റേഷൻ കടകൾ, പഴം, പച്ചക്കറി കടകൾക്ക് ഏപ്രിൽ 20 മുതൽ സമയനിയന്ത്രണമില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ ലോക്ഡൗണ്‍ മാർഗനിർദേശങ്ങളിലാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
റേഷൻ കടകൾ, പഴം, പച്ചക്കറി, പാൽ, പാൽ ഉത്പന്നങ്ങൾ, മത്സ്യം, മാംസം, ശുചിത്വ വസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ ഇളവു ലഭിച്ചവയുടെ പരിധിയിൽ പെടും. ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളിൽ കോവിഡ് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചത്.
ബാങ്കുകൾക്കും ആർബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
റേഷൻ കടകൾ, പഴം, പച്ചക്കറി, പാൽ, പാൽ ഉത്പന്നങ്ങൾ, മത്സ്യം, മാംസം, ശുചിത്വ വസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ ഇളവു ലഭിച്ചവയുടെ പരിധിയിൽ പെടും. ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളിൽ കോവിഡ് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചത്.
ബാങ്കുകൾക്കും ആർബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.