ഈ വർഷം ലോകസന്പത്ത് മൂന്നു ശതമാനം കുറയും. അമേരിക്കയിൽ 5.9 ശതമാനവും യൂറോപ്പിൽ 7.5 ശതമാനവും കുറവുണ്ടാകും. ഇന്ത്യ ഈ സാന്പത്തികവർഷം 1.9 ശതമാനം മാത്രമേ വളരൂ, ചൈന 1.2 ശതമാനവും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകസാന്പത്തികരംഗത്തിന്റെ ഭാവിയെപ്പറ്റി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) തയാറാക്കിയ റിപ്പോർട്ടിലാണിത്. ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീതാ ഗോപിനാഥാണു റിപ്പോർട്ട് തയാറാക്കിയത്.
ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ പരിഷ്കരിച്ചതാണിത്. ജനുവരിയിൽ ലോകം 3.3 ശതമാനം വളരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ മൂന്നു ശതമാനം ചുരുങ്ങും എന്നായതോടെ മൊത്തം 6.3 ശതമാനം ഇടിവായി.
ഇന്ത്യ 5.8 ശതമാനം വളരുമെന്നു പറഞ്ഞ സ്ഥാനത്താണ് 1.9 ശതമാനം മാത്രം എന്നത്. ചൈനയുടേത് ആറിൽ നിന്നാണ് 1.2 ശതമാനത്തിലേക്കു താഴ്ത്തിയത്.
1930 കളിലെ മഹാതകർച്ചയ്ക്കു ശേഷമുള്ള ഏറ്റവും കടുത്ത സാന്പത്തിക ദുരിതമാണ് നമ്മേ തുറിച്ചുനോക്കുന്നതെന്ന് ഗീതാ ഗോപിനാഥ് എഴുതി. 2008-ലെ മഹാധനകാര്യ പ്രതിസന്ധിയേക്കാൾ വളരെയേറെ വേദനാകരവുമാകും ഇത്. ആഗോള അടച്ചിടൽ പല പ്രതിസന്ധികൾ ഒന്നിച്ചുചേർന്നതാണ്. ആരോഗ്യ, ധനകാര്യ പ്രതിസന്ധികളും ഉത്പന്ന വിലയിടിവും ഒന്നിച്ചു ചേർന്നത്: ഗീത ചൂണ്ടിക്കാട്ടി.
2020-ൽ മൂന്നു ശതമാനം താഴോട്ടുപോകുന്ന ലോകസന്പത്ത് 2021-ൽ 5.8 ശതമാനം വർധിക്കും. പക്ഷേ അപ്പോഴും 2019-ലേതിലും കുറവായിരിക്കും എന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്കി.
ഈ വർഷം ജൂണോടെ കോവിഡിന്റെ ആഘാതം മാറും എന്ന നിഗമനത്തിലുള്ളതാണ് ഐഎംഎഫ് റിപ്പോർട്ട്. അപ്പോഴും രോഗബാധ തുടർന്നാൽ സന്പത്തിൽ മൂന്നു ശതമാനംകൂടി കുറയും. 2021-ലേക്ക് രോഗത്തിന്റെ ആഘാതം തുടർന്നാൽ ലോകസന്പത്ത് എട്ടു ശതമാനംകൂടി കുറയും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകസാന്പത്തികരംഗത്തിന്റെ ഭാവിയെപ്പറ്റി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) തയാറാക്കിയ റിപ്പോർട്ടിലാണിത്. ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഗീതാ ഗോപിനാഥാണു റിപ്പോർട്ട് തയാറാക്കിയത്.
ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ പരിഷ്കരിച്ചതാണിത്. ജനുവരിയിൽ ലോകം 3.3 ശതമാനം വളരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ മൂന്നു ശതമാനം ചുരുങ്ങും എന്നായതോടെ മൊത്തം 6.3 ശതമാനം ഇടിവായി.
ഇന്ത്യ 5.8 ശതമാനം വളരുമെന്നു പറഞ്ഞ സ്ഥാനത്താണ് 1.9 ശതമാനം മാത്രം എന്നത്. ചൈനയുടേത് ആറിൽ നിന്നാണ് 1.2 ശതമാനത്തിലേക്കു താഴ്ത്തിയത്.
1930 കളിലെ മഹാതകർച്ചയ്ക്കു ശേഷമുള്ള ഏറ്റവും കടുത്ത സാന്പത്തിക ദുരിതമാണ് നമ്മേ തുറിച്ചുനോക്കുന്നതെന്ന് ഗീതാ ഗോപിനാഥ് എഴുതി. 2008-ലെ മഹാധനകാര്യ പ്രതിസന്ധിയേക്കാൾ വളരെയേറെ വേദനാകരവുമാകും ഇത്. ആഗോള അടച്ചിടൽ പല പ്രതിസന്ധികൾ ഒന്നിച്ചുചേർന്നതാണ്. ആരോഗ്യ, ധനകാര്യ പ്രതിസന്ധികളും ഉത്പന്ന വിലയിടിവും ഒന്നിച്ചു ചേർന്നത്: ഗീത ചൂണ്ടിക്കാട്ടി.
2020-ൽ മൂന്നു ശതമാനം താഴോട്ടുപോകുന്ന ലോകസന്പത്ത് 2021-ൽ 5.8 ശതമാനം വർധിക്കും. പക്ഷേ അപ്പോഴും 2019-ലേതിലും കുറവായിരിക്കും എന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്കി.
ഈ വർഷം ജൂണോടെ കോവിഡിന്റെ ആഘാതം മാറും എന്ന നിഗമനത്തിലുള്ളതാണ് ഐഎംഎഫ് റിപ്പോർട്ട്. അപ്പോഴും രോഗബാധ തുടർന്നാൽ സന്പത്തിൽ മൂന്നു ശതമാനംകൂടി കുറയും. 2021-ലേക്ക് രോഗത്തിന്റെ ആഘാതം തുടർന്നാൽ ലോകസന്പത്ത് എട്ടു ശതമാനംകൂടി കുറയും.