ലോക്ക് ഡൗണ്‍ ആദ്യഘട്ടം അവസാന ദിനങ്ങളിലേക്കു കടക്കുന്പോൾ കേരളം കോവിഡ് നിയന്ത്രണത്തിൽ നിർണായക നേട്ടം കൈവരിക്കുന്നു. അപകടനില തരണം ചെയ്തു എന്നു പറയാറായില്ലെങ്കിലും കാര്യങ്ങൾ നിയന്ത്രണത്തിലായി എന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യപ്രവർത്തകർ. രാജ്യത്തു പല സംസ്ഥാനങ്ങളിലും രോഗം അപകടകരമായ നിലയിൽ വ്യാപിക്കുന്പോൾ കേരളത്തിൽ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുണ്ടായിരുന്ന കേരളം ഇന്നു പട്ടികയിൽ പത്താം സ്ഥാനത്താണ്. രോഗബാധിതരിൽ മൂന്നിലൊന്നും രോഗമുക്തി നേടി. ആ നിലയിലും കേരളം ഒന്നാമതാണിപ്പോൾ.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ രാജ്യത്തെ കോവിഡ് ബാധിതരിൽ അഞ്ചിലൊന്നും കേരളത്തിലായിരുന്നു. എന്നാൽ, വെള്ളിയാഴ്ചത്തെ കണക്കുകളനുസരിച്ചു രാജ്യത്തു മൊത്തം കോവിഡ് രോഗം ബാധിച്ചവരിൽ 5.15 ശതമാനം മാത്രമാണു കേരളത്തിൽനിന്നുള്ളവർ.
ചൈനയിലെ വുഹാനിൽനിന്നു വന്ന മെഡിക്കൽ വിദ്യാർഥി ആയിരുന്നു ഇന്ത്യയിലെ ആദ്യ കോവിഡ് രോഗി. ജനുവരി 30 നു തൃശൂരിൽ രോഗം കണ്ടെത്തിയ ശേഷം തുടർന്നുള്ള ദിവസങ്ങളിൽ വുഹാനിൽനിന്നു തന്നെ വന്ന മറ്റു രണ്ടു മെഡിക്കൽ വിദ്യാർഥികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
എന്നാൽ, ഇവരിൽനിന്നു മറ്റൊരാളിലേക്കും കോവിഡ് പകരാതെ സൂക്ഷിക്കാൻ കേരളത്തിനു സാധിച്ചു. ഇവരുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു.
പിന്നീട് മാർച്ച് എട്ടിനു പത്തനംതിട്ടയിൽ അഞ്ചു പേർക്കു രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കോവിഡിന്റെ രണ്ടാം വരവിനു കേരളം സാക്ഷ്യം വഹിച്ചത്.
കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവിൽ വരുന്നതിനു തലേദിവസം രോഗബാധിതരുടെ എണ്ണം 97 ആയി. അടുത്ത പത്തു ദിവസത്തിനുള്ളിൽ ഇത് 286 ആയി കുതിച്ചുയർന്നു. തുടർന്ന് ഏപ്രിൽ പത്തു വരെയുള്ള എട്ടു ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചത് 78 പേരിൽ മാത്രം. ഏപ്രിൽ ആറിനു ശേഷം പത്തു വരെയുള്ള നാലു ദിവസങ്ങളിൽ 37 പേർക്കു പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 65 പേർ രോഗമുക്തരായി. കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്ന കണക്കുകളാണിത്.
ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതൽ ഏപ്രിൽ പത്തു വരെ കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേമുക്കാൽ മടങ്ങു വർധിച്ചപ്പോൾ ഇന്ത്യയിൽ അത് പതിന്നാല് മടങ്ങു വർധിച്ചു.
വിദേശത്തുനിന്നു വന്നവരിലുള്ള കോവിഡ് ബാധ ഏറെക്കുറെ അവസാനിച്ചു. അവരുമായി നേരിട്ടു സന്പർക്കത്തിലേർപ്പെട്ടവരാണ് ഇപ്പോൾ രോഗബാധിതരാകുന്നത്. എങ്കിലും അപകടകരമായ നിരക്കിൽ സന്പർക്കത്തിലൂടെ രോഗം പകരുന്നില്ല. സമൂഹവ്യാപനമില്ലെന്ന് ഉറപ്പിക്കാൻ കഴിയുന്ന സ്ഥിതിവിവരക്കണക്കുകളാണ് ഇപ്പോൾ ലഭിക്കുന്നത്.
രാജ്യാന്തരതലത്തിൽ നോക്കിയാൽ പോലും കേരളത്തിലെ മരണനിരക്ക് വളരെ താഴെയാണ്. മാഹി സ്വദേശിയുടെ മരണം കൂടി കണക്കിലെടുത്താലും കേരളത്തിൽ രോഗബാധിതരുടെ കണക്കു പരിഗണിച്ചു മരണനിരക്കു കണക്കാക്കിയാൽ വെറും 0.82 ശതമാനം മാത്രമാണ്.
ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ ഇത് 3.45 ശതമാനമാണ്. ഇതുവരെ ലഭ്യമായ കണക്കുകൾ നോക്കുന്പോൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും മരണനിരക്ക് ഏഴു ശതമാനത്തിനു മുകളിലാണ്. ഡൽഹി (1.66), കർണാടക (2.76), രാജസ്ഥാൻ (0.64), തെലുങ്കാന (1.58), തമിഴ്നാട് (0.95), ഉത്തർപ്രദേശ് (0.97) എന്നിങ്ങനെയാണ് മരണനിരക്ക്.
എന്നാൽ, ഈ സംസ്ഥാനങ്ങളിൽ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ കണക്കുകളിൽ വലിയ തോതിൽ മാറ്റം വന്നേക്കാം. എന്നാൽ, രോഗം ഏറെക്കുറെ നിയന്ത്രണത്തിലായ കേരളത്തിൽ കണക്കുകളിൽ വലിയ മാറ്റം വരാൻ സാധ്യത കുറവാണ്.
അയൽസംസ്ഥാനങ്ങളിൽ കോവിഡ് വലിയ തോതിൽ വ്യാപിക്കുന്നതാണ് ഇപ്പോൾ കേരളത്തിന്റെ വെല്ലുവിളി. അതിർത്തി പ്രദേശങ്ങളിൽനിന്നു ജനങ്ങൾ കേരളത്തിലേക്കു കടക്കുന്നത് രോഗം പടരാൻ ഇടയാക്കുമെന്ന ആശങ്കയുണ്ട്.
വിദേശത്തു നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നു മലയാളികൾ കേരളത്തിലേക്കു കൂട്ടത്തോടെ എത്തുന്നതും വരുംനാളുകളിൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിനുള്ള തയാറടെുപ്പിലാണ് ആരോഗ്യവകുപ്പും സർക്കാരും.
സാബു ജോണ്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുണ്ടായിരുന്ന കേരളം ഇന്നു പട്ടികയിൽ പത്താം സ്ഥാനത്താണ്. രോഗബാധിതരിൽ മൂന്നിലൊന്നും രോഗമുക്തി നേടി. ആ നിലയിലും കേരളം ഒന്നാമതാണിപ്പോൾ.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്പോൾ രാജ്യത്തെ കോവിഡ് ബാധിതരിൽ അഞ്ചിലൊന്നും കേരളത്തിലായിരുന്നു. എന്നാൽ, വെള്ളിയാഴ്ചത്തെ കണക്കുകളനുസരിച്ചു രാജ്യത്തു മൊത്തം കോവിഡ് രോഗം ബാധിച്ചവരിൽ 5.15 ശതമാനം മാത്രമാണു കേരളത്തിൽനിന്നുള്ളവർ.
ചൈനയിലെ വുഹാനിൽനിന്നു വന്ന മെഡിക്കൽ വിദ്യാർഥി ആയിരുന്നു ഇന്ത്യയിലെ ആദ്യ കോവിഡ് രോഗി. ജനുവരി 30 നു തൃശൂരിൽ രോഗം കണ്ടെത്തിയ ശേഷം തുടർന്നുള്ള ദിവസങ്ങളിൽ വുഹാനിൽനിന്നു തന്നെ വന്ന മറ്റു രണ്ടു മെഡിക്കൽ വിദ്യാർഥികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
എന്നാൽ, ഇവരിൽനിന്നു മറ്റൊരാളിലേക്കും കോവിഡ് പകരാതെ സൂക്ഷിക്കാൻ കേരളത്തിനു സാധിച്ചു. ഇവരുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നു.
പിന്നീട് മാർച്ച് എട്ടിനു പത്തനംതിട്ടയിൽ അഞ്ചു പേർക്കു രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കോവിഡിന്റെ രണ്ടാം വരവിനു കേരളം സാക്ഷ്യം വഹിച്ചത്.
കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവിൽ വരുന്നതിനു തലേദിവസം രോഗബാധിതരുടെ എണ്ണം 97 ആയി. അടുത്ത പത്തു ദിവസത്തിനുള്ളിൽ ഇത് 286 ആയി കുതിച്ചുയർന്നു. തുടർന്ന് ഏപ്രിൽ പത്തു വരെയുള്ള എട്ടു ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചത് 78 പേരിൽ മാത്രം. ഏപ്രിൽ ആറിനു ശേഷം പത്തു വരെയുള്ള നാലു ദിവസങ്ങളിൽ 37 പേർക്കു പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 65 പേർ രോഗമുക്തരായി. കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്ന കണക്കുകളാണിത്.
ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതൽ ഏപ്രിൽ പത്തു വരെ കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടേമുക്കാൽ മടങ്ങു വർധിച്ചപ്പോൾ ഇന്ത്യയിൽ അത് പതിന്നാല് മടങ്ങു വർധിച്ചു.
വിദേശത്തുനിന്നു വന്നവരിലുള്ള കോവിഡ് ബാധ ഏറെക്കുറെ അവസാനിച്ചു. അവരുമായി നേരിട്ടു സന്പർക്കത്തിലേർപ്പെട്ടവരാണ് ഇപ്പോൾ രോഗബാധിതരാകുന്നത്. എങ്കിലും അപകടകരമായ നിരക്കിൽ സന്പർക്കത്തിലൂടെ രോഗം പകരുന്നില്ല. സമൂഹവ്യാപനമില്ലെന്ന് ഉറപ്പിക്കാൻ കഴിയുന്ന സ്ഥിതിവിവരക്കണക്കുകളാണ് ഇപ്പോൾ ലഭിക്കുന്നത്.
രാജ്യാന്തരതലത്തിൽ നോക്കിയാൽ പോലും കേരളത്തിലെ മരണനിരക്ക് വളരെ താഴെയാണ്. മാഹി സ്വദേശിയുടെ മരണം കൂടി കണക്കിലെടുത്താലും കേരളത്തിൽ രോഗബാധിതരുടെ കണക്കു പരിഗണിച്ചു മരണനിരക്കു കണക്കാക്കിയാൽ വെറും 0.82 ശതമാനം മാത്രമാണ്.
ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ ഇത് 3.45 ശതമാനമാണ്. ഇതുവരെ ലഭ്യമായ കണക്കുകൾ നോക്കുന്പോൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും മരണനിരക്ക് ഏഴു ശതമാനത്തിനു മുകളിലാണ്. ഡൽഹി (1.66), കർണാടക (2.76), രാജസ്ഥാൻ (0.64), തെലുങ്കാന (1.58), തമിഴ്നാട് (0.95), ഉത്തർപ്രദേശ് (0.97) എന്നിങ്ങനെയാണ് മരണനിരക്ക്.
എന്നാൽ, ഈ സംസ്ഥാനങ്ങളിൽ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ കണക്കുകളിൽ വലിയ തോതിൽ മാറ്റം വന്നേക്കാം. എന്നാൽ, രോഗം ഏറെക്കുറെ നിയന്ത്രണത്തിലായ കേരളത്തിൽ കണക്കുകളിൽ വലിയ മാറ്റം വരാൻ സാധ്യത കുറവാണ്.
അയൽസംസ്ഥാനങ്ങളിൽ കോവിഡ് വലിയ തോതിൽ വ്യാപിക്കുന്നതാണ് ഇപ്പോൾ കേരളത്തിന്റെ വെല്ലുവിളി. അതിർത്തി പ്രദേശങ്ങളിൽനിന്നു ജനങ്ങൾ കേരളത്തിലേക്കു കടക്കുന്നത് രോഗം പടരാൻ ഇടയാക്കുമെന്ന ആശങ്കയുണ്ട്.
വിദേശത്തു നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നു മലയാളികൾ കേരളത്തിലേക്കു കൂട്ടത്തോടെ എത്തുന്നതും വരുംനാളുകളിൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിനുള്ള തയാറടെുപ്പിലാണ് ആരോഗ്യവകുപ്പും സർക്കാരും.
സാബു ജോണ്‍