കോവിഡ്-19നെ സമർഥമായി നേരിട്ടതിൽ ലോകത്തു മുൻനിരയിൽ ഇസ്രയേലും ജർമനിയും. ജനങ്ങളെ രോഗത്തിൽനിന്നു കാര്യക്ഷമമായി സംരക്ഷിക്കുന്നതിൽ ഒന്നാം സ്ഥാനം ഇസ്രയേലും രണ്ടാം സ്ഥാനം ജർമനിയും നേടി.
ലണ്ടൻ ഡീപ് നോളജ് ഗ്രൂപ്പിന്റെ (ഡികെജി) റാങ്കിംഗ് അനുസരിച്ചാണ് ഇസ്രയേൽ ഒന്നാം റാങ്കും ജർമനി രണ്ടാം റാങ്കും നേടിയത്. ലോകമെന്പാടും ആളുകൾ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും സാന്പത്തിക പ്രശ്നങ്ങളെക്കുറിച്ചും ആകുലപ്പെടുന്പോൾ രോഗത്തെ ഫലപ്രദമായി ചെറുത്തു ജനങ്ങളുടെ വിശ്വാസം കാത്തതിനാണ് ഈ അംഗീകാരം.
ഇസ്രയേൽ മികച്ച രീതിയിലാണ് ഇതുവരെ രോഗത്തെ കൈകാര്യം ചെയ്തതെന്നു ഡികെജി സ്പീഗൽ റിപ്പോർട്ട് ചെയ്തു. നൂറിലധികം രാജ്യങ്ങളുടെ റാങ്കിംഗിൽ, ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ചൈന എന്നിവ ഇസ്രയേലിനും ജർമനിക്കും തൊട്ടുപിന്നിലുണ്ട്.
അതേസമയം, പട്ടികയിൽ യുഎസ് എഴുപതാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡും (11-ാം റാങ്ക്) ഓസ്ട്രിയയുമാണ് (12-ാം റാങ്ക്) മുൻ നിരയിൽ വന്ന മറ്റു യൂറോപ്യൻ രാജ്യങ്ങൾ. 12,000 പേർക്കാണ് ഇസ്രയേലിൽ ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, മരണം 126ൽ ഒതുങ്ങി
ലണ്ടൻ ഡീപ് നോളജ് ഗ്രൂപ്പിന്റെ (ഡികെജി) റാങ്കിംഗ് അനുസരിച്ചാണ് ഇസ്രയേൽ ഒന്നാം റാങ്കും ജർമനി രണ്ടാം റാങ്കും നേടിയത്. ലോകമെന്പാടും ആളുകൾ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും സാന്പത്തിക പ്രശ്നങ്ങളെക്കുറിച്ചും ആകുലപ്പെടുന്പോൾ രോഗത്തെ ഫലപ്രദമായി ചെറുത്തു ജനങ്ങളുടെ വിശ്വാസം കാത്തതിനാണ് ഈ അംഗീകാരം.
ഇസ്രയേൽ മികച്ച രീതിയിലാണ് ഇതുവരെ രോഗത്തെ കൈകാര്യം ചെയ്തതെന്നു ഡികെജി സ്പീഗൽ റിപ്പോർട്ട് ചെയ്തു. നൂറിലധികം രാജ്യങ്ങളുടെ റാങ്കിംഗിൽ, ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ചൈന എന്നിവ ഇസ്രയേലിനും ജർമനിക്കും തൊട്ടുപിന്നിലുണ്ട്.
അതേസമയം, പട്ടികയിൽ യുഎസ് എഴുപതാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡും (11-ാം റാങ്ക്) ഓസ്ട്രിയയുമാണ് (12-ാം റാങ്ക്) മുൻ നിരയിൽ വന്ന മറ്റു യൂറോപ്യൻ രാജ്യങ്ങൾ. 12,000 പേർക്കാണ് ഇസ്രയേലിൽ ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, മരണം 126ൽ ഒതുങ്ങി