കോവിഡിനേതിരേയുള്ള മാനവരാശിയുടെ പോരാട്ടത്തിനു കരുത്തു പകരാൻ ടെക് വന്പന്മാരായ ഗൂഗിളും ആപ്പിളും. കോവിഡ്-19 സ്ഥിരീകരിച്ച ആളുകളുമായി സന്പർക്കത്തിൽവന്നവരുടെ ഫോണിലേക്കു നോട്ടിഫിക്കേഷൻ നൽകാനുള്ള സംവിധാനം രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് തങ്ങളെന്ന് ഇരു കന്പനികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
സംവിധാനം യാഥാർഥ്യമായാൽ അതു മറ്റു തേർഡ് പാർട്ടി ആപ്പുകൾക്കു കൈമാറാനാണ് കന്പനികളുടെ പദ്ധതി. ആളുകളുടെ സ്വകര്യതയ്ക്കും പ്രവർത്തനത്തിലെ സുതാര്യതയ്ക്കുമാണ് തങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും പുതിയ സംരംഭത്തിൽ തത്പരരായവരുടെ അഭിപ്രായങ്ങൾക്ക് കാതോർത്തിരിക്കുകയാണെന്നും ഇരു കന്പനികളും അറിയിച്ചു.
കന്പനികൾ അവതരിപ്പിച്ച പദ്ധതി ഉദാഹരണ സംഹിതം:
ജോ, അൽവി എന്നീ രണ്ടു വ്യക്തികൾ ഒരു പാർക്കിൽ ഒരുമിച്ചിരുന്നു സംസാരിക്കുന്നു. ഈ സമയം രണ്ടു പേരുടെയും ഫോണിൽനിന്നു രഹസ്യ കീ വേഡ് ബ്ലൂ ടൂത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ദിവസങ്ങൾക്കു ശേഷം പരിശോധനയിൽ ജോയ്ക്ക് കോവിഡ്-19 ഉള്ളതായി സ്ഥിരീകരിക്കുന്നു.
തുടർന്നു ജോ തനിക്കു കോവിഡ് ഉള്ളവിവരം നിശ്ചിത ആപ്പിൽ സ്വമേധയാ രേഖപ്പെടുത്തുന്നു. തുടർന്നു കോവിഡ് രോഗമുള്ളവരുടെ ഒരു കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ജോയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ഫോണിന്റെ അജ്ഞാത കീവേഡ് അയയ്ക്കപ്പെടുന്നു.
അൽവി ഈ ഡേറ്റാബേസിലെ വിവരങ്ങൾ തന്റെ ഫോണിലേക്കു ഡൗണ്ലോഡ് ചെയ്യുന്പോൾ ജോയുടെ രഹസ്യ കീവേഡും അൽവിയുടെ കീ വേഡും തമ്മിൽ സന്പർക്കത്തിൽവന്നതു കണ്ടെത്തുന്നു.
ഉടനടി അൽവിയുടെ ഫോണിലേക്കു കോവിഡുള്ള ഓരാളുമായി താൻ സന്പർക്കത്തിൽവന്നെന്ന വിവരം നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നു.
ഫോണുകളിലെ രഹസ്യ കീവേഡ് മാത്രമേ പരിഗണിക്കുന്നുളളൂ എന്നതിനാൽ ഏതു വ്യക്തിയാണ് കോവിഡ് ബാധിതനായിരിക്കുന്നതെന്ന് അറിയാൻ കഴിയില്ലെന്നും അതിനാൽ സ്വകാര്യത സംരംക്ഷിക്കപ്പെടുമെന്നും കന്പനികൾ അവകാശപ്പെടുന്നു.
കോവിഡ് ബാധിതരുമായി സന്പർക്കത്തിലെത്തിയെന്ന് അറിഞ്ഞാൽ ആളുകൾക്കു സ്വയം ക്വാറന്റൈനിൽ പോകാമെന്നതും ആവശ്യമായ മുൻകരുതലെടുക്കാമെന്നതും പദ്ധതിയുടെ നേട്ടമാണ്.
ഗൂഗിളിന്റെയും ആപ്പിളിന്റെയും പുതിയ പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതൽ പഠനങ്ങൾക്കു ശേഷം ഈ വിഷയത്തിൽ അഭിപ്രായം പറയാമെന്നും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ അറിയിച്ചു. പല രാജ്യങ്ങളും സ്മാർട്ട്ഫോൺ ആപ്പുകളിലൂടെ കോവിഡ് വ്യാപനം തടയാനുള്ള നീക്കത്തിലാണ്.
സംവിധാനം യാഥാർഥ്യമായാൽ അതു മറ്റു തേർഡ് പാർട്ടി ആപ്പുകൾക്കു കൈമാറാനാണ് കന്പനികളുടെ പദ്ധതി. ആളുകളുടെ സ്വകര്യതയ്ക്കും പ്രവർത്തനത്തിലെ സുതാര്യതയ്ക്കുമാണ് തങ്ങൾ ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും പുതിയ സംരംഭത്തിൽ തത്പരരായവരുടെ അഭിപ്രായങ്ങൾക്ക് കാതോർത്തിരിക്കുകയാണെന്നും ഇരു കന്പനികളും അറിയിച്ചു.
കന്പനികൾ അവതരിപ്പിച്ച പദ്ധതി ഉദാഹരണ സംഹിതം:
ജോ, അൽവി എന്നീ രണ്ടു വ്യക്തികൾ ഒരു പാർക്കിൽ ഒരുമിച്ചിരുന്നു സംസാരിക്കുന്നു. ഈ സമയം രണ്ടു പേരുടെയും ഫോണിൽനിന്നു രഹസ്യ കീ വേഡ് ബ്ലൂ ടൂത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ദിവസങ്ങൾക്കു ശേഷം പരിശോധനയിൽ ജോയ്ക്ക് കോവിഡ്-19 ഉള്ളതായി സ്ഥിരീകരിക്കുന്നു.
തുടർന്നു ജോ തനിക്കു കോവിഡ് ഉള്ളവിവരം നിശ്ചിത ആപ്പിൽ സ്വമേധയാ രേഖപ്പെടുത്തുന്നു. തുടർന്നു കോവിഡ് രോഗമുള്ളവരുടെ ഒരു കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ജോയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ഫോണിന്റെ അജ്ഞാത കീവേഡ് അയയ്ക്കപ്പെടുന്നു.
അൽവി ഈ ഡേറ്റാബേസിലെ വിവരങ്ങൾ തന്റെ ഫോണിലേക്കു ഡൗണ്ലോഡ് ചെയ്യുന്പോൾ ജോയുടെ രഹസ്യ കീവേഡും അൽവിയുടെ കീ വേഡും തമ്മിൽ സന്പർക്കത്തിൽവന്നതു കണ്ടെത്തുന്നു.
ഉടനടി അൽവിയുടെ ഫോണിലേക്കു കോവിഡുള്ള ഓരാളുമായി താൻ സന്പർക്കത്തിൽവന്നെന്ന വിവരം നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നു.
ഫോണുകളിലെ രഹസ്യ കീവേഡ് മാത്രമേ പരിഗണിക്കുന്നുളളൂ എന്നതിനാൽ ഏതു വ്യക്തിയാണ് കോവിഡ് ബാധിതനായിരിക്കുന്നതെന്ന് അറിയാൻ കഴിയില്ലെന്നും അതിനാൽ സ്വകാര്യത സംരംക്ഷിക്കപ്പെടുമെന്നും കന്പനികൾ അവകാശപ്പെടുന്നു.
കോവിഡ് ബാധിതരുമായി സന്പർക്കത്തിലെത്തിയെന്ന് അറിഞ്ഞാൽ ആളുകൾക്കു സ്വയം ക്വാറന്റൈനിൽ പോകാമെന്നതും ആവശ്യമായ മുൻകരുതലെടുക്കാമെന്നതും പദ്ധതിയുടെ നേട്ടമാണ്.
ഗൂഗിളിന്റെയും ആപ്പിളിന്റെയും പുതിയ പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതൽ പഠനങ്ങൾക്കു ശേഷം ഈ വിഷയത്തിൽ അഭിപ്രായം പറയാമെന്നും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ അറിയിച്ചു. പല രാജ്യങ്ങളും സ്മാർട്ട്ഫോൺ ആപ്പുകളിലൂടെ കോവിഡ് വ്യാപനം തടയാനുള്ള നീക്കത്തിലാണ്.