ലോക്ക് ഡൗണിനു മുൻപത്തെ സാഹചര്യത്തിലേക്കു മടങ്ങാൻ സമയമായിട്ടില്ലെന്നു കേരളം. പടിപടിയായി മാത്രമേ ലോക്ക് ഡൗൺ ഒഴിവാക്കാനാകൂവെന്നു പ്രധാനമന്ത്രിയുമായുള്ള ച൪ച്ചയിൽ ആവശ്യം ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിൽ ഇളവു നൽകാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകണം. വിസിറ്റിംഗ് വിസയിൽ വിവിധ രാജ്യങ്ങളിൽ കഴിയുന്നവരെ പ്രത്യേക വിമാനത്തിൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു നാട്ടിലെത്തിക്കാൻ സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു മൂന്നു മാസത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 3.85 ലക്ഷം അതിഥിത്തൊഴിലാളികളാണുള്ളത്. ഇവരെ നാടുകളിൽ എത്തിക്കാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൽ ഇതുവരെയുള്ള ഇളവുകൾ
1. എയർ കണ്ടീഷൻ, ഫാൻ എന്നിവ വില്ക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ തുറക്കാം. പരമാവധി മൂന്നു ജീവനക്കാർ പാടുള്ളൂ.
2. കണ്ണടകൾ വില്ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കാം
3. വാഹന വർക്ക് ഷോപ്പുകൾ ഞായറാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ.
4. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കാം.
5. ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ
6. റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾക്കു യാത്രാനുമതി.
7. കന്പ്യൂട്ടർ സ്പെയർ പാർട്സ് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീച്ചാർജ് സെന്ററുകൾ എന്നിവ ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ തുറക്കാം.
8. കീടനാശിനികൾ വളങ്ങൾ എന്നിവ വില്ക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ 11 വരെ പ്രവർത്തിക്കാം
9. കളിമണ്ജോലി തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ചു നടത്താം
10. അംഗീകൃത ഇലക്ട്രീഷന്മാർക്കു വീടുകളിലും ഫ്ളാറ്റുകളിലും പോയി അറ്റകുറ്റപ്പണി നടത്താം.
11. പ്രിന്റിംഗ് പ്രസുകൾക്കു നിബന്ധനകളോടെ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. തേനീച്ച കർഷകർക്കു കൃഷിയിടങ്ങളിൽ പോകാനും വിപണനത്തിനും അനുമതി.
12. ജിഎസ്ടി റിട്ടേണിനു തയാറെടുക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്മാർക്കും ടാക്സ് പ്രാക്ടീഷണർമാർക്കും ആഴ്ചയിൽ ഒരു ദിവസം പ്രവർത്തനാനുമതി.
13. കുട്ടികളുടെ വാക്സിനേഷൻ തടസപ്പെടില്ല. കാസർഗോഡ് ജില്ലയിൽ അവശ്യ സാധനങ്ങളുടെ കട രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ.
ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളിൽ ഇളവു നൽകാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകണം. വിസിറ്റിംഗ് വിസയിൽ വിവിധ രാജ്യങ്ങളിൽ കഴിയുന്നവരെ പ്രത്യേക വിമാനത്തിൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു നാട്ടിലെത്തിക്കാൻ സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു മൂന്നു മാസത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 3.85 ലക്ഷം അതിഥിത്തൊഴിലാളികളാണുള്ളത്. ഇവരെ നാടുകളിൽ എത്തിക്കാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിൽ ഇതുവരെയുള്ള ഇളവുകൾ
1. എയർ കണ്ടീഷൻ, ഫാൻ എന്നിവ വില്ക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ തുറക്കാം. പരമാവധി മൂന്നു ജീവനക്കാർ പാടുള്ളൂ.
2. കണ്ണടകൾ വില്ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കാം
3. വാഹന വർക്ക് ഷോപ്പുകൾ ഞായറാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ.
4. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കാം.
5. ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ
6. റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾക്കു യാത്രാനുമതി.
7. കന്പ്യൂട്ടർ സ്പെയർ പാർട്സ് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീച്ചാർജ് സെന്ററുകൾ എന്നിവ ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ തുറക്കാം.
8. കീടനാശിനികൾ വളങ്ങൾ എന്നിവ വില്ക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ 11 വരെ പ്രവർത്തിക്കാം
9. കളിമണ്ജോലി തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ചു നടത്താം
10. അംഗീകൃത ഇലക്ട്രീഷന്മാർക്കു വീടുകളിലും ഫ്ളാറ്റുകളിലും പോയി അറ്റകുറ്റപ്പണി നടത്താം.
11. പ്രിന്റിംഗ് പ്രസുകൾക്കു നിബന്ധനകളോടെ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. തേനീച്ച കർഷകർക്കു കൃഷിയിടങ്ങളിൽ പോകാനും വിപണനത്തിനും അനുമതി.
12. ജിഎസ്ടി റിട്ടേണിനു തയാറെടുക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്മാർക്കും ടാക്സ് പ്രാക്ടീഷണർമാർക്കും ആഴ്ചയിൽ ഒരു ദിവസം പ്രവർത്തനാനുമതി.
13. കുട്ടികളുടെ വാക്സിനേഷൻ തടസപ്പെടില്ല. കാസർഗോഡ് ജില്ലയിൽ അവശ്യ സാധനങ്ങളുടെ കട രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ.