കോവിഡ് ബാധിച്ച് ബ്രിട്ടനിലും ദുബായിലുമായി ഇന്നലെ രണ്ടു മലയാളികൾ മരിച്ചു. ലണ്ടനിൽ ബിർമിംഗ്ഹാമിൽ താമസിക്കുന്ന ഡോ. അമറുദീൻ (73 ) ആണ് ഇന്നലെ മരിച്ചത്. ദുബായിൽ തലശേരി ഇല്ലത്ത്താഴെ സൂര്യയില്‍ പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. അമറുദീനു കോവിഡ് സ്ഥിരീകരിച്ചിട്ടു മൂന്നാഴ്ചയായിരുന്നു. രണ്ടാഴ്ചയായി വെന്റിലേറ്ററിലും ആയിരുന്നു.
കോട്ടയം കങ്ങഴ മുണ്ടത്താനത്തു കുടുംബാംഗവും പരേതനായ ഡോ. ബീരാൻ റാവുത്തറുടെ പുത്രനുമാണ്. കൊല്ലം സ്വദേശി ഡോ. ഹസീനയാണ് ഭാര്യ. ഡോ. നബീൽ, നദീം എന്നിവർ മക്കളാണ് . തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്ത ശേഷം എഴുപതുകളിൽ ആണ് ഇദ്ദേഹം ബ്രിട്ടനിലേക്കു കുടിയേറിയത്. നാഷണൽ ഹെൽത്ത് സർവീസിൽ ജിപി ആയി ദീർഘകാലം ജോലി ചെയ്ത ശേഷം വിശ്രമം ജീവിതത്തിലായിരുന്നു. ഇതോടെ ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം ആറായി. അയർലൻഡിൽ ഒരു മലയാളി നഴ്സ് മരിച്ചിരുന്നു.
ദുബായില്‍ ടാക്സി ഡ്രൈവറാണ് പ്രദീപ്. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇദ്ദേഹം പത്തു വര്‍ഷമായി തലശേരി ഇല്ലത്ത്താഴെയില് വാടകയ്ക്ക് താമസിക്കുകയാണ്. ആനന്ദന്-ഷീബകുമാരി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജ്യോതി(പയ്യോളി). മകന്: കരണ്‍ (പ്ലസ്ടു വിദ്യാര്‍ഥി, തലശേരി ബ്രണ്ണന്‍ എച്ച്എസ്എസ്). ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ടുപേർ സൗദിയിലും രണ്ടുപേർ ദുബായിലുമാണ് മരിച്ചത്.
കോട്ടയം കങ്ങഴ മുണ്ടത്താനത്തു കുടുംബാംഗവും പരേതനായ ഡോ. ബീരാൻ റാവുത്തറുടെ പുത്രനുമാണ്. കൊല്ലം സ്വദേശി ഡോ. ഹസീനയാണ് ഭാര്യ. ഡോ. നബീൽ, നദീം എന്നിവർ മക്കളാണ് . തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്ത ശേഷം എഴുപതുകളിൽ ആണ് ഇദ്ദേഹം ബ്രിട്ടനിലേക്കു കുടിയേറിയത്. നാഷണൽ ഹെൽത്ത് സർവീസിൽ ജിപി ആയി ദീർഘകാലം ജോലി ചെയ്ത ശേഷം വിശ്രമം ജീവിതത്തിലായിരുന്നു. ഇതോടെ ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം ആറായി. അയർലൻഡിൽ ഒരു മലയാളി നഴ്സ് മരിച്ചിരുന്നു.
ദുബായില്‍ ടാക്സി ഡ്രൈവറാണ് പ്രദീപ്. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇദ്ദേഹം പത്തു വര്‍ഷമായി തലശേരി ഇല്ലത്ത്താഴെയില് വാടകയ്ക്ക് താമസിക്കുകയാണ്. ആനന്ദന്-ഷീബകുമാരി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജ്യോതി(പയ്യോളി). മകന്: കരണ്‍ (പ്ലസ്ടു വിദ്യാര്‍ഥി, തലശേരി ബ്രണ്ണന്‍ എച്ച്എസ്എസ്). ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ടുപേർ സൗദിയിലും രണ്ടുപേർ ദുബായിലുമാണ് മരിച്ചത്.