ലോക്ക് ഡൗണ് കാലത്ത് മത്സ്യബന്ധനത്തിനും മത്സ്യ കൃഷിക്കുമുള്ള വിലക്ക് നീക്കി കേന്ദ്ര സർക്കാർ. മത്സ്യ കൃഷി വിളവെടുപ്പിനും വിപണനത്തിനും അനുമതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
കടലിലെ മീൻപിടിത്തം, മത്സ്യം, ചെമ്മീൻ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പാക്കേജിംഗ്, ശീതീകരണം, വിപണനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റുകൾ, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമാണ് ഇളവ് ബാധകമാക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച ചെയ്തശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം രൂപീകരിച്ച ദേശീയ നിർവാഹക സമതി ചെയർപേഴ്സണ് കൂടിയാണ് അജയ് ഭല്ല.അതേസമയം, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനും വേണ്ടി പുറപ്പെടുവിച്ച ഉത്തരവുകൾ ഇവരെല്ലാം പാലിക്കണം.
സ്ഥാപനങ്ങളുടെ മേധാവിമാർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെന്നു ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കാർഷിക പ്രവർത്തനങ്ങൾക്കും ലോക്ക് ഡൗണിൽ നിന്ന് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. വിളവെടുപ്പ്, വിത എന്നിവ ഉൾപ്പെ കാർഷികപ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. കാർഷിക യന്ത്രങ്ങളും അവയുടെ സ്പെയർ പാർട്സുകൾ വിൽക്കുന്ന കടകളും തുറക്കാൻ അനുമതിയുണ്ട്.
ദേശീയ പാതകളിലെ ട്രക്ക് വർക്ക്ഷോപ്പുകൾക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളിൽ അന്പതു ശതമാനം തൊഴിലാളികളെ വച്ച് പ്രവർത്തനം നടത്താം.
കടലിലെ മീൻപിടിത്തം, മത്സ്യം, ചെമ്മീൻ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പാക്കേജിംഗ്, ശീതീകരണം, വിപണനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റുകൾ, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമാണ് ഇളവ് ബാധകമാക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച ചെയ്തശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം രൂപീകരിച്ച ദേശീയ നിർവാഹക സമതി ചെയർപേഴ്സണ് കൂടിയാണ് അജയ് ഭല്ല.അതേസമയം, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനും വേണ്ടി പുറപ്പെടുവിച്ച ഉത്തരവുകൾ ഇവരെല്ലാം പാലിക്കണം.
സ്ഥാപനങ്ങളുടെ മേധാവിമാർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെന്നു ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കാർഷിക പ്രവർത്തനങ്ങൾക്കും ലോക്ക് ഡൗണിൽ നിന്ന് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. വിളവെടുപ്പ്, വിത എന്നിവ ഉൾപ്പെ കാർഷികപ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. കാർഷിക യന്ത്രങ്ങളും അവയുടെ സ്പെയർ പാർട്സുകൾ വിൽക്കുന്ന കടകളും തുറക്കാൻ അനുമതിയുണ്ട്.
ദേശീയ പാതകളിലെ ട്രക്ക് വർക്ക്ഷോപ്പുകൾക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളിൽ അന്പതു ശതമാനം തൊഴിലാളികളെ വച്ച് പ്രവർത്തനം നടത്താം.