംഘട്ട ലോക്ക് ഡൗണ്‍ കാലത്തു രാജ്യവ്യാപകമായി മദ്യവിൽപനയ്ക്കു കർശന വിലക്കുണ്ടെന്നു കേന്ദ്രം വ്യക്തമാക്കി. ഏപ്രിൽ 20 മുതൽ വരുത്തുന്ന ഇളവുകൾ കോവിഡ് വ്യാപന മേഖലകൾക്കു ബാധകമാകില്ല. കോവിഡ് വ്യാപനം പരമാവധി തടയാനാണ് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങളെന്നു വിശദീകരിക്കുന്നു.
മേയ് മൂന്നുവരെ
പുതിയ ലോക്ക് ഡൗണ്‍ നിർദേശങ്ങളുടെ കാലാവധി മേയ് മൂന്നു വരെയാണ്. കോവിഡ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടുകളായി മാറിയിട്ടില്ലാത്ത സ്ഥലങ്ങളിൽ ഏപ്രിൽ 20 മുതൽ പ്രവർത്തനങ്ങൾക്ക് ഇളവുകൾ ലഭിക്കാം. ഏപ്രിൽ 14 വരെയുണ്ടായിരുന്ന ലോക്ക് ഡൗണ്‍ ആണ് മേയ് മൂന്നു വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഇതേത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ പുതുക്കിയ മാർഗനിർദേശം പുറത്തിറക്കിയത്.
സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം
സ്വകാര്യ വാഹനങ്ങളിലെ യാത്രകൾക്കു കർശന നിയന്ത്രണങ്ങളുണ്ട്. മരുന്ന്, അവശ്യ സാധനങ്ങൾ, വെറ്ററിനറി മരുന്നുകൾ എന്നിവ വാങ്ങാൻ പോകുക തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാവൂ.
ഇത്തരം സന്ദർഭങ്ങളിൽ വാഹനം ഓടിക്കുന്ന ആൾക്ക് പുറമേ നാലുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഒരാൾക്ക് മാത്രമേ അനുമതിയുള്ളൂ.
ഇരുചക്ര വാഹനങ്ങളിൽ ഓടിക്കുന്ന ആൾക്ക് മാത്രമേ അനുമതിയുള്ളൂ.
കേരളത്തിലെ ഇളവ് ഇന്നറിയാം
തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ ചില മേഖലകളിൽ സംസ്ഥാനത്ത് നൽകേണ്ട ഇളവുകൾ സംബന്ധിച്ച് ഇന്നുചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഏപ്രിൽ 20 മുതൽ ഇളവ് നൽകുന്ന കൂട്ടത്തിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാന്പത്തിക സഹായമേഖല സംബന്ധിച്ച് കേന്ദ്ര സർക്കാർ നടപടി കൈക്കൊണ്ടിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സെബി മാത്യു