കൊറോണ മഹാവ്യാധി ലോകംമുഴുവൻ ദുരിതംവിതയ്ക്കുന്ന ഈ സമയത്തു ഹൃദയങ്ങളിൽനിന്നു ഹൃദയങ്ങളിലേക്കു പ്രതീക്ഷ പടർത്തുന്ന സന്ദേശമാണ് ഈസ്റ്റർ നല്കുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ. ഭിന്നതയും സ്വാർഥതയും അലംഭാവവും അവസാനിപ്പിക്കേണ്ട സമയാണിതെന്നും ഈസ്റ്റർദിനത്തിലെ ‘ഊർബി എത് ഒർബി’(നഗരത്തിനും നാടിനും) സന്ദേശത്തിൽ അദ്ദേഹം ആഹ്വാനംചെയ്തു.
മാർപാപ്പ പരന്പരാഗതമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി നല്കിവരുന്ന ഈ അനുഗ്രഹസന്ദേശം, കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇക്കുറി ആളൊഴിഞ്ഞ ബസിലിക്കയ്ക്കുള്ളിൽനിന്നാണു നല്കിയത്. ദശലക്ഷങ്ങൾ തത്സമയ സംപ്രേഷണത്തിലൂടെ അദ്ദേഹത്തെ ശ്രവിച്ചു.
‘ക്രിസ്തു, എന്റെ പ്രതീക്ഷ, ഉത്ഥാനം ചെയ്തിരിക്കുന്നു’ എന്ന ഉയിർപ്പുതിരുനാൾ പ്രഖ്യാപനത്തോടെയാണ് മാർപാപ്പ ആരംഭിച്ചത്. കൊറോണ മഹാവ്യാധി മൂലം ജീവൻ നഷ്ടപ്പെട്ടവരും കഷ്ടതയനുഭവിക്കുന്നവരുമെല്ലാം തന്റെ മനസിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശാരീരികവേദനയും സാന്പത്തിക പ്രതിസന്ധിയും മഹാവ്യാധി സൃഷ്ടിക്കുന്നു. പലരും ഏകാന്തതയിലാകുന്നു. എന്നാൽ, ദൈവം നിങ്ങളെ കൈവിട്ടിട്ടില്ല. മഹാവ്യാധിയെ നേരിടാൻ മുന്നിൽ നിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരെയും മാർപാപ്പ സ്മരിച്ചു. ലോകം മുഴുവൻ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി. കടക്കെണിയിലായ രാജ്യങ്ങൾക്ക് ഇളവു ലഭിക്കണം.
അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങൾ പിൻവലിക്കപ്പെടണം. ഭിന്നതകളും സംഘർഷങ്ങളും അവസാനിപ്പിക്കേണ്ട സമയമാണിത്. സിറിയ, യെമൻ, ഇറാക്ക്, ലബനൻ എന്നിവടങ്ങളിൽ പ്രശ്നപരിഹാരം വേണം. ഇസ്രയേലും പാലസ്തീനും സമാധാന ചർച്ച പുനരാരംഭിക്കണം. കുടിയേറ്റക്കാരെയും അഭയാർഥികളെയും വിസ്മരിക്കരുതെന്നും മാർപാപ്പ ഒാർമിപ്പിച്ചു.
മാർപാപ്പ പരന്പരാഗതമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി നല്കിവരുന്ന ഈ അനുഗ്രഹസന്ദേശം, കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇക്കുറി ആളൊഴിഞ്ഞ ബസിലിക്കയ്ക്കുള്ളിൽനിന്നാണു നല്കിയത്. ദശലക്ഷങ്ങൾ തത്സമയ സംപ്രേഷണത്തിലൂടെ അദ്ദേഹത്തെ ശ്രവിച്ചു.
‘ക്രിസ്തു, എന്റെ പ്രതീക്ഷ, ഉത്ഥാനം ചെയ്തിരിക്കുന്നു’ എന്ന ഉയിർപ്പുതിരുനാൾ പ്രഖ്യാപനത്തോടെയാണ് മാർപാപ്പ ആരംഭിച്ചത്. കൊറോണ മഹാവ്യാധി മൂലം ജീവൻ നഷ്ടപ്പെട്ടവരും കഷ്ടതയനുഭവിക്കുന്നവരുമെല്ലാം തന്റെ മനസിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശാരീരികവേദനയും സാന്പത്തിക പ്രതിസന്ധിയും മഹാവ്യാധി സൃഷ്ടിക്കുന്നു. പലരും ഏകാന്തതയിലാകുന്നു. എന്നാൽ, ദൈവം നിങ്ങളെ കൈവിട്ടിട്ടില്ല. മഹാവ്യാധിയെ നേരിടാൻ മുന്നിൽ നിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരെയും മാർപാപ്പ സ്മരിച്ചു. ലോകം മുഴുവൻ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി. കടക്കെണിയിലായ രാജ്യങ്ങൾക്ക് ഇളവു ലഭിക്കണം.
അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങൾ പിൻവലിക്കപ്പെടണം. ഭിന്നതകളും സംഘർഷങ്ങളും അവസാനിപ്പിക്കേണ്ട സമയമാണിത്. സിറിയ, യെമൻ, ഇറാക്ക്, ലബനൻ എന്നിവടങ്ങളിൽ പ്രശ്നപരിഹാരം വേണം. ഇസ്രയേലും പാലസ്തീനും സമാധാന ചർച്ച പുനരാരംഭിക്കണം. കുടിയേറ്റക്കാരെയും അഭയാർഥികളെയും വിസ്മരിക്കരുതെന്നും മാർപാപ്പ ഒാർമിപ്പിച്ചു.