+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള മാതൃകയെ പുകഴ്ത്തി വാഷിംഗ്ടണ്‍ പോസ്റ്റ്

കോവിഡ്19 മഹാമാരിയെ സക്രിയമായി പ്രതിരോധിക്കുന്ന കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ പ്രശംസ. കേരളം കോവിഡ്19 നെ കൈകാര്യം ചെയ്ത വിധം രാജ്
കേരള മാതൃകയെ പുകഴ്ത്തി വാഷിംഗ്ടണ്‍ പോസ്റ്റ്
കോവിഡ്-19 മഹാമാരിയെ സക്രിയമായി പ്രതിരോധിക്കുന്ന കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ പ്രശംസ. കേരളം കോവിഡ്-19 നെ കൈകാര്യം ചെയ്ത വിധം രാജ്യത്തിനൊട്ടാകെ അനുകരണീയമാണെന്നു അമേരിക്കയിലെ വാഷിംഗ് ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

"ശുഭപ്രതീക്ഷയുണ്ടായിരുന്നെങ്കിലും മോശം അവസ്ഥയെ നേരിടാനാണു തയാറെടുത്തത്. രോഗവ്യാപന സാധ്യത താഴ്ന്നെങ്കിലും വരും ആഴ്ചകളില്‍ എന്തുണ്ടാകുമെന്നു പറയാനാകില്ലെന്ന’ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാക്കുകളും പത്രം ഉദ്ധരിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങള്‍ വിദഗ്ധോപദേശത്തിനായി കേരളത്തെ സമീപിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. എന്നാല്‍, കേരളത്തിന്‍റെ സമീപനം മറ്റുള്ളിടത്തു നടപ്പാക്കുക അത്ര എളുപ്പമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ കേരളം മുന്‍കാലങ്ങളില്‍ കാട്ടിയ പരിചയ സമ്പന്നതയും തയാറെടുപ്പും കോവിഡിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകരമായി എന്നു ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഹെങ്ക് ബെക്കെഡത്തെ ഉദ്ധരിച്ചു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ ആദ്യ വാരത്തില്‍ത്തന്നെ 13,000 കോവിഡ് പരിശോധനകള്‍ സംസ്ഥാനം നടത്തിയെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രാജ്യത്ത് ആകെ നടന്ന ടെസ്റ്റുകളുടെ പത്തു ശതമാനത്തോളം വരുമിത്. സ്കൂള്‍ കുട്ടികള്‍ക്കു ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കല്‍, സേവനദാതാക്കളുമായുള്ള നിരന്തര സമ്പര്‍ക്കം, വീടുകളിലെ ഇന്‍റര്‍നെറ്റ് ക്ഷമത വര്‍ധിപ്പിക്കല്‍, ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ വിതരണം ചെയ്യല്‍ തുടങ്ങിയവ സ്ഥിതിഗതികള്‍ ലഘൂകരിക്കാന്‍ സഹായിച്ചു.

ത്വരിത രോഗ പരിശോധന, ഐസൊലേഷന്‍, രോഗിയെ കണ്ടെത്തലും ചികിത്സ നല്‍കലും എന്നിവയാണു പകര്‍ച്ചവ്യാധിയെ തടയാനുള്ള മാര്‍ഗങ്ങളെന്നു പ്രശസ്ത വൈറോളജിസ്റ്റും വെല്‍കം ട്രസ്റ്റെന്ന ആരോഗ്യ ഗവേഷണ ഫൗണ്ടേഷന്‍റെ സിഇഒയുമായ ഷാഹിദ് ജമീലിനെ ഉദ്ധരിച്ചു വാഷിംഗ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറഞ്ഞു.