ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്താതെ കേന്ദ്രം. സർക്കാർ പുറത്തിറക്കിയ പുതുക്കിയ മാർഗ നിർദേശങ്ങളിൽ കാര്യമായ ഇളവുകൾ കാർഷിക വൃത്തിക്കും കർഷകർക്കും മാത്രം.
കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകിയ കേന്ദ്രം വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.
വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നിലനിൽക്കുമെന്നാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്. മേയ് മൂന്നുവരെ പൊതുഗതാഗതം ഉണ്ടാവില്ല. ട്രെയിൻ, വിമാന സർവീസുകളും ഉണ്ടാവില്ല.
സർക്കാർ ഓഫീസുകളും അടഞ്ഞ് തന്നെ കിടക്കും. സർക്കാർ സേവനങ്ങൾ നൽകുന്ന കോൾ സെന്ററുകൾ തുറക്കാം. അവശ്യഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കും.
കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ അമിത ഇളവുകൾ നൽകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രം മാർഗനിർദേശങ്ങൾ അയച്ചുനൽകി.
കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകിയ കേന്ദ്രം വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.
വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നിലനിൽക്കുമെന്നാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്. മേയ് മൂന്നുവരെ പൊതുഗതാഗതം ഉണ്ടാവില്ല. ട്രെയിൻ, വിമാന സർവീസുകളും ഉണ്ടാവില്ല.
സർക്കാർ ഓഫീസുകളും അടഞ്ഞ് തന്നെ കിടക്കും. സർക്കാർ സേവനങ്ങൾ നൽകുന്ന കോൾ സെന്ററുകൾ തുറക്കാം. അവശ്യഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കും.
കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ അമിത ഇളവുകൾ നൽകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.
എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രം മാർഗനിർദേശങ്ങൾ അയച്ചുനൽകി.